ലോസാഞ്ജലസ്: ഓസ്കര് പുരസ്കാരപ്പട്ടികയില്‍ ഹ്യൂഗൊ മുന്നില്‍. 11 നോമിനേഷനുകളുമായെത്തിയ ‘ഹ്യൂഗോ’ ഇതുവരെ അഞ്ച് അവാര്‍ഡുകള്‍ നേടിക്കഴിഞ്ഞു. മികച്ച ഛായാഗ്രാഹകന്‍- റോബര്‍ട്ട് റിച്ചാര്ഡ്സണ്, കലാസംവിധായകന്‍- ഡാന്റെ ഫെരാറ്റി, ശബ്ദ മിശ്രണം-ജോണ്‍ മിഗ് ലി , ടോം ഫ്ളിഷ് മാന്‍ എന്നിവര്‍ക്കൊപ്പം ശബ്ദ സന്നിവേശം, വിഷ്വല്‍ എഫക്റ്റ്സ് എന്നിവയ്ക്കുള്ള അവാര്‍ഡും ഹ്യൂഗൊ നേടി.
മികച്ച ചിത്രത്തിനുള്ള പരിഗണനയില്‍ ഹ്യൂഗോയും ഉള്‍പ്പെട്ടിരുന്നു. മാര്ട്ടിന് സ്കോര്‍സെസ് സംവിധാനം ചെയ്ത ചിത്രത്തില്‍ സ്പെയ്നിലെ റെയ്ല്‍വേ സ്റ്റേഷനില്‍ കഴിയുന്ന അനാഥ ബാലന്റെ ജീവിത ദുരിതങ്ങളാണു പ്രതിപാദ്യം. അസ്ഗര്‍ ഫെര്ഹാദിയുടെ എ സെപ്പറേഷന്‍ (ഇറാന്) മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാര്‍ നേടി ഡോക്യുമെന്ററി അണ്‍ഡിഫീറ്റഡ്. മികച്ച അനിമേറ്റഡ് ചിത്രം റാന്‍ഗോ.
എഡിറ്റിങ്- കിര്‍ക്ക് ബാസ്റ്റര്‍, ആഗ്നസ് വാള് (ദ് ഗേള്‍ വിത് ദ് ഗോള്‍ഡന്‍ ടാറ്റു), വസ്ത്രാലങ്കാരം മാര്‍ക്ക് ബ്രിഡ്ജസ് (ദ് ആര്‍ട്ടിസ്റ്റ്) എന്നീ അവാര്‍ഡുകളും പ്രഖ്യാപിച്ചു. പശ്ചാത്തല സംഗീതം, ഗാനം എന്നിവയ്ക്കുള്ള പുരസ്കാരങ്ങള്‍ ദ് ആര്‍ട്ടിസ്റ്റ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: