ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വീശിയ ശക്തമായ ചുഴലിക്കാറ്റില്‍ അഞ്ചു പേര് മരിച്ചു. തെക്കന്‍ സുലവേശിയിലും വടക്കന്‍ സുമാത്രയിലുമാണു ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. നൂറോളം വീടുകള്‍ തകര്‍ന്നു. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്കൂളുകളും തകര്‍ന്നിട്ടുണ്ട്.
ചുഴലിക്കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണാണു നാശം സംഭവിച്ചത്. കഴിഞ്ഞ മാസം ഇവിടെയുണ്ടായ ചുഴലിക്കാറ്റില്‍ 14 പേര് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: