കോട്ടയം: ഈരാറ്റുപേട്ടയിലെ വെള്ളികുളത്ത് മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് നാലു പേര് മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഏഴുപേരുടെ നില അതീവഗുരുതരമാണ്. ആലപ്പുഴ മുഹമ്മയില്‍ നിന്നുളള ഒമ്പതു കുട്ടികളുള്‍പ്പെടെ 22 പേരടങ്ങുന്ന വാദ്യസംഘമാണു ബസില്‍ ഉണ്ടായിരുന്നത്.
പുള്ളിത്താനത്ത് ശിവരാത്രി ആഘോഷം കഴിഞ്ഞ് മുഹമ്മയിലേയ്ക്ക് തിരിച്ചുവരുമ്പോള്‍ രാവിലെ 8.30നാണ് അപകടമുണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ട വാഹനം 500 അടി താഴ്ചയിലേക്കാണു മറിഞ്ഞത്. മരങ്ങളില്‍ ഇടിച്ചു തകര്‍ന്ന വാഹനം രണ്ടു കഷണങ്ങളായി ചിതറിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്നവര്‍ വിവിധയിടങ്ങളില്‍ വീണതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമായി. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്കുമാറ്റി. നിസാരപരിക്കുളളവരെ സമീപത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. നാട്ടുകാരും പോലീസും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: