ന്യൂദല്‍ഹി: വിമാന ഇന്ധനം നേരിട്ട് ഇറക്കുമതി ചെയ്യുന്നതിന് വിമാനക്കമ്പനികള്‍ക്ക് കേന്ദ്രമന്ത്രിമാരുടെ പ്രത്യേക സമിതി അനുമതി നല്‍കി. ഇതു സംബന്ധിച്ച് അന്തിമ അനുമതി ക്യാബിനറ്റ് വൈകാതെ നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിങ് സൂചിപ്പിച്ചു.
വിമാന ഇന്ധനം നേരിട്ട് ഇറക്കുമതി ചെയ്യുന്നതിലൂടെ വാര്‍ഷിക അടിസ്ഥാനത്തില്‍ 2500 കോടിയോളം രൂപയുടെ ലാഭം കമ്പനികള്‍ക്കുണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിലവില്‍ ഇന്ധനം നേരിട്ട് ഇറക്കുമതി ചെയ്യാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് മാത്രമേ അധികാരമുള്ളൂ.
ഇന്ധന ഇറക്കുമതി സംബന്ധിച്ച വാര്‍ത്തകള്‍ക്ക് പിന്നാലെ വിമാനക്കമ്പനികളുടെ ഓഹരി വില ഉയര്‍ന്നു. 302.00 രൂപ നിരക്കില്‍ വ്യാപാരമാരംഭിച്ച ജെറ്റ് എയര്‍വെയ്സ് ഓഹരികളുടെ വില 140.7 ശതമാനം ഉയര്‍ന്ന് 340.00 രൂപ നിരക്കിലെത്തി. കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സ് ഓഹരികളുടെ വില 11.65 ശതമാനം നേട്ടത്തോടെ 28.75 രൂപ നിരക്കിലെത്തി. 26.00 രൂപ നിരക്കിലാണ് കിങ്ങ്ഫിഷര്‍ ഓഹരികള്‍ വ്യാപാരമാരംഭിച്ചത്. സ്പൈസ് ജെറ്റ് ഓഹരികള്‍ 10.16 ശതമാനവും നേട്ടം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: