ബംഗളൂരു: വിവാദമായ ആന്‍ട്രിക്സ് വിവരങ്ങളും പുറത്തുവിടണമെന്ന് ആന്‍ട്രിക്സ് മുന്‍ ചെയര്മാന്. ദേവാസ് കരാറിന്റെ മുഴുവന്‍ വിവരങ്ങളും പശ്ചാത്തലവും നയവുമെല്ലാം പരസ്യപ്പെടുത്തണമെന്ന് ആന്‍ട്രിക്സ് കോര്പ്പറേഷന് മുന്‍ തലവന്‍ കെ.ആര്. ശ്രീധരമൂര്‍ത്തി പറഞ്ഞു.
പുറത്തുവന്ന രണ്ട് റിപ്പോര്‍ട്ടുകള്‍ പ്രശ്നത്തില്‍ ഹ്രസ്വചിത്രം മാത്രമാണ് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതെന്ന് ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്സിന്റെ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടറും പിന്നീട് എംഡിയുമായ മൂര്‍ത്തി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച രണ്ട് ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടുകള്‍ മാത്രമല്ല മുഴുവന്‍ കാര്യങ്ങളും വെളിപ്പെടുത്തണം. പരിമിതമായ വിവരങ്ങളുടെയും പശ്ചാത്തലത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങള്‍ വിവാദ കരാറിനെ വിലയിരുത്തുന്നത് ഒഴിവാക്കാന്‍ ഇത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ആന്‍ട്രിക്സ് ദേവാസ് കരാറിന്റെ പേരിലുള്ള കേന്ദ്ര വിലക്കിന് പിന്നില്‍ ഐഎസ്ആര്‍ഒ ചെയര്മാന് കെ. രാധാകൃഷ്ണനാണെന്ന മുന്‍ ചെയര്മാന് മാധവന്നായരുടെ ആരോപണത്തോട് പ്രതികരിക്കാന്‍ മൂര്‍ത്തി തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: