ന്യൂദല്‍ഹി: ടൂ ജി സ്പെക്ട്രം കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരത്തെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ജനതാപാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യ സ്വാമി നല്കിയ ഹര്‍ജിയില്‍ വിധി പറയുന്നത് ദല്‍ഹി കോടതി ഫെബ്രുവരി നാലിലേക്ക് മാറ്റി.
കേസില്‍ ഇന്ന് അന്തിമ വാദം പൂര്‍ത്തിയായിരുന്നു. സ്പെക്ട്രം ഇടപാട് സമയത്ത് ധനമന്ത്രിയായിരുന്ന ചിദംബരത്തിന് നേരിട്റ്റ് പങ്കുണ്ടെന്ന് ആരോപിച്ചാണ് സ്വാമി ഹര്‍ജി നല്‍കിയത്. ഇതു സംബന്ധിച്ച രേഖകളും സുബ്രഹ്മണ്യ സ്വാമി ദല്‍ഹിയിലെ പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
ചിദംബരത്തെ കോടതി വിചാരണയ്ക്കായി വിളിച്ചു വരുത്തുമെന്ന ഉത്തമവിശ്വാസം തനിക്കുണ്ടെന്ന് സ്വാമി പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: