ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ നടന്ന ചാവേറാക്രമണത്തില്‍ ഒമ്പത് സൈനികര്‍ മരിച്ചു. 17 പേര്‍ക്കു പരുക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ ഇടയുണ്ട്.. ഖൈബര്‍-പഖ്തൂണ്ഖവ പ്രവിശ്യയില്‍ ബന്നു നഗരത്തിലാണു സ്ഫോടനം നടന്നത്.
ഖൈബര്‍ മേഖലയിലെ ഫ്രോണ്ടിയര്‍ പാരാമിലിറ്ററി ക്യാംപിലേക്കു സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ചാവേര്‍ ഓടിച്ചു കയറ്റുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ക്യാംപിലെ കെട്ടിടം തകര്‍ന്നു. ക്യാംപില്‍ മുന്നൂറിലധികം സൈനികരുണ്ടായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: