ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ അസംസ്കൃത വസ്തുക്കള്‍ കയറ്റുമതി ചെയ്യാന്‍ സുപ്രീംകോടതി ഉപാധികളോടെ അനുമതി നല്കി. ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് ലിമിറ്റഡ് ഉള്‍പ്പെടെയുള്ള മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴി അസംസ്കൃത വസ്തുക്കള്‍ കയറ്റുമതി ചെയ്യാനാണ് സുപ്രീംകോടതി അനുമതി നല്‍കിയിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് എസ്. എച്ച് കപാഡിയ അധ്യക്ഷനായ ബഞ്ചാണ് അനുമതി നല്‍കിയത്. എത്ര അളവ് കയറ്റി അയയ്ക്കാം എന്നതു സംബന്ധിച്ചു വിദഗ്ധ സമിതിയുമായി കൂടിയാലോചിച്ചു തീരുമാനിക്കാനും കോടതി നിര്‍ദ്ദേശിച്ചു. എന്‍ഡോസള്‍ഫാന്‍ കയറ്റുമതിക്ക് സജ്ജമാക്കുന്നതിന് അസംസ്കൃത വസ്തുക്കളില്‍ മറ്റു രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കാന്‍ അനുവദിക്കണമെന്ന് ഉല്പാദകര് ആവശ്യപ്പെട്ടത് കോടതി അംഗീകരിച്ചു.
എന്നാല്‍ എന്‍ഡോസള്‍ഫാന്‍ ഉല്പാദിപ്പിക്കാനുള്ള തന്ത്രമാണെന്ന് ഹര്‍ജിക്കാരായ ഡി.വൈ.എഫ്.ഐ ആരോപിച്ചു. രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ഉത്പാദനവും വിപണനവും മെയ് 13 ന് കോടതി നിരോധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: