Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ശ്രീരംഗപട്ടണം, ശിവസമുദ്രം, ശ്രീരംഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2011, 09:13 pm IST
in Travel

ബാംഗ്ലൂര്‍ദക്ഷിണേന്ത്യയിലെ വലുതും പുരാതനവും പ്രധാനവുമായ നഗരങ്ങളിലൊന്നാണ്‌. . ഈ പട്ടണത്തില്‍ അനവധി ക്ഷേത്രങ്ങലുണ്ട്‌. തീര്‍ത്ഥരൂപത്തില്‍ ഇവിടെയുള്ളത്‌ ശൃംഗേരിയിലെ ശ്രീശങ്കരാചാര്യ മഠമാണ്‌. അതില്‍ ശങ്കരാചാര്യരുടെ മനോഹരമായ രൂപമുണ്ട്‌. പട്ടണത്തില്‍ സത്യനാരായണക്ഷേത്രവും കോട്ടയില്‍ നിന്ന്‌ ഒന്നരക്കിലോമീറ്റര്‍ ദൂരെയുള്ള ഗംഗാധരേശ്വരക്ഷേത്രവും ദര്‍ശിക്കേണ്ടതാണ്‌.ബാംഗ്ലൂര്‍ – മൈസൂര്‍ ലൈനില്‍ മച്ചൂര്‍ എന്നൊരു സ്റ്റേഷനുണ്ട്‌. അവിടെ നിന്നും മഡവല്ലീ ബസാര്‍വരെ ഇരുപത്തഞ്ചു കിലോമീറ്റര്‍ ദൂരമുണ്ട്‌. മഡവല്ലിയില്‍ നിന്ന്‌ ഇരുപതു കിലോമീറ്റര്‍ അകലെയാണ്‌ ശിവസമുദ്രം. കാവേരി നദീമദ്ധ്യത്തില്‍ മൂന്നു ദ്വീപുകളുണ്ട്‌. മൂന്നും രംഗദ്വീപുകളായി കരുതിവരുന്നു. അവ പവിത്രങ്ങളുമാണ്‌. അവയാണ്‌ ശ്രീരംഗപട്ടണം, ശിവസമുദ്രം, ശ്രീരംഗം. ശിവസമുദ്രം മദ്ധ്യരംഗമായി വ്യവഹരിക്കുന്നു. ശിവസമുദ്രദ്വീപ്‌ അഞ്ചുകിലോമീറ്റര്‍ നീളവും ഒരു കിലോമീറ്റര്‍ വീതിയുമാണുള്ളതാണ്‌. ദ്വീപിന്റെ അവസാനതീരത്ത്‌ കാവേരിയുടെ രണ്ടു കൈവഴികളും ഇരുനൂറടി താഴേക്കു വീണു ഒന്നിച്ചുചേരുന്നു. ഇതു മനോഹരമായ വെള്ളച്ചാട്ടമാണ്‌. ഇവിടെ പടിഞ്ഞാറുള്ള നദിയെ ഗഗനതീര്‍ത്ഥമെന്നു പറയുന്നു. കിഴക്കുള്ളതിന്റെ പതനം വ്യാപകമായി കാണുന്നു. അതില്‍ പല പിരിവുകളുമുണ്ട്‌. അതിനാല്‍ അതിന്‌ സപ്തധാരാതീര്‍ത്ഥമെന്നും പറയുന്നു.

ശിവസമുദ്രത്തില്‍ ശ്രീരംഗക്ഷേത്രമുണ്ട്‌. അനന്തശായിയായ നാരായണനാണ്‌ അവിടത്തെ മൂര്‍ത്തി.ഇവിടെ നിന്ന്‌ അഞ്ചുകിലോമീറ്റര്‍ തെക്കു വിഡിഗിരി എന്ന രംഗപര്‍വ്വതമുണ്ട്‌. പര്‍വ്വതത്തില്‍ ചമ്പകാരണ്യമെന്ന്‌ സ്ഥലത്ത്‌ ശ്രീനിവാസക്ഷേത്രമുണ്ട്‌. ഇതില്‍ വിഷ്ണുഭഗവാന്‍ നില്‍ക്കുന്ന രൂപത്തിലുള്ള മൂര്‍ത്തിയാണ്‌. ഇവിടെ ശ്രീനിവാസന്റെ സമീപം ഭാര്‍ഗവീ നദിയുണ്ട്‌. പരശുരാമന്‍ ഇവിടെ തപസ്സു ചെയ്തിരുന്നു.

ശ്രീരംഗപട്ടണം

മൈസൂറില്‍ നിന്നു പതിനഞ്ചു കിലോമീറ്റര്‍ അകലെയാണ്‌ ഈ സ്റ്റേഷന്‍. അടുത്തുതന്നെ ക്ഷേത്രവും കാവേരിനദിയും സത്രവുമുണ്ട്‌. ശ്രീരംഗപട്ടണം കാവേരിയുടെ നടുക്കുള്ള ഒന്നാമത്തെ ദ്വീപാണ്‌. ഇതിനെ ആദിരംഗമെന്നു പറയുന്നു. ഈ ദ്വീപ്‌ അഞ്ചുകിലോമീറ്റര്‍ നീളവും ഒന്നരക്കിലോമീറ്റര്‍ വീതിയുമുള്ളതാണ്‌. വീതിയുടെ മദ്ധ്യത്തിലാണു സ്റ്റേഷന്‍. അതിനാല്‍ രണ്ടുവശത്തുകൂടിയും കാവേരി ഒഴുകുന്നതു കാണാന്‍ കഴിയും. ഇവിടെയും ശ്രീരംഗത്തിലെപ്പോലെ തന്നെ അനന്തശായിയായ ഭഗവാനാണ്‌ പ്രതിഷ്ഠ. എന്നാല്‍ അവിടത്തെക്കാള്‍ വലിപ്പം കുറവാണ്‌ വിഗ്രഹത്തിന്‌. ഗൗതമമഹര്‍ഷി ഇവിടെ തപസ്സു ചെയ്തിട്ടുണ്ട്‌. അദ്ദേഹമാണ്‌ വിഗ്രഹപ്രതിഷ്ഠ നടത്തിയത്‌. ശ്രീരംഗക്ഷേത്രത്തിനു മുന്നില്‍ത്തന്നെയാണ്‌ ലക്ഷ്മീ നരസിംഹക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ പിന്‍വശം രംഗക്ഷേത്രത്തിന്‌ അഭിമുഖമായി സ്ഥിതിചെയ്യുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.