തൃശൂര്‍: സൗമ്യ വധക്കേസിലെ വിരലടയാളം പ്രതി ഗോവിന്ദച്ചാമിയുടേത് തന്നെയെന്നു സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ ഗോവിന്ദച്ചാമിക്കെതിരായ കേസുകളിലും സൗമ്യ വധക്കേസിലും കണ്ടെത്തിയ വിരലടയാളം ഒന്നു തന്നെയാണെന്ന് ചെന്നൈയില്‍ നിന്നുള്ള വിരലടയാള വിദഗ്ദ്ധര്‍ കോടതിയില്‍ മൊഴി നല്കി.
2009ല്‍ സേലം റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഒരു സ്ത്രീയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച ശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ കവര്ന്നതില് രമേശ് എന്ന പേരില്‍ ഗോവിന്ദച്ചാമി സേലം പോലീസിന്റെ പിടിയിലായിരുന്നു. ഈ കേസില്‍ ഗോവിന്ദച്ചാമിയുടെ വിരലടയാളം എടുത്തിരുന്നു. ഈ വിരലടയാളവും സൗമ്യ വധവുമായി ബന്ധപ്പെട്ട കേസിലെ വിരലടയാളവും ഒന്നു തന്നെയാണെന്നാണ് തമിഴ്നാട് ഫിംഗര്‍ പ്രിന്റ് ബ്യൂറോയിലെ എസ്.ഐ മാലതി നല്കിയ മൊഴി.
രാജന്, ചാര്‍ളി, കൃഷ്ണന് തുടങ്ങിയ പേരുകളിലും ഗോവിന്ദച്ചാമിക്കെതിരെ തമിഴ്നാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: