Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുമരകവും വേമ്പനാട്ടുകായലും ഗുരുതരമായ പരിസ്ഥിതിപ്രശ്നത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2011, 11:16 pm IST
in Kottayam

റെജി ദിവാകരന്‍

കുമരകം: കുമരകവും വേമ്പനാട്ടുകായലും ഗുരുതരമായ പരിസ്ഥിതിപ്രശ്നത്തില്‍ നട്ടം തിരിയുന്നു. ഇതിനൊരു പ്രതിവിധി കണ്ടെത്താനുള്ള ഒരു ശ്രമവും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. കായല്‍ മേഖലയിലെ അതിരുവിട്ട കക്കാ ട്രഡ്ജിംഗും മോട്ടോര്‍ ബോട്ടുകളും ഹൗസ്ബോട്ടുകളുമാണ്‌ കായല്‍ മേഖലയ്‌ക്ക്‌ വാന്‍ ഭീഷണിയുയര്‍ത്തുന്നത്‌. ജലം പ്യൂരിഫൈ ചെയ്യാന്‍ പ്രകൃതി കായലിണ്റ്റെ അടിത്തട്ടിലൊരുക്കിയിരിക്കുന്ന ക്രമീകരണമാണ്‌ കക്കാകൊണ്ടുള്ള ആവരണം. അത്‌ യന്ത്രവല്‍കൃതട്രഡ്ജിംഗിലൂടെ കുഴിച്ചെടുക്കാന്‍ തുടങ്ങിയിട്ട്‌ പതിറ്റാണ്ടുകളായി. ഇപ്പോള്‍ വേമ്പനാട്ടുകായലില്‍ കക്കാകൊണ്ടുള്ള അടിത്തട്ടുതന്നെ ഇല്ലാതായ നിലയിലാണ്‌. ഇവിടം കുഴിക്കപ്പെട്ട്‌ ചെളി ആവരണമാക്കപ്പെട്ട കായലിണ്റ്റെ അടിത്തട്ടാണ്‌ ഇന്നവശേഷിക്കുന്നത്‌. കായലിണ്റ്റെ അടിത്തട്ടിലെ കക്കാ, യന്ത്രവല്‍കൃതരീതിയില്‍ ഘനനം നടത്തുമ്പോള്‍ ഭൂമികുലുക്കത്തെക്കാള്‍ വലിയ പ്രകമ്പനമാണ്‌ കായലിണ്റ്റെ അടിത്തട്ടില്‍ നടക്കുന്നത്‌. ഇത്‌ ഗുരുതരമായ പരിസ്ഥിതി പ്രശ്നം സൃഷ്ടിക്കുമെന്നുള്ള വിവരം ടെസ്സിണ്റ്റെ പഠനറിപ്പോര്‍ട്ടാണ്‌ പുറത്തുവിട്ടത്‌. റാസര്‍സൈറ്റായി പ്രഖ്യാപിച്ചിട്ടുളള കായലില്‍ ഇറിഗേഷണ്റ്റെ തത്വദീക്ഷയില്ലാത്ത നിര്‍മ്മാണപ്രവര്‍ത്തനവും കായലിണ്റ്റെ തന്തുലിതാവസ്ഥയെ കാര്യമായി ബാധിച്ചിട്ടുണ്ട്‌. ജലപാതയുടെ പേരില്‍ നടക്കുന്നത്‌ മണല്‍ക്കൊള്ളയാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. ജലപാതയുടെ പേരില്‍ ഖനനം ചെയ്യപ്പെടുന്ന ലവണങ്ങളും ധാതുക്കളും സ്വര്‍ണ്ണാംശങ്ങളുമുള്ള മണല്‍ മഹാരാഷ്‌ട്രയിലേക്കാണ്‌ കടത്തപ്പെടുന്നതെന്നാണ്‌ പറയപ്പെടുന്നത്‌. ഇതൊക്കെ കായലില്‍ നടക്കണമെങ്കില്‍ കേന്ദ്ര-വനം-പരിസ്ഥിതി മന്ത്രാലയത്തിണ്റ്റെ അനുമതി തേടേണ്ടതുണ്ട്‌. റിസോര്‍ട്ട്‌ നിര്‍മ്മാണത്തിനായി അന്യസംസ്ഥാനങ്ങളില്‍ നിന്നും ഏജണ്റ്റുമാര്‍ മുഖേന കുമരകത്തെത്തപ്പെട്ട നിര്‍മ്മാണത്തൊഴിലാളികള്‍ക്ക്‌ പ്രാഥമികാവശ്യം നിര്‍വ്വഹിക്കുവാന്‍ കക്കൂസുകള്‍ റിസോര്‍ട്ട്‌ നിര്‍മ്മാതാക്കള്‍ ഏര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ കക്കൂസായി കായല്‍തീരത്തെയാണ്‌ ആശ്രയിക്കുന്നത്‌. കൂടാതെ കായല്‍തീരത്തെ റിസോര്‍ട്ടുകലില്‍ നിന്നും ഹൗസ്ബോട്ടുകളില്‍ നിന്നുമുള്ള വിസര്‍ജ്യങ്ങളും വേമ്പനാട്ടുകായലിലേക്കാണ്‌ ഒഴുക്കിവിടുന്നത്‌. പൊതുവേ പടിഞ്ഞാറന്‍ മേഖല പകര്‍ച്ചവ്യാധികളും ജലജന്യരോഗങ്ങളും കൊണ്ട്‌ സമ്പന്നമാണ്‌. കായലില്‍ കലരുന്ന അമിതമായ മാലിന്യം മൂലം പ്രതിരോധിക്കാനാകാത്തവിധം മേഖലയില്‍ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാനിടയുള്ളതായാണ്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നത്‌. തണ്ണീര്‍മുക്കം ബണ്ട്‌ അടച്ചിടുന്നതിനാല്‍ കായലിണ്റ്റെ തെക്കുഭാഗത്തെ കായല്‍ ജലം മലീമസമാണ്‌. ഇത്‌ തോടുകളിലേക്കും വ്യാപിക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. ഈ അവസ്ഥയില്‍ മത്സ്യങ്ങള്‍ക്ക്‌ പ്രജനനം അസാദ്ധ്യമായതോടെ മത്സ്യം കൊണ്ട്‌ സമ്പുഷ്ടമായിരുന്ന വേമ്പനാട്ടുകായലിലെ മത്സ്യസമ്പത്തും സാരമായി കുറഞ്ഞ നിലയിലാണ്‌. ടൂറിസത്തിണ്റ്റെ കടന്നുകയറ്റത്തിനനുസരിച്ച്‌ ഹരിതാഭമായിരുന്ന കുമരകമിന്ന്‌ കോണ്‍ക്രീറ്റ്‌ വനങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ഗ്രാമീണസൗന്ദര്യവും പച്ചപ്പരവതാനി വിരിച്ച പാടശേഖരങ്ങളും കണ്ടല്‍ക്കാടുകളും പക്ഷിക്കൂട്ടങ്ങളും ശുദ്ധജലാശയങ്ങളും കൊണ്ട്‌ സമ്പുഷ്ടമായിരുന്ന കുമരകമിന്ന്‌ നാശത്തോടടുത്തുകൊണ്ടിരിക്കുകയാണ്‌. മാലിന്യം കൊണ്ട്‌ വിഷമയമായിരിക്കുന്ന കായല്‍ജലം പരിശോധനാ വിധേയമാക്കി കോളിഫോം ബാക്ടീരിയയുടെ അളവ്‌ എത്രത്തോളമുണ്ടെന്നത്‌ കണ്ടെത്തി അവ ക്രമീകരിച്ച്‌ കായല്‍ജലത്തെ ശുദ്ധീകരിക്കാനുള്ള നടപടിയും യന്ത്രവല്‍കൃത ഖനനവും ഹൗസ്ബോട്ടുകളുടെ കായല്‍യാത്രയിലെ നിയന്ത്രണവും കുമരകത്തെയും വേമ്പനാട്ടുകയലിനെയും തനതായ രീതിയില്‍ നിലനിര്‍ത്തുന്നതിനുള്ള വിദഗ്‌ദ്ധപഠനവും നടപ്പാക്കലും യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കിയില്ലെങ്കില്‍ ഒരു സുന്ദരഗ്രാമവും വിശാലതടാകമായ വേമ്പനാട്ടുകായലുമൊക്കെ ഇല്ലാതാകുകയും ഇത്‌ തദ്ദേശവാസികള്‍ക്കെന്നപോലെ ടൂറിസം മേഖലക്കും വാന്‍ തിരിച്ചടിയാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

India

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

Kerala

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

News

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

Kerala

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

പുതിയ വാര്‍ത്തകള്‍

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസസൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; കശ്മീരിൽ സ്കൂൾ അധ്യാപകനെ അറസ്റ്റ് പോലീസ്

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

11 കോടി വരുമാനമുള്ള രാഹുൽ വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ ; രാഹുലിനായി പണം മുടക്കുന്നത് വിദേശ കമ്പനിയോ ?

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചു; കടുത്ത പ്രതിഷേധവുമായി ചെന്നിത്തല, നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ല

പാചകവാതകസിലിണ്ടര്‍ ശേഖരവുമായി പിടിയിലായത് വന്‍കരിഞ്ചന്ത റാക്കറ്റ്; അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി

മലപ്പുറത്ത് ഉള്ളി ലോറിയിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവം; അന്വേഷണം എൻഐഎ ഏറ്റെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.