Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പശ്ചിമകൊച്ചി പകര്‍ച്ചവ്യാധി ഭീതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2011, 12:09 am IST
in Ernakulam

മട്ടാഞ്ചേരി: പശ്ചിമകൊച്ചി മേഖലാ പകര്‍ച്ചവ്യാധി ഭീഷണിയില്‍. മഞ്ഞപ്പിത്തം, എലിപ്പനി, വൈറല്‍പനി, ചിക്കന്‍പോക്സ്‌ എന്നിവ വ്യാപകമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുകയാണ്‌. ആരോഗ്യവകുപ്പ്‌ അധികൃതര്‍ പ്രതിരോധ-ബോധവല്‍ക്കരണ പ്രവര്‍ത്തനവുമായി രംഗത്തുണ്ടെങ്കിലും പകര്‍ച്ചവ്യാധി രോഗങ്ങള്‍ തടയുന്നതിനോ, ജനങ്ങളുടെ ഭീതി അകറ്റുന്നതിനോ കഴിയുന്നില്ലെന്നാണ്‌ ചൂണ്ടിക്കാട്ടുന്നത്‌. കഴിഞ്ഞ ഒരു മാസത്തിനകം ഫോര്‍ട്ടുകൊച്ചി, പള്ളുരുത്തി മേഖലയില്‍ എലിപ്പനിമൂലം രണ്ട്‌ മരണങ്ങള്‍ സംഭവിച്ചു. മഞ്ഞപ്പിത്തം മൂലം മൂന്ന്‌ മരണങ്ങളും ഇതിനകം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടുകഴിഞ്ഞു. കനത്ത മഴയെത്തുടര്‍ന്ന്‌ മലിനജലം ഒഴുകിനടന്നതും വീടുകളും നിത്യോപയോഗ സാധനങ്ങളും മലിന ജലം മൂലം നശിക്കപ്പെടുകയും ചെയ്തത്‌ പകര്‍ച്ചവ്യാധി രോഗപകര്‍ച്ചക്ക്‌ ഗതിവേഗം കൂട്ടിയതായാണ്‌ ബന്ധപ്പെട്ടവര്‍ പറയുന്നത്‌. മഴക്കാലത്ത്‌ വൈറല്‍ പനിയും തലവേദന-സന്ധിവേദന എന്നിവയോടെ ആശുപത്രികളില്‍ ചികിത്സതേടിയെത്തിയവരിലാണ്‌ പകര്‍ച്ചവ്യാധിരോഗങ്ങള്‍ കണ്ടുതുടങ്ങിത്‌. മാലിന്യനീക്കം നടക്കാത്തതും ഓടകളിലെ മാലിന്യങ്ങള്‍ വെള്ളപ്പൊക്കത്തില്‍ വീടുകളിലേക്ക്‌ ഒഴുകിയെത്തിയതും ജനങ്ങള്‍ക്ക്‌ പകര്‍ച്ചവ്യാധികള്‍ സമ്മാനിക്കുവാനിടയാക്കിയതായാണ്‌ പറയുന്നത്‌. കോര്‍പ്പറേഷന്‍-സര്‍ക്കാര്‍ ഏജന്‍സികളുടെ നിസ്സഹകരണവും അലംഭാവവും അവഗണനയും പകര്‍ച്ചവ്യാധിരോഗം വ്യാപകമാകുവാനും മരണത്തിനു കാരണമായതായും ആരോപണമുയര്‍ന്നിട്ടുണ്ട്‌.

മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, വെളി, ചുള്ളിക്കല്‍, നസ്രത്ത്‌, തോപ്പുംപടി, പള്ളുരുത്തി, പെരുമ്പടപ്പ്‌, കുമ്പളങ്ങി മേഖലകളിലാണ്‌ പകര്‍ച്ചവ്യാധി രോഗപകര്‍ച്ച വ്യാപകമായി കണ്ടുവരുന്നത്‌. കുടിവെള്ളത്തിലെ മാലിന്യതോത്‌ വര്‍ദ്ധനവും ശുചീകരണത്തിലെ അപാകതയും വൃത്തിഹീനമായ അന്തരീക്ഷവുമാണ്‌ പകര്‍ച്ചവ്യാധിക്ക്‌ കാരണമാകുന്നത്‌. എലിപ്പനിയും മഞ്ഞപ്പിത്തവുമാണ്‌ ആദ്യഘട്ടങ്ങളില്‍ കണ്ടെത്തിയ രോഗങ്ങള്‍. എന്നാല്‍ പിന്നീട്‌ വൈറല്‍ പനിയും, ചിക്കന്‍പോക്സും വ്യാപകമായി തുടങ്ങി. ഒരുകാലത്ത്‌ ടൈഫോയ്ഡ്‌ രോഗഭീതിയിലായിരുന്ന പശ്ചിമകൊച്ചി ഇന്ന്‌ മാരകമായ പകര്‍ച്ചവ്യാധികളുടെ കൈപിടിയിലമരുകയാണെന്നാണ്‌ ചൂണ്ടിക്കാട്ടുന്നത്‌. മുന്‍കാലങ്ങളില്‍ രോഗമൂര്‍ച്ചയും ഗുരുതരാവസ്ഥയും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും രോഗികള്‍ മരിക്കുന്നത്‌ അടുത്ത കാലത്താണ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌. ഇത്‌ ജനങ്ങളില്‍ ഏറെ ആശങ്കയുണര്‍ത്തിക്കഴിഞ്ഞു. ആരോഗ്യവകുപ്പ്‌ അധികൃതര്‍പോലും പകര്‍ച്ചവ്യാധി രോഗഭീതി ഒഴിവാക്കുന്നതിന്‌ ശ്രമങ്ങള്‍ നടത്തുന്നുണ്ട്‌. ഹോമിയോ മരുന്ന്‌ വിതരണ ക്യാമ്പുകള്‍, ആയുര്‍വേദമരുന്ന്‌ വിതരണം, സൗജന്യരോഗനിര്‍ണ്ണയ ക്യാമ്പുകള്‍ എന്നിവയാണ്‌ പ്രധാന പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ ഇവക്കൊന്നും ജനങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തുവാന്‍ കഴിഞ്ഞില്ലെന്ന്‌ വിവിധ കേന്ദ്രങ്ങള്‍ പറയുന്നു. സ്വകാര്യ ആശുപത്രികളില്‍ പനിമൂലം പ്രതിദിനം നൂറിലേറെ രോഗികളാണ്‌ ചികിത്സതേടിയെത്തുന്നത്‌. ഇവിടെയാകട്ടെ പകര്‍ച്ചവ്യാധി രോഗനിര്‍ണ്ണയം വ്യക്തമാക്കപ്പെടുന്നുമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.