Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വിനോദ്‌ കുമാര്‍ വധം: 11 വര്‍ഷം കഴിഞ്ഞിട്ടും തെളിവ്‌ ലഭിച്ചില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2011, 11:08 pm IST
in Kasargod

പള്ളിക്കര: 11 വര്‍ഷം മുമ്പ്‌ കര്‍ക്കടവാവുദിവസം നടന്ന കൊലപാതകത്തിന്‌ ലോക്കല്‍ പോലീസ്‌ മുതല്‍ സിബിഐ അന്വേഷിച്ചിട്ടും തെളിവ്‌ കണ്ടെത്താനായില്ല. ഇപ്പോഴത്തെ ഉദുമ എം.എല്‍.എ കുഞ്ഞിരാമന്‍ ദീര്‍ഘകാലമായി പ്രസിഡണ്ടായ പനയാല്‍ സര്‍വ്വീസ്‌ ബാങ്കിലെ ജീവനക്കാരനും സിപിഎം പ്രവര്‍ത്തകനുമായ വിനോദ്‌ കുമാറാ(28)ണ്‌ കൊലചെയ്യപ്പെട്ടത്‌. 5വര്‍ഷം ഇടതുഭരണമുണ്ടായിട്ടും കൊലപാതകിയെ കണ്ടെത്താന്‍ പാര്‍ട്ടി ചെറുവിരല്‍ പോലും അനക്കിയില്ല. 2൦൦൦ ജൂലൈ 3൦ന്‌ രാത്രിയിലാണ്‌ വിനോദ്‌ ബാങ്കിലെ ഡ്യൂട്ടിക്കിടയില്‍ കൊല്ലപ്പെട്ടത്‌. പതിവുപോലെ ബാങ്കിലേക്ക്‌ കാവല്‍ ഡ്യൂട്ടിക്കു പോയതായിരുന്നു വിനോദ്‌ കുമാര്‍. പിറ്റേദിവസം രാവിലെ ബാങ്കിലെത്തിയ തൂപ്പുകാരിയാണ്‌ വിനോദിനെ കാണാനില്ലെന്നും ബാങ്കില്‍ കവര്‍ച്ച നടത്തിയുമെന്ന വിവരം ആദ്യം അറിഞ്ഞത്‌. ബാങ്ക്‌ കെട്ടിടത്തിണ്റ്റെ പിന്‍ഭാഗത്തെ ജനല്‍ കമ്പികള്‍ ഗ്യാസ്‌ കട്ടര്‍ ഉപയോഗിച്ച്‌ മുറിച്ചു മാറ്റി അകത്തുകടന്ന അക്രമികള്‍ സ്ട്രോംഗ്‌ റൂം തകര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടിരുന്നില്ല. ഗ്യാസ്കട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകാശം പുറത്തേക്കു കാണാതിരിക്കാന്‍ മേശവിരി റോഡിനു അഭിമുഖമായുള്ള ജനലില്‍ വിരിച്ച നിലയിലായിരുന്നു. വിനോദ്‌ സ്ഥിരമായി കിടന്നുറങ്ങാറുണ്ടായിരുന്ന സ്ഥലത്തു പായ വിരിച്ച നിലയിലും ടോര്‍ച്ചും സമീപത്ത്‌ ഉണ്ടായിരുന്നു. സമീപത്തുതന്നെ സിറിഞ്ചും ഉണ്ടായിരുന്നു. വിനോദിനെ മയക്കുമരുന്നു കുത്തി വച്ച്‌ അബോധാവസ്ഥയിലാക്കിയശേഷം കവര്‍ച്ചക്കു ശ്രമിച്ചതായിരുക്കുമെന്നാണ്‌ ആദ്യം സംശയിച്ചിരുന്നത്‌. വിനോദിണ്റ്റെ ചെരുപ്പുകള്‍ ബാങ്കിനു മുന്നില്‍ അലക്ഷ്യമായും കാണപ്പെട്ടിരുന്നു. എന്നാല്‍ വിനോദിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തിരച്ചിലിനിടയില്‍ വൈകുന്നേരം പെരിയാട്ടടുക്കം ദേശീയപാതയിലെ മുനിക്കല്‍ വളവില്‍ കമിഴ്ന്നു കിടന്ന നിലയില്‍ കണ്ടെത്തി. പെരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമാര്‍ട്ടത്തില്‍ കഴുത്ത്‌ ഞെരുക്കിയാണ്‌ വിനോദിനെ കൊലപ്പെടുത്തിയതെന്നു കണ്ടെത്തിയിരുന്നു. ശരീരത്തില്‍ മയക്കുമരുന്നോ വിഷമോ കുത്തിവച്ചതിണ്റ്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഹൊസ്ദുര്‍ഗ്ഗ്‌ ഡിവൈഎസ്പിയായിരുന്ന കൊയിലാണ്ടി ബാലകൃഷ്ണനാണ്‌ കേസ്‌ ആദ്യം അന്വേഷിച്ചത്‌. പ്രൊഫഷണല്‍ കൊലയാളികളെ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു അന്വേഷണം. കൊലപാതകവും കവര്‍ച്ചയുമായി ബന്ധപ്പെട്ട്‌ നൂറുകണക്കിനു പേരെ ചോദ്യം ചെയ്തുവെങ്കിലും പ്രതികളെക്കുറിച്ചുള്ള ഒരു സൂചനയും ലഭിച്ചില്ല. പിന്നീട്‌ കേസ്‌ ക്രൈംബ്രാഞ്ചിനു വിട്ടു. ക്രൈംബ്രാഞ്ചിലെ വിവിധ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയെങ്കിലും കൊലയാളികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സമുദായസംഘത്തിണ്റ്റെ സഹായത്തോടെ വിനോദിണ്റ്റെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ്‌ കേസ്‌ സിബിഐക്കു കൈമാറിയത്‌. സിബിഐ ഏറെക്കാലം കേസ്‌ അന്വേഷിച്ചിട്ടും കൊലയാളികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കേസ്‌ തെളിയിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ്‌ സിബിഐ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. എന്നാല്‍ പുനരന്വേഷണം നടത്തണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. അതിനുശേഷം സിബിഐ അന്വേഷണം നടന്നുവെങ്കിലും ഇപ്പോള്‍ കേസിണ്റ്റെ ഗതി എന്താണെന്നു ആര്‍ക്കും അറിയില്ലെന്നതാണ്‌ അവസ്ഥ. ഇതിനിടെ സിബിഐ അന്വേഷണത്തിനായി നിരന്തരം ഇടപെട്ടുകൊണ്ടിരുന്ന മലയ സമുദായോദ്ധാരണ സംഘം സംസ്ഥാന സെക്രട്ടറിയായിരുന്ന പെരിയയിലെ ബി.എ.എം.ശശി കാഞ്ഞങ്ങാട്ട്‌ റെയില്‍ ട്രാക്കില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. ശശിയുടെ മരണത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ തുടക്കത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും പിന്നീട്‌ അതും കെട്ടടങ്ങി. അതേസമയം മകണ്റ്റെ കൊലയാളികളെ എന്നെങ്കിലും കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ്‌ വിനോദ്‌ കുമാറിണ്റ്റെ മാതാവ്‌ പാറുഅമ്മ. കൊലയാളികളെ കണ്ടെത്തണമെന്ന പ്രാര്‍ത്ഥനയുമായി അരവത്തെ വീട്ടില്‍ മകണ്റ്റെ ഫോട്ടോയ്‌ക്കു മുന്നില്‍ കണ്ണീരുമായി കഴിയുകയാണ്‌ വികലാംഗയായ മാതാവ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ
Kerala

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

Kerala

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.