Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പത്മനാഭസ്വാമി ക്ഷേത്രത്തിന്‌ വന്‍ സുരക്ഷാ ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2011, 11:00 pm IST
in Kerala

കൊച്ചി: ശതകോടികളുടെ സ്വത്തുവകകള്‍ കണ്ടെത്തിയതിനേ തുടര്‍ന്ന്‌ തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‌ വന്‍ സുരക്ഷാഭീഷണിയെന്ന്‌ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം. ആയിരക്കണക്കിന്‌ കിലോ സ്വര്‍ണ്ണാഭരണങ്ങളും അപൂര്‍വ്വയിനം രത്നങ്ങളും ക്ഷേത്രത്തിലുണ്ടെന്ന വിവരം പുറത്തുവന്നതോടെ ക്ഷേത്രത്തിന്‌ നേരെ വന്‍ കവര്‍ച്ചാ സംഘങ്ങളുടെ ആക്രമണമുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ പ്രമുഖ ഹൈന്ദവ ക്ഷേത്രമെന്ന നിലയിലും ഏറ്റവുമധികം അമൂല്യനിധിശേഖരങ്ങള്‍ ക്ഷേത്രത്തിനുള്ളിലുണ്ടെന്ന വിവരം പുറത്തുവന്നതിനാലും സുരക്ഷാ ഭീഷണി അതീവ ഗൗരവകരമായെടുക്കണമെന്നാവശ്യപ്പെട്ട്‌ കേന്ദ്ര ഇന്റലിജന്‍സും കേന്ദ്രത്തിന്‌ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌.

ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതലയുള്ള മതിലകം ഗാര്‍ഡിന്റെ പരിധിയില്‍ നില്‍ക്കുന്നതല്ല ഇപ്പോഴത്തെ സ്ഥിതിയെന്നും കേരളാ പോലീസിലെ സായുധ വിഭാഗമോ കേന്ദ്ര സുരക്ഷാ വിഭാഗങ്ങളിലെ ഏതെങ്കിലും വിങ്ങിനോ ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതല കൈമാറണമെന്നാണ്‌ സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ഇരുപത്തിനാലു മണിക്കൂറും സായുധ സേനയുടെ സംരക്ഷണയിലേക്ക്‌ ക്ഷേത്രത്തെ മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്‌.

എട്ടേക്കറോളം വരുന്ന ക്ഷേത്രത്തിനുള്ളില്‍ വെറും വടിയും കൊണ്ടു മാത്രമായി കാവല്‍ നില്‍ക്കുന്ന ഗാര്‍ഡുമാര്‍ക്ക്‌ സായുധമായൊരു ആക്രമണത്തെ നേരിടാനാകില്ലെന്നാണ്‌ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണം. നിധികള്‍ ഇരിക്കുന്ന അറകളെല്ലാം പരിശോധനയ്‌ക്കായി തുറന്നിട്ടിരിക്കുന്ന നിലയിലുമാണ്‌. ക്ഷേത്രത്തിലെ മറ്റു ജീവനക്കാരടക്കം 208 പേരാണ്‌ നിലവില്‍ ഇവിടെയുള്ളത്‌. ഇവരില്‍ ഗാര്‍ഡുമാര്‍ക്കാണ്‌ ഇപ്പോള്‍ ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതലയുള്ളത്‌. രാവും പകലും ക്ഷേത്രത്തിനകത്ത്‌ ഗാര്‍ഡുമാര്‍ മാത്രമാണ്‌ കാവല്‍ നില്‍ക്കുന്നത്‌.

27-ാ‍ം തീയതി ക്ഷേത്രത്തിലെ അറകള്‍ തുറന്നു പരിശോധന ആരംഭിച്ചതു മുതല്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ എല്ലാവരുടേയും ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്‌. ഇന്നലെ തുറന്ന അഞ്ചാമത്തെ അറയില്‍ നിന്നുമാത്രം ചാക്കുകണക്കിന്‌ സ്വര്‍ണ്ണാഭരണങ്ങളാണ്‌ കണ്ടെടുത്തത്‌. അപൂര്‍വ്വയിനം രത്നങ്ങളും കിരീടങ്ങളും കണ്ടെടുത്തവയില്‍പെടുന്നു. ഇന്നലെ തുറന്ന കല്ലറ ഇടിഞ്ഞുപൊളിഞ്ഞ നിലയിലായിരുന്നു. അറയിലെ മണ്ണും കല്ലും മാറ്റിയ ശേഷമാണ്‌ പരിശോധനാ സംഘത്തിന്‌ അമൂല്യനിധിശേഖരം കണ്ടെത്താനായത്‌. നിരവധി ദിവസങ്ങളെടുത്താലും കണക്കെടുപ്പ്‌ അവസാനിപ്പിക്കാനാവാത്ത വിധത്തില്‍ ഇനിയും അറകള്‍ക്കകത്ത്‌ നിധിശേഖരമുണ്ടെന്നും സൂചനകളുണ്ട്‌. ഏകദേശം മൂവായിരം കോടിയുടെ നിധിശേഖരങ്ങളാണ്‌ ഇവിടെയുള്ളതെന്നാണ്‌ പരിശോധന നടത്തുന്ന സംഘത്തിന്റെ കണക്കുകൂട്ടല്‍.

തിങ്കളാഴ്ച മുതല്‍ ക്ഷേത്രത്തിനകത്തെ ശതകോടികളുടെ വിവരം പുറത്തു വന്നു തുടങ്ങിയെങ്കിലും സുരക്ഷ സംബന്ധിച്ച്‌ കേരളാ പോലീസ്‌ സ്വീകരിച്ച നിലപാടുകള്‍ ലാഘവബുദ്ധിയോടെയുള്ളതായിരുന്നു. അറകള്‍ തുറന്നു പരിശോധന നടക്കുന്ന സമയങ്ങളിലെല്ലാം വിരലിലെണ്ണാവുന്ന പോലീസ്‌ സംഘമാണ്‌ പുറത്ത്‌ കാവലിനുണ്ടായിരുന്നത്‌. ബുധനാഴ്ച രാത്രിയില്‍ പോലീസ്‌ കാവല്‍ ക്ഷേത്രത്തിന്‌ പുറത്ത്‌ ഇല്ലായിരുന്നു എന്നും വിവരമുണ്ട്‌. സംസ്ഥാന സര്‍ക്കാരും പോലീസ്‌ മേധാവികളും പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ സുരക്ഷയുടെ കാര്യത്തില്‍ യാതൊരു താല്‍പ്പര്യവും എടുക്കുന്നില്ല. ക്ഷേത്രത്തിന്റെ സ്വത്തില്‍ കണ്ണും നട്ട്‌ എന്തെങ്കിലും ചെയ്യുകയാണെന്ന വിവാദമുയരുമെന്നാണ്‌ സര്‍ക്കാരിന്റെ ഭയം. എന്നാല്‍ രാജ്യത്തെ പ്രമുഖ ഹൈന്ദവ ദേവാലയത്തിന്റെ നിലനില്‍പ്പിനെത്തന്നെ ഗുരുതരമായി ബാധിക്കുന്ന സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ഉയരുകയാണ്‌. രാജ്യത്തെ തന്നെ ഏറ്റവുമധികം സ്വത്ത്‌ കണ്ടെത്തിയ ക്ഷേത്രമെന്ന നിലയില്‍ പത്മനാഭസ്വാമിക്ഷേത്രത്തിന്റെ സുരക്ഷ രാജ്യസുരക്ഷയ്‌ക്കു തന്നെ വെല്ലുവിളിയുയര്‍ത്തിയേക്കും.

-എസ്‌. സന്ദീപ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരില്‍ വി ഐ പി ദര്‍ശനം നടത്തിയില്ലെന്ന് മുഖ്യമന്ത്രി,വിലക്കുളള സ്ഥലത്ത് ഹൈബി ഈഡന്‍ വീഡിയോ ചിത്രീകരിച്ചതില്‍ വിശദീകരണമില്ല

Bollywood

കേദാർനാഥ് സന്ദർശിച്ച് സൽമാൻ ഖാന്റെ സഹോദരി അർപിത ഖാൻ ; താനൊരു തികഞ്ഞ ശിവഭക്തയെന്നും സൂപ്പർ താരത്തിന്റെ സഹോദരി

India

ഭോജ്ശാലയിൽ എത്തുന്ന ആദ്യ മുഖ്യമന്ത്രിയായി മോഹൻ യാദവ് ; പരമ്പരാഗത ആചാരങ്ങൾ പാലിച്ച് യാഗം ; നഗരം നിറഞ്ഞ് കാവിക്കൊടികൾ

India

വനിതാ സംവരണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ കോൺഗ്രസ് നേതാവ് അൽക്ക ലാംബ കുറ്റക്കാരിയാണെന്ന് കോടതി : ജൂൺ 5 ന് ശിക്ഷ വിധിക്കും

Kerala

കത്രികവയറ്റില്‍ കുടുങ്ങിയ ഹര്‍ഷീനയ്‌ക്ക് സര്‍ക്കാര്‍ ജോലി കെ. മുരളീധരന്‍ ഉറപ്പുനല്‍കി, ചികിത്സ നല്‍കുമെന്ന് മുഖ്യമന്ത്രി സതീശന്‍

പുതിയ വാര്‍ത്തകള്‍

എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ലെന്ന് യുവതി, മൊഴി മാറ്റം വിചാരണയ്‌ക്കിടെ

എബോള വൈറസ് കോംഗോയിൽ നാശം വിതച്ചു : കേസുകളുടെ എണ്ണം 900 കവിഞ്ഞു , ഇതുവരെ മരിച്ചത് 119 പേർ 

പൊലീസുകാര്‍ അഭിഷേക് ബാനര്‍ജിയുടെ വീടിന്‍റെ വാതിലില്‍ മുട്ടുന്നു (ഇടത്ത്) മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി (വലത്ത്)

അഭിഷേക് ബാനര്‍ജിയുടെ വീട്ടിലേക്ക് പൊലീസുദ്യോഗസ്ഥര്‍…മമതയുടെ മരുമകന് ഒരുങ്ങുന്നത് തടവോ അറസ്റ്റോ അതോ ചോദ്യം ചെയ്യല്‍ മാത്രമോ?

ബംഗ്ലാദേശിൽ ട്രക്ക് മറിഞ്ഞ് 15 പേർ മരിച്ചു ; കൊല്ലപ്പെട്ടത് ഈദ് ആഘോഷിക്കാൻ പോയ തൊഴിലാളികൾ

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവ്, തുന്നലിട്ട മുറിവില്‍ മരക്കഷണങ്ങള്‍

കർഷകരുടെ സഹകരണ ബാങ്കുകളിലെ കാർഷിക വായ്‌പ എഴുതിത്തള്ളുമെന്ന് വിജയ് ; ഇതിനായി ചെലവഴിക്കുന്നത് രണ്ടായിരം കോടി

അന്തരിച്ച നടന്‍ ധര്‍മ്മേന്ദ്രയ്‌ക്കുള്ള പത്മവിഭൂഷണ്‍ വേദനയോടെ ഏറ്റുവാങ്ങി നടി ഹേമമാലിനി

ചെങ്കോട്ട സ്ഫോടനക്കേസ് : പ്രതികൾ ലഖ്‌നൗ സന്ദർശിച്ചു , നഗരത്തിലെ പ്രധാന പ്രദേശങ്ങളിൽ സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്തതായി എൻഐഎ വെളിപ്പെടുത്തൽ

ഇന്ധനവില വര്‍ദ്ധനവ്: സംസ്ഥാനം നികുതി കുറയ്‌ക്കണം എന്ന് ആവശ്യപ്പെട്ടവരാണ് ഭരണത്തിലെന്ന് ഓര്‍മ്മിപ്പിച്ച് പിണറായി

പിണറായിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസില്‍ എസ്ഐടി റിപ്പോര്‍ട്ട് കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.