Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥി സമരം: പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് രജിസ്ട്രാർ, സമരം ലഹരിമാഫിയയുടെ ഒത്താശയോടെ

Janmabhumi Online by Janmabhumi Online
Jul 15, 2025, 10:45 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ അച്ചടക്കം ഉറപ്പുവരുത്തുന്നതിനും ലഹരി വിമുക്ത ക്യാമ്പസാക്കി മാറ്റുന്നതിനുമായി കാലടി മുഖ്യ കാമ്പസിൽ നടപ്പിലാക്കിയ ഉത്തരവിനെതിരെ ഒരു വിഭാഗം വിദ്യാർത്ഥികൾ നടത്തി വരുന്ന സമരത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി സർവ്വകലാശാല പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കത്ത് നൽകി.

ജില്ല പോലീസ് മേധാവിയ്‌ക്കും കാലടി പോലീസ് എസ് എച്ച് ഒയ്‌ക്കുമാണ് സർവ്വകലാശാല രജിസ്ട്രാർ കത്ത് നൽകിയിരിക്കുന്നത്. ജൂലൈ ഒന്നിലെയും എട്ടിലെയും ഉത്തരവുകൾ കൃത്യമായി നടപ്പിലാക്കുവാനാണ് സർവ്വകലാശാലയ്‌ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. സർവ്വകലാശാലയ്‌ക്കും ഉദ്യോഗസ്ഥർക്കും പോലീസ് സംരക്ഷണം നൽകണമെന്നും രാത്രി 11ന് സർവകലാശാലയുടെ മുഖ്യ കവാടങ്ങളും ഹോസ്റ്റലുകളുടെ കവാടങ്ങളും അടയ്‌ക്കാൻ പോലീസ് ഇടപെടണമെന്നുമാണ് രജിസ്ട്രാർ കത്തിലൂടെ പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കാമ്പസിലെ അച്ചടക്കവുമായി ബന്ധപ്പെട്ട് സർവകലാശാല പുറത്തിറക്കിയ ഉത്തരവുകളിൽ ചില വിദ്യാർത്ഥികൾ ഉയർത്തിയ എല്ലാ ആശങ്കകളും പരിഹരിക്കപ്പെട്ട ശേഷവും രാത്രികാലങ്ങളിൽ കാമ്പസിന്റെ കവാടങ്ങൾ അടയ്‌ക്കുവാൻ സമ്മതിക്കാതെ കവാടങ്ങൾ തുറന്നിട്ട് വിദ്യാർത്ഥികൾ സമരം തുടരുന്നത് സർവകലാശാലയെയും വിദ്യാർത്ഥികളെയും തകർക്കാൻ ശ്രമിക്കുന്ന ലഹരി മാഫിയയ്‌ക്ക് സഹായകരമാകും.

കാമ്പസ് സുരക്ഷയുടെ ഭാഗമായി സിൻഡിക്കേറ്റ് ഒരു ഉപസമിതിയെ നിശ്ചയിക്കുകയും ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 12 നിബന്ധനകൾ അടങ്ങുന്ന ഉത്തരവ് ജൂലൈ മാസം ഒന്നിന് നടപ്പിൽ വരുത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ ഉത്തരവിനെതിരെ ഒരു വിഭാഗം വിദ്യാർഥികൾ സമരം ആരംഭിച്ചപ്പോൾ അധ്യാപക – അനധ്യാപക – വിദ്യാർത്ഥി പ്രതിനിധികളുമായി ചർച്ചകൾ സംഘടിപ്പിച്ച ശേഷം ഉത്തരവിലെ മൂന്ന് ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തി പുതിയ ഉത്തരവ് ഇറക്കി. പുതിയ ഉത്തരവ് പ്രകാരം രാത്രി 11ന് സർവകലാശാലയുടെ മുഖ്യ കവാടം അടയ്‌ക്കുന്നതാണ്. ഹോസ്റ്റലിലേയ്‌ക്കുള്ള പ്രവേശനവും 11ന് പൂർണമായി അവസാനിപ്പിക്കണം. എന്നാൽ ഈ ഉത്തരവ് നടപ്പാക്കുവാൻ അനുവദിക്കാതെ സർവ്വകലാശാലയുടെ മുഖ്യ കവാടത്തിലും ഹോസ്റ്റൽ കവാടങ്ങളിലും അനാവശ്യമായി വിദ്യാർത്ഥികളെ സംഘടിപ്പിച്ച് ഒരു വിഭാഗം വിദ്യാർത്ഥികൾ അച്ചടക്കലംഘനം നടത്തുന്നു. ഈ അച്ചടക്ക ലംഘനങ്ങൾക്ക് പുറത്തുനിന്നുള്ളവരുടെ പിന്തുണയുണ്ട് എന്നാണ് സർവ്വകലാശാല മനസ്സിലാക്കുന്നത്. സർവകലാശാലയുമായി യാതൊരു ബന്ധവുമില്ലാത്ത നിരവധി പേർ കാമ്പസിലെ വിവിധ ഹോസ്റ്റലുകളിൽ അനധികൃത താമസം നടത്തുന്നു എന്നാണ് സർവ്വകലാശാല മനസ്സിലാക്കുന്നത്.

ഒരു വിഭാഗം വിദ്യാർത്ഥികൾ ബാഹ്യശക്തികളുടെ പിന്തുണയോടെ നടത്തി വരുന്ന സമരം അനാവശ്യവും സർവ്വകലാശാലയുടെ സുരക്ഷയെ ചോദ്യം ചെയ്യുന്നതുമാണ്. സർവ്വകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ സർവ്വകലാശാലയുടെ നയങ്ങളും ഉത്തരവുകളും പാലിക്കുവാൻ ബാധ്യസ്ഥരാണ്, സർവ്വകലാശാല അറിയിച്ചു.

Tags: Student protestDrug MafiaconspiracyPolice protectionsanskrit universityregistrar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സര്‍വകലാശാല: ഡോ കെ എസ് അനില്‍ കുമാറിനെ ഒഴിവാക്കി ഓണ്‍ലൈന്‍ യോഗം വിളിച്ച് വി സി ഡോ മോഹനന്‍ കുന്നുമ്മല്‍

Kerala

കേരള സര്‍വകലാശാലയില്‍ ഇടത് സിന്‍ഡിക്കേറ്റിന്റെ ധാര്‍ഷ്ട്യത്തിന് വഴങ്ങാതെ വി സി, ഡോ കെ എസ് അനില്‍കുമാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞു

Kerala

കേരള സര്‍വകലാശാലയില്‍ ഇടത് സിന്‍ഡിക്കേറ്റിന്റെ ധാര്‍ഷ്ട്യം, വഴങ്ങാതെ വി സി

Kerala

സസ്‌പെന്‍ഷനിലിരിക്കുമ്പോള്‍ അവധി അപേക്ഷയ്‌ക്ക് എന്ത് പ്രസക്തിയെന്ന് വി സി,സസ്പന്‍ഷനിലല്ലെന്ന് രജിസ്ട്രാര്‍

Kerala

രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയത് നിയമവിരുദ്ധമായി :ഡോ.സിസ തോമസ് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

പുതിയ വാര്‍ത്തകള്‍

കേരള ഫിലിം പോളിസി: സിനിമയുടെ സമസ്ത മേഖലകളേയും പരിഗണിക്കും, എല്ലാവരേയും ഉള്‍ക്കൊള്ളിക്കുമെന്നും മന്ത്രി

ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തെത്തിച്ച യുവഅഭിഭാഷകര്‍ സാക്ഷിയുമായി സംഭവസ്ഥലത്തെത്തുന്നു

കൂട്ടക്കൊലപാതകക്കഥയുമായി ധര്‍മ്മസ്ഥല; 400ല്‍ പരം പേര്‍ ധര്‍മ്മസ്ഥലയില്‍ കൊല്ലപ്പെട്ടെന്നും പലരും ബലാത്സംഗത്തിനിരയായെന്നും വാര്‍ത്ത; ഞെട്ടി ലോകം

വ്യാജ വിവാഹ വാഗ്ദാനങ്ങളില്‍ വീഴുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ

സ്‌കൂള്‍ ബസ് കാത്തുനിന്ന പെണ്‍കുട്ടിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം: യുവാവ് പിടിയില്‍

പാലക്കാട് വീണ്ടും നിപ, സ്ഥിരീകരിച്ചത് രോഗം ബാധിച്ച മരിച്ച വ്യക്തിയുടെ മകന്

അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

നെടുമ്പാശേരിയില്‍ പറന്നുയര്‍ന്ന വിമാനം സാങ്കേതിക തകരാര്‍ മൂലം തിരിച്ചിറക്കി

സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍

ആത്മനിര്‍ഭരത പ്രധാനം;ഓപ്പറേഷന്‍ സിന്ദൂര്‍ വിജയത്തിന് കാരണം സ്വന്തം ആയുധങ്ങള്‍, ശത്രുക്കള്‍ക്ക് ഇതിന്റെ പ്രവര്‍ത്തനം ഊഹിക്കാനാകില്ല: സംയുക്തസേനാമേധാവി

ബസ് ഉടമകളുമായി മന്ത്രി ഗണേഷ് കുമാറിന്റെ ചര്‍ച്ച ഫലം കണ്ടില്ല, സമരവുമായി മുന്നോട്ട് പോകാന്‍ ബസ് ഉടമകള്‍

നവംബര്‍ വരെ മാസത്തില്‍ ഒരു ദിവസം ജനകീയ ശുചീകരണം: ജൂലായ് 19 ന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies