തിരുവനന്തപുരം: വ്യാഴാഴ്ച ജില്ലയില്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു പ്രവര്‍ത്തകരെ ആര്‍.എസ്.എസ് -യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അക്രമിച്ചു എന്ന് ആരോപിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.
കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ഭാരതാംബചിത്രം വച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. എസ്.എഫ്.ഐ, കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പരിപാടിയില്‍ ആയിരുന്നു ഭാരതാംബയുടെ ചിത്രം വച്ചത്. എന്നാല്‍ സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കാട്ടി രജിസ്ട്രാറും ചിത്രം മാറ്റണമെന്ന നിലപാടെടുത്തു. അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന് പരിപാടി റദ്ദാക്കിയതായി അറിയിപ്പ് വന്നു.എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഗവര്‍ണര്‍ നിലപാടെടുത്തു.
പ്രതിഷേധം തുടരുന്നതിനിടെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ യോഗത്തിനെത്തി ഭാരതാംബചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നതാണ് പ്രതിഷേധം എന്ന് ഗവര്‍ണര്‍ പറഞ്ഞു.എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രധാന ഗേറ്റ് ഉപരോധിച്ചതിനാല്‍ പരിപാടിക്ക് ശേഷം മറ്റൊരു ഗേറ്റ് വഴിയാണ് ഗവര്‍ണര്‍ മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: