വാഷിങ്ടൺ : പസഫിക് സമുദ്രത്തിലുണ്ടായ തീപിടുത്തത്തിൽ ഒരു ചരക്ക് കപ്പൽ മുങ്ങി. ജൂൺ 3 ന് അലാസ്കൻ തീരത്ത് നിന്ന് ഏകദേശം 300 മൈൽ അകലെവച്ചാണ് 600 അടി നീളമുള്ള ചരക്ക് കപ്പലിന് തീപിടിച്ച് അപകടമുണ്ടായത്.
മോർണിംഗ് മിഡാസ് എന്ന് പേരുള്ള ഈ കപ്പൽ ചൈനയിൽ നിന്നും 3,000 പുതിയ വാഹനങ്ങളുമായി മെക്സിക്കോയിലേക്ക് പോവുകയായിരുന്നു. കപ്പലിൽ ഏകദേശം 800 ഇലക്ട്രിക് വാഹനങ്ങളും ഉണ്ടായിരുന്നു. തീപിടുത്തമുണ്ടായതിനെത്തുടർന്നാണ് അപകടം നടന്നത്.
തുടർന്ന് ചരക്ക് കപ്പൽ തീപിടുത്തത്തെക്കുറിച്ച് ഒരു ദുരന്ത മുന്നറിയിപ്പ് അയച്ചു. പിന്നീട് യുഎസ് കോസ്റ്റ് ഗാർഡ് സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തിയത്. ആർക്കും പരിക്കില്ലെന്ന് കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന 22 പേരെ ലൈഫ് ബോട്ടുകളിൽ ഒഴിപ്പിച്ചു. തീപിടുത്തമുണ്ടായ ചരക്ക് കപ്പലിന് സമീപമുണ്ടായിരുന്ന ഒരു മർച്ചന്റ് മറൈൻ കപ്പൽ ജീവനക്കാരെ രക്ഷപ്പെടുത്തിയത്.
തീ വളരെ രൂക്ഷമായതിനാൽ അത് കെടുത്താൻ കഴിഞ്ഞില്ല. ഇതോടെ കപ്പൽ മുങ്ങിത്താഴുകയായിരുന്നു. ചരക്ക് കപ്പൽ കടലിൽ മുങ്ങിയതിനുശേഷം കപ്പലിന്റെ പിൻഭാഗത്ത് ഇലക്ട്രിക് വാഹനങ്ങൾ നിറഞ്ഞ ഡെക്കിൽ നിന്ന് ഒരു വലിയ പുകപടലം പുറത്തേക്ക് വരുന്നത് കണ്ടതായി യുഎസ് കോസ്റ്റ് ഗാർഡ് വക്താവ് പറഞ്ഞു. ഈ സാഹചര്യത്തിൽ മലിനീകരണവുമായി ബന്ധപ്പെട്ട ഏത് പ്രശ്നവും നേരിടാൻ യുഎസ് കോസ്റ്റ് ഗാർഡിന്റെ കപ്പലുകൾ പൂർണ്ണമായും തയ്യാറാണെന്ന് ഓഫീസർ കാമറൂൺ സ്നെൽ പറഞ്ഞു.
മലിനീകരണമോ അവശിഷ്ടങ്ങളോ നിയന്ത്രിക്കുന്നതിനായി ചരക്ക് കപ്പൽ മുങ്ങിയ സ്ഥലത്തിന് സമീപം രക്ഷാ ടഗ്ഗുകൾ വിന്യസിച്ചിട്ടുണ്ടെന്ന് കാമറൂൺ സ്നെൽ പറഞ്ഞു. എപിയുടെ റിപ്പോർട്ട് പ്രകാരം കപ്പലിന്റെ മാനേജ്മെന്റ് കമ്പനിയായ സോഡിയാക് മാരിടൈം അധിക സഹായത്തിനായി മലിനീകരണ പ്രതികരണ വാഹനങ്ങളും അയയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: