മുംബൈ: ഉദ്ധവ് താക്കറെ ശിവസേനയില്‍ നിന്നും മുംബൈ കോര്‍പറേഷന്‍ അംഗങ്ങളായിരുന്ന 50ല്‍ പരം പേര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇവരുടെ ഓരോരുത്തരുടെയും നൂറുകണക്കിന് അനുയായികളും ബിജെപിയില്‍ ചേര്‍ന്നു.
2017 മുതല്‍ 2022 വരെ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനില്‍ അംഗങ്ങളായവരാണ് ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്ന 50 പേര്‍. വൈകാതെ നടക്കാന്‍ പോകുന്ന ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) തെരഞ്ഞെടുപ്പില്‍ ജയം തേടാനുള്ള ഒരുക്കത്തിലാണ് ബിജെപി.
ഉദ്ധവ് താക്കറെയുടെ പാര്‍ട്ടിയിലെ തായഡെ, ഷെട്യെ എന്നീ മുന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങള്‍ ഇപ്പോള്‍ ബിജെപിയിലേക്ക് വന്നത് നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും നേതൃത്വത്തില്‍ ആകൃഷ്ടരായിട്ടാണെന്ന് ബിജെപി നേതാവ് ആശിശ് ഷേലാര്‍ പറഞ്ഞു. വലിയൊരു രാഷ്‌ട്രീയ മാറ്റത്തിന്റെ തുടക്കം മാത്രമാണിതെന്നും രണ്ടാമത്തെയും മൂന്നാമത്തെയും അവസാനത്തേയും മാറ്റങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നും ഷേലാര്‍ പറഞ്ഞു. ഉദ്ധവ് താക്കറെ ശിവസേനയുടെ നേതൃത്വത്തെ ഈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങള്‍ തള്ളിക്കളയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
2017ല്‍ നടന്ന ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) തെരഞ്ഞെടുപ്പില്‍ അവിഭക്ത ശിവസേന 84 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപിയ്‌ക്ക് 82 സീറ്റുകളേ നേടാന്‍ സാധിച്ചിരുന്നുള്ളൂ. അന്നത്തെ 50 മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങള്‍ എത്തിയതോടെ ബിജെപി ഒന്നാമത് നില്‍ക്കുന്ന പാര്‍ട്ടിയായി മാറിയിരിക്കുകയാണെന്നും ഷേലാര്‍ പറഞ്ഞു. ഇക്കുറി ബിജെപി ബൃഹന്‍മയി മുംബൈ കോര്‍പറേഷന്‍ പിടിച്ചടക്കുമെന്ന് ഉറപ്പായി. വര‍്ഷം 3000 കോടി മുതല്‍ 4000 കോടി രൂപ വരെ അധികവരുമാനമുണ്ടാക്കുന്ന ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ ഒന്നാണ് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍.
നാല് ദിവസം മുന്‍പ് അജിത് ഭണ്ഡാരി, വിജയേന്ദ്ര ഷിന്‍ഡേ എന്നീ മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങള്‍ ഉദ്ധവ് താക്കറെ പക്ഷത്ത് നിന്നും ഏക്നാഥ് ഷിന്‍ഡേ ശിവസേനയിലേക്ക് മാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: