കൊച്ചി: പതിമൂന്നു വര്‍ഷത്തിനുശേഷം താരസംഘടനയായ എഎംഎംഎയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാനായി നടന് ജഗതി ശ്രീകുമാര്‍ എത്തി.
അപകടത്തെത്തുടര്‍ന്നുള്ള അവസ്ഥകളില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ജഗതി മകനൊപ്പം വീല്‍ചെയറിലാണ് ജഗതി ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിനെത്തിയത്. യോഗത്തിലെ ശ്രദ്ധാകേന്ദ്രമായി അദ്ദേഹം മാറി. സഹപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ചിരിച്ചും തലകുലുക്കിയുമായിരുന്നു ജഗതിയുടെ പ്രതികരണം. സംസാരിക്കാനെത്തിയവരെ അദ്ദേഹം തിരിച്ചറിയുന്നുണ്ടായിരുന്നു.
ഒരു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അഡ്ഹോക് കമ്മിറ്റി മൂന്നുമാസം കൂടി തുടരും. അതിനുശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: