വാല്‍പ്പാറ: തമിഴ്നാട് വാല്‍പ്പാറയ്ക്ക് സമീപം പച്ചൈമലൈയില് ആറു വയസുകാരിയെ പുലി പിടിച്ചു.ജാര്‍ഖണ്ഡ് സ്വദേശികളായ കുടുംബമാണ് കുട്ടിയെ പുലി പിടിച്ചതായി പരാതി നല്‍കിയത്. വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊണ്ടുപോയെന്നാണ് അമ്മ പറഞ്ഞത്. തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും പല സംഘങ്ങളായി തിരിഞ്ഞ് കുട്ടിക്കായി തിരച്ചില്‍ നടത്തുകയാണ്.
അമ്മ വീടിന് സമീപത്തെ ജലസംഭരണിയില്‍ നിന്ന് വെള്ളമെടുക്കാന്‍ പോയപ്പോഴാണ് സംഭവം. കുട്ടിയെ പുലി കടിച്ചു വലിച്ച് തേയിലത്തോട്ടത്തിനുളളിലേക്ക് കൊണ്ടുപോയെന്നാണ് അമ്മ പറഞ്ഞത്.
വാല്‍പ്പാറയില്‍ മുമ്പും പുലിയുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. നേരത്തെ തോട്ടം തൊഴിലാളിയായ സ്ത്രീയെയും പുലി കടിച്ചുകൊണ്ടു പോയി. അതിന് പിന്നാലെയാണ് പുതിയ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: