Friday, June 20, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലക്ഷങ്ങളുടെ ധൂര്‍ത്ത്: സംസ്‌കൃത സര്‍വകലാശാലയില്‍ നാടമുറിക്കാന്‍ മന്ത്രി വരുന്നതിന് ജംബോ കമ്മിറ്റികള്‍

Janmabhumi Online by Janmabhumi Online
Jun 20, 2025, 12:06 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു പങ്കെടുക്കുന്ന പരിപാടിയുടെ സംഘാടക സമിതിയെന്ന പേരില്‍ ജംബോ കമ്മിറ്റിയുണ്ടാക്കി വന്‍ സാമ്പത്തിക തട്ടിപ്പിന് നീക്കം. ലിംഗ സമത്വത്തിന്റെ പേരില്‍ ഉണ്ടാക്കിയിരിക്കുന്ന തട്ടിക്കൂട്ട് സെന്ററിന്റെയും ഉന്നതവിദ്യാഭ്യാസ ശില്പശാലയുടെയും മറവിലാണ് ലക്ഷങ്ങളുടെ ഈ ധൂര്‍ത്ത്. സര്‍വകലാശാല കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുമ്പോഴാണ് ലക്ഷങ്ങളുടെ ഈ ധൂര്‍ത്ത്.

ഇന്ന് ഒരു ദിവസം മാത്രം മന്ത്രി പങ്കെടുക്കുന്ന മൂന്ന് ഉദ്ഘാടന യോഗങ്ങളാണ് ഇവിടെ നടക്കുന്നത്. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലില്‍ നിന്ന് ലഭിക്കുന്ന അഞ്ച് ലക്ഷം രൂപയാണ് പരിപാടിക്ക് പൊടിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളെയും അനുഭാവികളെയും പേരിന് കമ്മിറ്റിയില്‍ ചേര്‍ത്തിട്ടുണ്ടെങ്കിലും സര്‍വകലാശാലയിലെ സിപിഎം അനുകൂല അധ്യാപക-അനധ്യാപക സംഘടനയിലെ ജീവനക്കാരുടെയും എസ്എഫ്‌ഐയുടെയും നേതൃത്വത്തിലാണ് ചടങ്ങ് നടത്തുന്നത്.

89 അംഗ സംഘാടക സമിതിയില്‍ ആകെ പത്ത് കമ്മിറ്റികളാണുള്ളത്. പ്രോഗ്രാം, രജിസ്ട്രേഷന്‍, റിസപണ്ട്ഷന്‍, പബ്ലിസിറ്റി, ഭക്ഷണം, സ്റ്റേജ്, ഡോക്യുമെന്റേഷന്‍, അക്കൊമഡേഷന്‍, ഗതാഗതം, ഫിനാന്‍സ് ഉള്‍പ്പെടെ ലൈറ്റ് ആന്‍ഡ് സൗണ്ടിന് വരെ കമ്മിറ്റികളുണ്ട്. സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് അംഗങ്ങളാണ് വിവിധ കമ്മിറ്റികളുടെ ചെയര്‍മാന്‍മാര്‍. ജംബോ കമ്മിറ്റിയിലെ വിവിധ കമ്മിറ്റി മീറ്റിങ്ങുകളുടെ പേരില്‍ ഓരോ സിന്‍ഡിക്കേറ്റ് അംഗത്തിനും ടിഎ/ ഡിഎ ഇനത്തില്‍ ഭീമമായ തുകയാണ് ചെലവഴിക്കപ്പെടുക.

പഴിയെല്ലാം സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ തലയില്‍ കെട്ടിവച്ച് അത് മറയാക്കി അവരെ ബ്ലാക്ക് മെയില്‍ ചെയ്ത് തങ്ങളുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ സംരക്ഷിക്കുന്ന സര്‍വകലാശാലയിലെ സിപിഎം അനുകൂല അധ്യാപക- അനധ്യാപക നേതാക്കന്മാരാണ് ഈ വെട്ടിപ്പിന് ചുക്കാന്‍ പിടിക്കുന്നത്. വൈസ് ചാന്‍സലറെയും രജിസ്ട്രാറെയും കാണികളാക്കിയാണ് ഉദ്ഘാടന മാമാങ്കം. സര്‍വകലാശാലയിലെ ആകെ കുട്ടികളുടെ എണ്ണം ആയിരത്തില്‍ താഴെയായിരിക്കെ ഇന്ന് 500 പേര്‍ക്കാണ് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്. ഇതിനിടെ ഭക്ഷണം 100 പേര്‍ക്ക് മാത്രം കരുതിയാല്‍ മതിയെന്നും ബാക്കിയുള്ളവരോട് ഭക്ഷണം തീര്‍ന്നെന്ന് പറഞ്ഞാല്‍ മതിയെന്നും ഇത് സംബന്ധിയായി വിളിച്ച് ചേര്‍ത്ത മീറ്റിങില്‍ ഒരു സിന്‍ഡിക്കേറ്റ് അംഗം അഭിപ്രായപ്പെട്ടു.

മന്ത്രി ഡോ. ആര്‍. ബിന്ദുവിന് സ്റ്റെപ്പ് കയറാന്‍ കഴിയില്ലെന്നതിന്റെ മറവില്‍ ഒരു വേദിയില്‍ നടത്താവുന്ന ഈ ചെറിയ നാടമുറിക്കല്‍ പരിപാടിയെ മൂന്ന് വേദികളിലാക്കിയാണ് നടത്തുന്നത്. മൂന്ന് വേദികള്‍ ക്രമീകരിക്കുവാനുള്ള അധിക ചെലവിലൂടെ കൂടുതല്‍ വെട്ടിപ്പ് നടത്താമെന്നാണ് മീറ്റിങ്ങില്‍ ഒരു സിപിഎം അനുകൂല അനധ്യാപക നേതാവ് അഭിപ്രായപ്പെട്ടത്. മന്ത്രി വന്ന് നാട മുറിക്കുന്നതിനായി ലക്ഷങ്ങള്‍ ചെലവഴിക്കുന്ന സംസ്‌കൃത സര്‍വകലാശാല അടിച്ചുമാറ്റലില്‍ റിക്കാര്‍ഡ് സൃഷ്ടിക്കുമെന്നാണ് ആരോപണം. സര്‍വകലാശാലയിലെ അധ്യാപകനായ സിന്‍ഡിക്കേറ്റ് അംഗത്തിന്റെയും അസിസ്റ്റന്റ് രജിസ്ട്രാറുടെയും നേതൃത്വത്തിലാണ് ലക്ഷങ്ങളുടെ ഉദ്ഘാടന മാമാങ്കം അരങ്ങേറുന്നത്.

Tags: sanskrit universityLATESTMisappropriation of lakhsJumbo committees
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള: വയല്‍ നികത്തി ഭൂമി കച്ചവടത്തിന് സിപിഎമ്മും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം

Kerala

കൊപ്ര സംഭരണം നിലച്ചു; കേരഫെഡ് ഫാക്ടറി പ്രതിസന്ധിയില്‍

Kerala

കപ്പലപകടം: മുഖം രക്ഷിക്കല്‍ നടപടിയില്‍ സര്‍ക്കാര്‍; അമിക്കസ് ക്യൂറിക്കും ഇന്റലിജന്‍സിനും പിന്നാലെ സംസ്ഥാന അന്വേഷണ സംഘവും

Kerala

അങ്കണവാടികളില്‍ സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി പത്രം; പദ്ധതി സിപിഎമ്മിന്റെ നേതൃത്വത്തില്‍

Kerala

കേരളത്തിലും ആര്‍എസ്എസ് ശാഖകള്‍ വര്‍ദ്ധിച്ചു

പുതിയ വാര്‍ത്തകള്‍

ഞായറാഴ്ചയും ഇല്ല; ആക്സിയം 4 ദൗത്യം വീണ്ടും മാറ്റി, പുതിയ തീയതി പ്രഖ്യാപിക്കാതെ നാസ

ജൂൺ 25ന് ഭരണഘടനഹത്യാ ദിനം; ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടികൾ, സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര സർക്കാർ

വ്യാജ പീഡനക്കേസ്: തന്ത്രിയുടെ അറസ്റ്റ് ഒഴിവാക്കാന്‍ ബെംഗളൂരൂ പോലീസ് കോടികള്‍ ആവശ്യപ്പെട്ടെന്ന് മകള്‍

ലക്ഷങ്ങളുടെ ധൂര്‍ത്ത്: സംസ്‌കൃത സര്‍വകലാശാലയില്‍ നാടമുറിക്കാന്‍ മന്ത്രി വരുന്നതിന് ജംബോ കമ്മിറ്റികള്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ലോക ഒന്നാം നമ്പര്‍ താരമായ ഹൂ യിഫാന്‍ (നടുവില്‍)

ലോക ഒന്നാം നമ്പര്‍ താരത്തെ തോല്‍പിച്ച് ഇന്ത്യയുടെ 19കാരി ദിവ്യ ദേശ്മുഖ് ; നിശ്ചയദാര്‍ഢ്യവും മനക്കരുത്തുമെന്ന് പ്രധാനമന്ത്രി മോദിയുടെ അഭിനന്ദനം

തീരദേശം ഇനി കൂടുതല്‍ ശക്തം; അന്തർവാഹിനി വിരുദ്ധ യുദ്ധക്കപ്പലായ ഐഎൻഎസ് അർനാല കമ്മീഷൻ ചെയ്തു

ഗുനിയയിലേക്ക് ലോക്കോമോട്ടീവുകള്‍ കയറ്റുമതി ചെയ്ത് ഭാരതം

എസ്. രമേശന്‍ നായര്‍ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിക്കാത്തതിന് പിന്നില്‍ രാഷ്‌ട്രീയം: വിനയന്‍

ദേശീയ വായനാ മഹോത്സവം ഉദ്ഘാടനം; ‘കൂടുതല്‍ സംസാരിച്ചാല്‍ മുഖ്യമന്ത്രിക്ക് ദേഷ്യം വരും’

എസ്ഡിപിഐ സദാചാര ആക്രമണം; പ്രതികൾ നിരപരാധികളെന്ന് യുവതിയുടെ ഉമ്മ, ആത്മഹത്യയ്‌ക്ക് പിന്നിൽ ആൺ സുഹൃത്തെന്നും ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies