കൊച്ചി : സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം.എറണാകുളം കാക്കനാട് സംരക്ഷണഭിത്തി തകര്‍ന്ന് വീട് അപകടാവസ്ഥയിലായി. തിരുവനന്തപുരത്ത് വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് റോഡിലേക്ക് വീണു. കോഴിക്കോട് മാങ്കാവ് ഇരുനില കെട്ടിടം തകര്‍ന്നു.
ശനിയാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് കാക്കനാട് കുഴിക്കാല ജംഗ്ഷനില്‍ ഉഗ്രശബ്ദത്തോടെ സംരക്ഷണഭിത്തി തകര്‍ന്ന് കാര്‍ പോര്‍ച്ച് ഉള്‍പ്പടെ കെട്ടിടത്തിന് കേടുപാട് ഉണ്ടായത്.കാക്കനാട് കുഴിക്കാല സ്വദേശി സാജു ജോസഫിന്റെ വീടാണ് അപകട സ്ഥിതിയിലായത്.ശക്തമായ മഴയില്‍ വീട് നിലംപൊത്തുന്ന സ്ഥിതിയിലാണിപ്പോള്‍.
തിരുവനന്തപുരത്ത് പെരുമാതുറയിലാണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് റോഡിലേക്ക് വീണത്. പെരുമാതുറ സ്വദേശി സീന റഷീദിന്റെ വീടിന്റെ മേല്‍ക്കൂര മേഞ്ഞ ഷീറ്റാണ് തകര്‍ന്ന് റോഡില്‍ വീണത്.
അഗ്നിരക്ഷാസേന ഉടന്‍ സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു.കോഴിക്കോട് ചെറിയ മാങ്കാവിലാണ് കനത്ത മഴയില്‍ 5 വര്‍ഷമായി ഉപയോഗിക്കാതെ കിടന്ന ഇരുനിലക്കെട്ടിടം തകര്‍ന്നു വീണത്. ആളപായമില്ല. കെട്ടിടത്തിന് സമീപം നിര്‍ത്തിയിട്ട ബൈക്കുകള്‍ക്ക് മുകളിലേക്കാണ് കെട്ടിടം വീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: