കോഴിക്കോട് ; ‘ടാറ്റ’യെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ജമാഅത്തെ ഇസ്ലാമി വിദ്യാര്‍ത്ഥി സംഘടനയായ എസ്ഐഒയുടെ മാർച്ച്. കോഴിക്കോട് ടാറ്റയുടെ വസ്ത്ര വ്യാപാര ശൃംഖലയായ സുഡിയോവിലേക്കാണ് മാർച്ച് ചെയ്തത്. പെരുന്നാള്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് ഇസ്രയേലിനെ പിന്തുണക്കുന്നതിനാൽ പെരുന്നാള്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് പുതുവസ്ത്രമെടുക്കുമ്പോള്‍ സാറ, ടാറ്റ സുഡിയോ എന്നിങ്ങനെയുള്ള ബ്രാന്‍ഡുകള്‍ ഒഴിവാക്കണമെന്ന് ഐസ്എഒ പറയുന്നു.
ഇവക്കുപുറമെ അഡിഡാസ്, എച്ച്ആന്‍എം, ടോമി ഫില്‍ഫിഗര്‍, കാല്‍വിന്‍ ക്ലെയിന്‍, വിക്ടോറിയന്‍ സീക്രട്ട്, ടോം ഫോര്‍ഡ്, സ്‌കേച്ചേഴ്‌സ്, പ്രാഡ, ഡിയോര്‍, ഷനേല്‍ തുടങ്ങിയ നുറോളം ബ്രാന്‍ഡുകളെ ഒഴിവക്കാനും സംഘടന ആഹ്വാനം ചെയ്യുന്നു. ഇസ്രയേലുമായി സൈനിക സാങ്കേതിക സഹകരണം നടത്തുന്നുവെന്ന് ആരോപിച്ചാണിത്. കോഴിക്കോട് സുഡിയോ ഔട്ട്‌ലെറ്റിലേക്ക് പലസ്തീന്‍ പതാകയുമായി എസ്‌ഐഒ മാര്‍ച്ചും നടത്തിയിരുന്നു.
അതേസമയം ടാറ്റയെ ബഹിഷ്ക്കരിക്കണമെന്ന ആഹ്വാനത്തിനെതിരെ സോഷ്യൽ മീഡിയ ശക്തമായി രംഗത്തെത്തി.ഇന്ന് രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും സുഡിയോ ഉയര്‍ന്നു വരികയാണ്. സീസണ്‍ വ്യത്യാസം ഇല്ലാതെ എപ്പോഴും തിരക്ക്. ഇതിനുപിന്നാലെ ആയിക്കണക്കിന് പേര്‍ക്ക് തൊഴിലും സുഡിയോ കൊടുക്കുന്നുണ്ട്. എവിടെയോ നടക്കുന്ന പ്രശ്നത്തിന്റെ പേരില്‍ ഇതെല്ലാം ബഹിഷ്‌ക്കരിക്കണമോ എന്നാണ് ചോദ്യം.
മാത്രമല്ല ‘ പഹൽഗാമിൽ തീവ്രവാദികൾ അക്രമം നടത്തിയതിന് പച്ചകൾക്കെതിരെയോ സപ്പോർട്ട് ചെയ്ത തുർക്കിയെ ബോയ്കോട്ട് ചെയ്യാനോ ഇല്ല. ‘ , ‘എങ്ങാണ്ട് കിടക്കുന്ന ഹമ്മാസ് തീവ്രവാദികൾക്ക് വേണ്ടി ഇന്ത്യയുടെ അഭിമാനമായ ടാറ്റയുടെ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്ന ഇവന്മാരെ ചവിട്ടി പുറത്താക്കണം ‘ , ‘ ടാറ്റയെ ബഹിഷ്‌ക്കരിക്കുന്നവര്‍ എയര്‍ ഇന്ത്യയില്‍ കയറി ഹജ്ജിന് പോവാതിരിക്കുമോ ‘ ഞങ്ങൾ ഇനി ഇത്തവണ സുഡിയോവില്‍നിന്നുതന്നെ തുണിയെടുക്കും ‘ എന്നിങ്ങനെ പല തരത്തിലുള്ള കമന്റുകളും വരുന്നുണ്ട്.സോഷ്യല്‍ മീഡിയയില്‍ സപ്പോര്‍ട്ട് ടാറ്റ എന്ന ഹാഷ്ടാഗ് കാമ്പയിനും തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: