ന്യൂദല്‍ഹി: അന്താരാഷ്ട്ര വേദികളില്‍ ഓപ്പറേഷന് സിന്ദൂറിന്റെ പേരില്‍ പ്രതിപക്ഷപാര്‍ട്ടിപ്രതിനിധികള്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് പാകിസ്ഥാനെ ഒറ്റപ്പെടുത്തുന്നതിനിടയില്‍ എല്ലാവരും പാകിസ്ഥാനൊപ്പമാണ് എന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ് രംഗത്തെത്തിയത്. “എല്ലാവരും പാകിസ്ഥാനൊപ്പമാണ്, ഇന്ത്യയ്ക്കൊപ്പം അല്ല” എന്ന അമ്പരപ്പിക്കുന്ന പ്രസ്താവനയാണ് ഷമ മുഹമ്മദ് നടത്തിയത്.
തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരായിട്ടും പാകിസ്ഥാനുമായി എല്ലാവരും കരാറുകള്‍ ഒപ്പിടുന്നു, പാകിസ്ഥാനെ എല്ലാവരും പിന്തുണയ്ക്കുന്നു
തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരായിട്ടും എല്ലാവരും പാകിസ്ഥാനുമായി വ്യാപാരക്കരാറും ധാരണാപത്രവും ഉണ്ടാക്കുകയാണെന്നും ഷമ മുഹമ്മദ് പറഞ്ഞു. ഷമയുടെ ഈ പ്രസ്താവന എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ രോഹിത് ശര്‍മ്മയെ തടിയന് എന്ന് വിളിച്ചതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട ഷമ മുഹമ്മദ് വീണ്ടും അതിനേക്കാള്‍ വലിയ വിവാദപരാമര്ശവുമായാണ് ഇത്തവണ എത്തിയിരിക്കുന്നത്.
മുംബൈ ഭീകരാക്രമണത്തിന് ശേഷം എല്ലാവരും ഇന്ത്യയെ പിന്തുണച്ചു, ഓപ്പറേഷന് സിന്ദൂറിന് രാജ്യങ്ങളുടെ പിന്തുണ ഇന്ത്യയ്ക്കില്ല
മുംബൈയില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് 165 പേര് കൊലചെയ്യപ്പെട്ട 26-11 ഭീകരാക്രമണത്തിന് ശേഷം എല്ലാവരും ഇന്ത്യയ്ക്കൊപ്പമാണെന്നതായിരുന്നു ഷമ മുഹമ്മദിന്റെ മറ്റൊരു കണ്ടെത്തല്‍. എന്നാല്‍ ഓപ്പറേഷന് സിന്ദൂറിന് ശേഷം ആരും ഇന്ത്യയ്ക്കൊപ്പമില്ല. എല്ലാവരും പാകിസ്ഥാനൊപ്പമാണ്. അതാണ് പാകിസ്ഥാനുമായി വീണ്ടുും പലരും വ്യാപാരക്കരാറുകളില്‍ ഒപ്പുവെയ്ക്കുന്നത്. – ഷമ മുഹമ്മദ് ആരോപിച്ചു.
വെടിനിര്‍ത്തലിന് പിന്നില്‍ മൂന്നാമത് ഒരു രാജ്യവും ഇടപെട്ടിട്ടില്ലെന്ന വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയെ ചോദ്യം ചെയ്ത ഷമ
മാത്രമല്ല, ഇന്ത്യയുടെ വിദേശകാര്യമന്ത്രി ജയശങ്കറും പ്രധാനമന്ത്രി മോദിയും ആവര്‍ത്തിച്ച് പറഞ്ഞ ഒരു കാര്യവും ഷമ നിഷേധിച്ചു. ട്രംപല്ല, ഇന്ത്യയും പാകിസ്ഥാനും നേരിട്ട് നടത്തിയ ചര്‍ച്ചകളുടെ ഭാഗമായാണ് വെടിനിര്‍ത്തല്‍ ഉണ്ടായതെന്നും വെടിനിര്‍ത്തലിന് പിന്നില്‍ മൂന്നാമത് ഒരു രാഷ്ട്രവും ഇല്ലെന്നും വിദേശകാര്യമന്ത്രി ജയശങ്കറും മോദിയും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ വെടിനിര്‍ത്തലിന് കാരണം ട്രംപാണെന്ന് ഷമ മുഹമ്മദ് ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: