ന്യൂദൽഹി : നിയമ വിദ്യാർത്ഥിനിയായ ശർമിഷ്ഠ പനോളിയെ അറസ്റ്റ് ചെയ്ത കൊൽക്കത്ത പൊലീസിനെതിരെ ഡച്ച് നേതാവ് ഗീർത്ത് വൈൽഡേഴ്‌സ് . ‘ ആൾ ഐസ് ഓൺ ശർമിഷ്ഠ ‘ എന്ന വാക്കുകൾക്കൊപ്പമാണ് ശർമ്മിഷ്ഠയുടെ ചിത്രം പങ്ക് വച്ചിരിക്കുന്നത് .
‘ധീരയായ ശർമിഷ്ഠ പനോളിയെ മോചിപ്പിക്കുക. അവരെ അറസ്റ്റ് ചെയ്തത് അഭിപ്രായ സ്വാതന്ത്ര്യത്തിന് അപമാനമാണ്. പാകിസ്ഥാനെക്കുറിച്ചും മതത്തെക്കുറിച്ചും പറഞ്ഞതിന് അവരെ ശിക്ഷിക്കരുത്’ ഗീർത് വൈൽഡേഴ്‌സ് എക്സിൽ പോസ്റ്റ് ചെയ്തു. ഈ വിഷയത്തിൽ ശർമിഷ്ഠയെ സഹായിക്കണമെന്നും അദ്ദേഹം ഡച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു.
ഓപ്പറേഷൻ സിന്ദൂരിനു പിന്നാലെ ശർമിഷ്ഠ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്ക് വച്ചിരുന്നു. എന്നാൽ തന്റെ വാക്കുകൾ ചിലരെ വേദനിപ്പിച്ചു എന്ന് മനസിലാക്കിയ ശർമ്മിഷ്ഠ തന്റെ തെറ്റ് അംഗീകരിക്കുകയും പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്തു. അതിനു പിന്നാലെയാണ് പശ്ചിമ ബംഗാൾ പോലീസ് ശർമിഷ്ഠയെ അറസ്റ്റ് ചെയ്തത്.
വജാഹത്ത് ഖാൻ എന്ന വ്യക്തിയാണ് ശർമിഷ്ഠയ്‌ക്കെതിരെ പരാതി നൽകിയത്. ശർമിഷ്ഠ ഇസ്ലാമിനെ അപമാനിക്കുകയും വർഗീയ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് എഐഎംഐഎം ദേശീയ വക്താവ് വാരിസ് പത്താൻ ആരോപിച്ചിരുന്നു. ഇതിനുശേഷം, കൊൽക്കത്ത പോലീസ് ഗുരുഗ്രാമിൽ രഹസ്യമായി എത്തി ശർമിഷ്ഠയെ അവിടെ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. നിലവിൽ ജൂൺ 13 വരെ ശർമിഷ്ഠ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ശർമ്മിഷ്ഠയെ അനുകൂലിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണും രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: