Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആത്മഹത്യയുടെ വക്കില്‍ നിന്നാണ് ഞങ്ങള്‍ക്ക് ആ നടിയെ കിട്ടുന്നത്’: തരുണ്‍ മൂര്‍ത്തി

Janmabhumi Online by Janmabhumi Online
May 29, 2025, 01:46 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

മലയാളികളുടെ പ്രിയ സംവിധായകനായി മാറിയിരിക്കുകയാണ് തരുണ്‍ മൂര്‍ത്തി. തുടരും സിനിമ വൻ വിജയം ആയതോടെ സിനിമയുടെ സംവിധായകൻ എന്ന നിലയിൽ തരുൺ മൂർത്തി ഏറെ സന്തോഷത്തിലാണ്. വളരെ ചുരുക്കം സിനിമകൾ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളു എങ്കിലും, കൈവച്ചതെല്ലാം പൊന്നാക്കിയ ഒരാൾ കൂടെയാണ് തരുണ്‍ മൂര്‍ത്തി.

തന്റെ സിനിമയിൽ പുതുമുഖങ്ങൾക്ക് അവസരം നൽകാൻ ഒരു മടിയും ഇല്ലാത്ത ഒരു സംവിധായകനാണ് തരുൺ മൂർത്തി. അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിൽ സിനിമയില്‍ അഭിനയിക്കാന്‍ വരുന്ന പുതിയ ആര്‍ടിസ്റ്റുകളെ എങ്ങനെയാണ് ഹാന്‍ഡില്‍ ചെയ്യുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് അദ്ദേഹം. സൗദി വെള്ളക്കയിലും തുടരുമിലുമൊക്കെ ചെറിയ വേഷത്തിലെത്തിയ അമ്പിളിയെന്ന നാടക കലാകാരിയെ കുറിച്ച് പറഞ്ഞായിരുന്നു അദ്ദേഹം ഉത്തരം നൽകിയത്.

തരുൺ മൂർത്തിയുടെ വാക്കുകൾ:

‘ അമ്പിളി ചേച്ചിയെന്ന ഒരു ചേച്ചിയുണ്ട്. അവര്‍ ഒരു നാടക കലാകാരിയാണ്. സൗദി വെള്ളക്കയില്‍ അയല്‍വക്കക്കാരിയുടെ ഒരു വേഷം ചെയ്തിട്ടുണ്ട്. അതുപോലെ തുടരുമില്‍ ലാലേട്ടനൊപ്പം കാറില്‍ എസ്.എന്‍.ഡി.പിയുടെ കൊടി പിടിച്ച് ഇരുന്ന് പോകുമ്പോള്‍ ചുമ്മാ ഇരുന്നങ്ങ് തള്ളുകാ എന്ന് പറയുന്ന ചേച്ചി. പൈങ്കിളിയില്‍ സജിന്‍ ഗോപുവിന്റെ അമ്മയായിട്ട് ത്രൂ ഔട്ട് വേഷം ചെയ്തിട്ടുണ്ട്. അവരെ ഞാന്‍ വളരെ അഭിമാനത്തോട് കൂടിയാണ് കാണുന്നത്.

അമ്പിളി ചേച്ചിയെ സൗദി വെള്ളക്കയ്‌ക്ക് വേണ്ടി ഓഡീഷന്‍ ചെയ്തത് ഡയറക്ഷന്‍ ടീമാണ്. അവരാണ് എനിക്ക് ഇവരുടെ വീഡിയോ അയച്ചു തരുന്നത്. ഈ വീഡിയോ കണ്ടതും ഞാന്‍ എക്‌സൈറ്റഡായി.ഉഗ്രന്‍ ആര്‍ടിസ്റ്റാണ്. ചെറിയ വേഷമാണ്. എന്തായാലും ഈ ചേച്ചിയെ നമുക്ക് വേണമെന്ന് പറഞ്ഞു. ലൈഫില്‍ വലിയ ട്രാജഡികളൊക്കെ ഉണ്ടായി ഏതാണ്ട് ഒരു സൂയിസൈഡ് എന്നൊക്കെ വിചാരിക്കുന്ന ഒരു സിറ്റുവേഷനില്‍ നിന്നാണ് ചേച്ചിയെ നമ്മള്‍ കാണുന്നത്.

ഫാമിലിയില്‍ കുറേ ട്രാജഡി ഉണ്ടായിരുന്നു. ഭയങ്കര ട്രോമയായിരുന്നു. ചേച്ചിക്ക് ഇനി മുന്നോട്ട് ലൈഫില്ല എന്ന് പറയുന്ന മൊമെന്റിലാണ് ഞാന്‍ ചേച്ചിയെ സിനിമയിലേക്ക് വിളിക്കുന്നത്. ഈ കഥയൊന്നും നമുക്കറിയില്ല.നമ്മള്‍ ഒരു നല്ല ആര്‍ടിസ്റ്റിനെ കണ്ട് വിളിക്കുകയാണ്. അങ്ങനെ ചേച്ചി സെറ്റില്‍ വരികയാണ്. ഭയങ്കര മെലിഞ്ഞാണ് ചേച്ചി. ഒരു നൈറ്റിയൊക്കെ ഇട്ടാണ് വന്നത്. കൈകൂപ്പിയാണ് നില്‍ക്കുന്നത്. ഉള്‍വലിഞ്ഞ് നില്‍ക്കുന്ന പോലെയാണ്.

ടെറസിന്റെ മുകളില്‍ തുണി വിരിച്ചോണ്ട് അയല്‍വക്കത്ത് നില്‍ക്കുന്ന രമ്യാ സുരേഷിന്റെ കഥാപാത്രത്തോട് ചേച്ചീ ഇന്നും ചാള തന്നെയാണോ എന്ന് ചോദിക്കുന്നതാണ് സീന്‍.ഈ ചേച്ചി എല്ലായിടത്തും നോക്കുന്നുണ്ട്. ഡയറക്ടര്‍ സര്‍ ആരാണ് ഒന്നു കാണാന്‍ പറ്റുമോ ഒരു അനുഗ്രഹം മേടിക്കാനാ എന്നൊക്കെ പറയുന്നുണ്ട്. ഞാനിത് ഹെഡ്‌സെറ്റ് വെച്ചിരിക്കുന്നതുകൊണ്ട് കേള്‍ക്കാം.

ഇവര്‍ ഇങ്ങനെ വിറയ്‌ക്കുന്നുണ്ട്. വെപ്രാളവും കാണാം. ഞാന്‍ അടുത്തേക്ക് ചെന്നിട്ട് ചേച്ചീ ഞാനാ ഡയറക്ടര്‍ എന്ന് പറഞ്ഞപ്പോള്‍ എന്റെ മോനെ എനിക്ക് മനസിലായില്ല മോനെ എന്ന് പറഞ്ഞ് സംസാരിച്ച് തുടങ്ങി. മോന്‍ എന്റെ ദൈവമാണെന്നൊക്കെ പറഞ്ഞാണ് ചേച്ചി സംസാരിക്കുന്നത്. എന്ത് ദൈവം ചേച്ചീ എന്നൊക്കെ ചോദിച്ചു. എന്റെ മുന്നില്‍ തെളിഞ്ഞ വെളിച്ചമാണെന്നൊക്കെ പറഞ്ഞ് ചേച്ചി അവരുടെ കഥ പറഞ്ഞപ്പോഴാണ് ഇതൊക്കെ അറിഞ്ഞത്.

ഡയലോഗ് പറയാന്‍ വേണ്ടി മാത്രം ചേച്ചി ഒന്നും പറയണ്ട. അയലില്‍ തുണി വിരിച്ചിട്ട് സ്വാഭാവികമായി ചെയ്യുക. തട്ടില്‍ നാടകം കളിക്കുന്ന പോലെയാണ് നമ്മള്‍ ഇത് ചെയ്യാന്‍ പോകുന്നത് എന്ന് പറഞ്ഞു. എനിക്ക് ആ ആര്‍ടിസ്റ്റുമായി കണക്ട് ചെയ്യാന്‍ ആ ഒരു പോയിന്റ് മതിയായിരുന്നു. അവര്‍ അതാണ് ചെയ്യുന്നത്. ചേച്ചീ നമ്മള്‍ സിനിമയാണ് ചെയ്യാന്‍ പോകുന്നത്. തട്ടേല്‍ കളിക്കുന്ന നാടകമൊന്നും ഇവിടെ വേണ്ട, ചേച്ചി സിനിമ സിനിമയായിട്ട് ചെയ്താല്‍ മതിയെന്ന് പറഞ്ഞാല്‍ അവര്‍ തീര്‍ന്നു.

ഞാന്‍ ഇത് പറഞ്ഞതും ആ മോനെ, ചെയ്യാം മോനെ എന്ന് പറഞ്ഞു. സീന്‍ എടുക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ഹെഡ് സെറ്റ് വെച്ചാണ് ഇരിക്കുന്നത് ചേച്ചി അവിടെ ടെറസില്‍ നിന്നിട്ട് സകല ദൈവങ്ങളേയും വിളിക്കുകയാണ്. ദൈവങ്ങളേ ഈ പടം വലിയ ഹിറ്റായേക്കണേ, ലോകം മൊത്തം അറിയുന്ന സിനിമയാകണേ, ഞാന്‍ ആദ്യമായിട്ട് ചെയ്യുന്ന സിനിമ ലോകത്ത് എല്ലാവരും അറിയുന്ന സിനിമയായി മാറിയേക്കണേ എന്ന് പറയുന്നത് ഞാന്‍ ഹെഡ് സെറ്റില്‍ കേള്‍ക്കുകയാണ്.

അവരെ കണ്‍വിന്‍സ് ആക്കാനും കോണ്‍ഫിഡന്റ് ആക്കാനും ഒരു വാചകമേ എനിക്ക് വേണ്ടി വന്നുള്ളൂ. ചേച്ചീ നമ്മള്‍ തട്ടേല്‍ കളിക്കുന്ന നാടകം പോലെ അങ്ങ് ചെയ്താല്‍ മതി. അതാണ് ഞാന്‍ ഒരു ആര്‍ടിസ്റ്റിനെ ട്യൂണ്‍ ചെയ്യുന്ന ഒരു രീതി,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.

Tags: Malayalam MovieLatest newsTHARUN MOORTHI
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തെലങ്കാന സംസ്ഥാന പുരസ്‍കാരം; മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് സ്വന്തമാക്കി ദുൽഖർ സൽമാൻ

Entertainment

മോഹന്‍ലാല്‍ സിനിമയുടെ ഹാര്‍ഡ് ഡിസ്‌ക്കുമായി യുവതി മുങ്ങി; സിനിമ പ്രതിസന്ധിയില്‍!

Entertainment

‘നടിയോട് എന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടു; വിശദീകരണവുമായി ഉണ്ണി മുകുന്ദന്‍

Entertainment

നിങ്ങൾക്കും നാളത്തെ താരമാകാൻ അവസരം ഒപ്പം സമ്മാനങ്ങളും : ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് വേവ് കോണ്ടസ്റ്റ്

Technology

ലക്ഷ്യം കാണാതെ സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ്; വിക്ഷേപിച്ച് മിനിട്ടുകൾക്കുള്ളിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നുവീണു

പുതിയ വാര്‍ത്തകള്‍

അപകടകരമായ സാഹചര്യം, സ്‌കൂള്‍തുറക്കുന്നത് നീട്ടണമെന്ന് പ്രൈവറ്റ് അണ്‍ എയ്ഡഡ് സ്‌കൂള്‍സ് മാനേജ്‌മെന്റ് അസോസിയേഷന്‍

ഇന്ത്യയുടെ നാലാം സാമ്പത്തികപാദവളര്‍ച്ചയില്‍ വന്‍കുതിപ്പ്; 7.4 ശതമാനം വളര്‍ച്ച; കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ 6.5 ശതമാനം വളര്‍ച്ച നേടി

ആനയോട്ടത്തിലെ എന്നത്തെയും ഒന്നാമന്‍ ഗുരുവായൂര്‍ ദേവസ്വം വക കൊമ്പന്‍ ഗോപി കണ്ണന്‍ ചരിഞ്ഞു

അന്‍വറിന് യുഡിഎഫ് അസോസിയേറ്റ് അംഗമാകാം, നിലമ്പൂരിലെ സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കണം

ചികില്‍സാ ആനുകൂല്യം അപരാപ്തമെങ്കിലും എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിസെപ്പ് നിര്‍ബന്ധമാക്കുന്നു

പാകിസ്ഥാനില്‍ ക്രിപ്റ്റോ കറന്‍സി നിയന്ത്രിക്കാന്‍ ചുമതലയുള്ള പാകിസ്ഥാന്‍ ഡിജിറ്റല്‍ അസറ്റ് അതോറിറ്റിയുടെ ചുമതലയുള്ള ബിലാല്‍ ബിന്‍ സകീബ് പാകിസ്ഥാന്‍റെ സൈനികമേധാവി അസിം മുനീറിനോടൊപ്പം (ഇടത്ത്) ബിറ്റ് കോയിന്‍ പ്രതീകം (വലത്ത്)

ട്രംപിനെ സന്തോഷിപ്പിക്കാന്‍ പാകിസ്ഥാന്‍; ക്ഷാമത്തിനിടയിലും ബിറ്റ് കോയിനെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമം;നല്‍കുന്നത് 2000 മെഗാവാട്ട് വൈദ്യുതി

മാവോയിസ്റ്റ് നേതാവ് രൂപേഷ് നിരാഹാര സമരം അവസാനിപ്പിച്ചു, പുസ്തകം പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

2,83 കോടി ആളുകളില്‍ കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തിയെന്ന് ആരോഗ്യവകുപ്പ്, രോഗസാധ്യത കണ്ടെത്തിയത് 9,13,484 പേര്‍ക്ക്

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എം.ബി.എ സ്പോട്ട് അഡ്മിഷന്‍ ഇന്റര്‍വ്യൂ ജൂണ്‍ 2ന്

എന്‍.സി.ഇ.ആര്‍.ടി യോഗ ഒളിമ്പ്യാഡിലേക്കുള്ള കേരള ടീമിനെ തെരഞ്ഞെടുക്കും, സംസ്ഥാന ഒളിമ്പ്യാഡിന് തുടക്കമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies