സ്വര്‍ഗ്ഗവാതില്‍ ഏകാദശിയെ കുറിച്ച് അറിയാവുന്നവര്‍ ചുരുക്കമാണ്. ധനുമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് സ്വര്‍ഗ്ഗവാതില്‍ ഏകാദശി. ഗുരുവായൂര്‍ ഏകാദശി നോറ്റാല്‍ സ്വര്‍ഗ്ഗവാതില്‍ ഏകാദശിയും നോല്ക്കണം എന്നു പറയുന്നു. മോക്ഷമാണ് സ്വര്‍ഗ്ഗവാതില്‍ ഏകാദശിയുടെ പ്രത്യേകതയായി പറയുന്നത്. സ്വര്‍ഗ്ഗവാതില്‍ ഏകാദശി നാള് വിഷ്ണുപുരിയുടെ വാതില്‍ തുറക്കുമെന്നാണ് വിശ്വാസം.
അതുകൊണ്ട് ഈ ഏകാദശിയെ വൈകുണ്ഠ ഏകാദശി എന്നു പറയാറുണ്ട്. അന്ന് വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമ്പോള്‍ നാലമ്പലത്തിന്റെ ഒരു വാതില്‍ കൂടി കയറി തൊഴുത് മറ്റൊരു വാതിലിലൂടെ പുറത്ത് ഇറങ്ങിയാല്‍ ആഗ്രഹിച്ച ഫലം ഉണ്ടാകുമെന്നാണ് വിശ്വാസം.
പൂര്‍ണ്ണ ഉപവാസമാണ് ഏകാദശിയില്‍ പ്രാധാന്യം ഉള്ളത്. ദശമി നാള് ഒരു നേരം ആഹാരം കഴിച്ച് ഏകാദശിനാള്‍ പുലര്‍ച്ചെ കുളികഴിഞ്ഞ് വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. വിഷ്ണു കീര്‍ത്തനങ്ങള്‍ ചൊല്ലി ക്ഷേത്രത്തില്‍ തന്നെ ഉപവാസമിരിക്കണം. അരിയാഹാരം പൂര്‍ണ്ണമായും വര്‍ജ്ജിക്കേണ്ടതാണ്. പൂര്‍ണ്ണമായും ഉപവാസം എടുക്കാന്‍ പറ്റാത്തവര്‍ക്ക് ഇടയ്ക്ക് പഴമോ ഗോതമ്പു കൊണ്ടുള്ള ആഹാ രങ്ങളോ കഴിക്കാം. എന്നാല്‍ ത്രിസന്ധ്യ കഴിഞ്ഞാല്‍ ആഹാരമൊന്നും കഴിക്കാന്‍ പാടില്ല. പിറ്റേന്ന് ദ്വാദശിയില്‍ കുളിച്ച് പാരണ വീടണം. ദാനങ്ങള്‍ നടത്തുന്നതും ഉചിതമായി പറയു ന്നുണ്ട്.
ആത്മ നിയന്ത്രണമാണ് ഉപവാസങ്ങള്‍ നമ്മള്‍ക്കു നല്‍കുന്നത്. മനസ്സില്‍ സാത്വിക ഗുണം വളര്‍ത്തി ഈശ്വര ചിന്തകളാല്‍ മനസ്സിനെ നന്മയുടെ പാതയിലേക്ക് വളര്‍ത്തുക എന്നതാണ് ഏകാദശി പോലുള്ള വ്രതങ്ങള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: