Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍: മലയാളത്തിന്റെ മഹാഭാഷ്യകാരന്‍

ഡോ. വി. കവിത by ഡോ. വി. കവിത
May 25, 2025, 01:43 pm IST
in Main Article, Varadyam
FacebookTwitterWhatsAppTelegramLinkedinEmail

നരജീവിതമായ വേദനയ്‌ക്ക് ശരിയായ സിദ്ധൗഷധം ആത്മവിദ്യയുടെ സ്വാംശീകരണമാണ്. അതിനായി ആത്മസമര്‍പ്പണം ചെയ്ത ധീരന്മാര്‍ക്കുമാത്രമേ സത്യസാക്ഷാത്കാരമുണ്ടാകുന്നുള്ളൂ. ആധുനികകാലത്ത് ‘ശിവോഹം’ എന്ന ആ പരമനിലയയിലേക്കുയരാന്‍ നമ്മെ സഹായിക്കുന്ന ഗുരുക്കന്‍മാര്‍ അധികമില്ല. അവിടെയാണ് പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ എന്ന ഋഷിസത്തമനെ നാം കൃതജ്ഞതയോടെ സ്മരിക്കുന്നത്. മലയാളികളുടെ സാംസ്‌കാരിക മണ്ഡലത്തില്‍ സ്വത്വാവബോധത്തിന്റെയും സ്വയംനവീകരണത്തിന്റെയും ആത്മദര്‍ശനം പകര്‍ന്നരുളിയവയാണ് അദ്ദേഹത്തിന്റെ മഹാഭാഷ്യങ്ങളും പ്രഭാഷണങ്ങളും. അദ്ദേഹം രചിച്ച മഹാഭാഷ്യങ്ങള്‍ മലയാളഭാഷയുടെ മാത്രമല്ല ഭാരതത്തിന്റെ പൊതുപൈതൃകത്തെകൂടിയും കൂടുതല്‍ തിളക്കമുള്ളതാക്കി.

ശ്രീശങ്കരാചാര്യസ്വാമികള്‍ക്കുശേഷം ഭാരതംകണ്ട മഹാഭാഷ്യകാരനാണ് പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍. കാരണം പ്രസ്ഥാനത്രയഭാഷ്യം ആധുനികകാലത്തു വിരചിച്ചവര്‍ അദ്ദേഹത്തെപ്പോലെ അങ്ങനെ ഇല്ലെന്നു തന്നെ പറയാം. ഭാരതീയ വേദാന്തചിന്തയുടെ അടിസ്ഥാനകൃതികളാണ് പ്രസ്ഥാനത്രയം- ദശോപനിഷത്തും ബ്രഹ്മസൂത്രവും ഭഗവദ്ഗീതയും. ഇവ മൂന്നിനും ആധുനിക അക്കാദമിക മേഖലയില്‍ നിന്നോ ഗൃഹസ്ഥാശ്രമിയായൊരാളില്‍ നിന്നോ ഭാഷ്യരചന സംഭവിക്കുക എന്നത് അത്യപൂര്‍വ്വമാണ്. ബാലകൃഷ്ണന്‍നായര്‍ സാര്‍ അതു നിര്‍വ്വഹിച്ചതോടെ ഭാഷ്യരചനയില്‍ അതൊരു അപൂര്‍വ്വ അദ്ധ്യായമായി മാറുന്നു. വേദാന്ത സത്യത്തെ ‘സൂര്യതുല്യം’ പ്രകാശിപ്പിക്കുന്നതില്‍ ശിവാരവിന്ദം ഭാഷ്യപരമ്പര ആര്‍ഷഭാഷ്യപാരമ്പര്യത്തിന്റെ മുന്നില്‍ത്തന്നെ നില്‍ക്കുന്നു. ഈ അജയ്യത മാതൃഭാഷയുടെ സുകൃതം കൂടിയാണ്. അതു സ്വാംശീകരിക്കാന്‍ മുന്നോട്ടുവന്ന എത്രയോ സാധാരണക്കാര്‍ കൂടി സത്യസാക്ഷാത്കാരത്തിന്റെ ധന്യത ആ ഭാഷ്യങ്ങളിലൂടെ അനുഭവിച്ചുവെന്നത് നിസ്തര്‍ക്കമാണ്.

അദ്ദേഹം മുമ്പ് വേദാന്ത പ്രഭാഷണം ചെയ്ത അഭേദാനന്ദാശ്രമത്തില്‍ ഇപ്രാവശ്യം അദ്ദേഹത്തിന്റെ പതിനാലാം വിയോഗവാര്‍ഷികവും നൂറ്റിരണ്ടാം ജയന്തിയും പ്രമാണിച്ച് ഫെബ്രുവരി 4, 5 തീയതികളില്‍ സ്മരണാഞ്ജലി അര്‍പ്പിച്ച് നടന്നു. തദവസരത്തില്‍ അദ്ദേഹത്തിന്റെ പ്രിയശിഷ്യന്‍ പി. രവികുമാറിന്റെ ‘പട്ടിനത്താര്‍’ എന്ന ശൈവസിദ്ധന്റെ ജീവിത കാവ്യകൃതിയുടെ പ്രകാശനവും നടന്നു. ഇത് സാര്‍ ഇന്നും നല്‍കുന്ന ദിവ്യപ്രചോദനാനുഗ്രഹത്തിനാലത്രേ സംഭവിച്ചത്. അതേ വേദിയില്‍ സ്വാമി ദുര്‍ഗാന്ദ സരസ്വതിയുടെ വേദാന്ത മാഹാവാക്യമനന പ്രഭാഷണം ഉചിതമായ സമര്‍പ്പണാഞ്ജലിയായി. ഫെബ്രുവരി 2 ന് അവിടെത്തന്നെ തുടക്കം കുറിച്ച ഡോ. എ.എം. ഉണ്ണികൃഷ്ണന്റെ ‘ഒഴുവിലൊടുക്കം’ എന്ന സിദ്ധാന്ത അദൈ്വത കൃതിയുടെ പ്രഭാഷണപരമ്പരയും മഹാനായ ഭാഷ്യകാരന്റെ പൂര്‍വ സങ്കല്പസഫലീകരണമല്ലാതെ മറ്റെന്താണ്?

സാറിന്റെ അനുസ്മരണം കഴിഞ്ഞു പുറത്തിറങ്ങിയവര്‍ ആഹ്ലാദത്തോടെ അദ്ദേഹത്തിന്റെ മഹാഭാഷ്യങ്ങളെ സ്വന്തമാക്കുന്നത് കണ്ടു. ശ്രീമദ്ഭഗവദ്ഗീത, ശിവാരവിന്ദം മഹാഭാഷ്യം, രണ്ടു വിദ്യാരണ്യകൃതികള്‍ – പഞ്ചദശി, ജീവന്മുക്തി വിവേകവും, വാസിഷ്ഠസുധ, ഭാഗവതഹൃദയം, ശ്രീനാരായണ ഗുരുദേവകൃതികളുടെ സമ്പൂര്‍ണ വ്യാഖ്യാനം, വേദാന്തദര്‍ശനം – ഉപനിഷദ്‌സ്വാദ്ധ്യായം (3 ഭാഗം) ഭാഷാപ്രദീപം – ബ്രഹ്മസൂത്ര ഭാഷ്യാനുവാദം, രണ്ടുമലയാള മാമറകള്‍ – ഹരിനാമകീര്‍ത്തനം, ജ്ഞാനപ്പാന, പ്രൗഢാനുഭൂതി, പ്രകരണ പ്രകാശിക എന്നിങ്ങനെയുള്ള അദ്ദേഹത്തിന്റെ ഭാഷ്യങ്ങളെല്ലാം തന്നെ ഭാരതീയ വേദാന്തസാഹിത്യം ലോകത്തിനു നല്‍കിയ ഭാഷ്യം എന്ന രചനാ സമ്പ്രദായത്തിന്റെ സത്യനിര്‍ദ്ധാരണതത്ത്വത്തെ ഭാഷയില്‍ ശക്തമായ രചനാസംങ്കേതമായി ആവിഷ്‌കരിക്കുന്നവയും ലക്ഷ്യമായ അദൈ്വതാനുഭൂതി അനുഭവപ്പെടുത്തുന്നവയുമാണ്. സാംസ്‌കാരിക കേരളത്തിനു ഭാഷ്യങ്ങള്‍ നവീന ജ്ഞാനപഠങ്ങള്‍ സമ്മാനിക്കുന്നു. ആധുനികമെന്നു വൈദേശികമെന്നും പറയുന്ന പാഠവിമര്‍ശത്തിന്റെ ഏകപക്ഷീയമായ കരുനീക്കങ്ങളല്ല ഇവിടെ ജ്ഞാന ഭാഷയെ രൂപപ്പെടുത്തുന്നത്. മറിച്ച് അന്തര്യാമിയായ ചൈതന്യത്തെ അകമുഖമായി അറിയാനുള്ള ഉപാധിയായിട്ടത്രേ അത് പാഞ്ചഭൗതികമായ ജടിലതകളില്‍ നിന്ന് ജീവാത്മാവിനെ ഉയര്‍ത്തി സ്വസ്വരൂപമായ ആത്മാവബോധത്തില്‍ ഉറപ്പിക്കുന്നതത്രേ.

ശ്രീമദ് ഭഗവദ്ഗീത ശിവാരവിന്ദം മഹാഭാഷ്യം

അക്കാദമിക പണ്ഡിതന്‍ കൂടിയായ എന്നാല്‍ തികഞ്ഞ തത്ത്വവിത്തായ ബാലകൃഷ്ണന്‍നായര്‍ ഭാഷ്യം രചിക്കുമ്പോഴാണ് ഭഗവദ്ഗീത ഏതു ജീവിതരംഗത്തുള്ളവര്‍ക്കും ഏറെ അനായാസം ആസ്വാദ്യകരമായ വായനാനുഭവം പകര്‍ന്ന് അത് ജീവിതവിചിന്തനാനുഭവശീലം സമ്മാനിക്കുന്നത്. സ്വതേ വിഷാദവാന്മാരെപോലും ‘പ്രസാദനില’ കൈവരിക്കാന്‍ അതു സഹായിച്ചു. സാധാരണയായി ആത്മീയ മേഖലയിലുള്ളവരെ മാത്രം സ്വാധീനിക്കുന്ന ഗീതാഭാഷ്യം, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ഗൃഹസ്ഥര്‍, തൊഴിലാളികള്‍ എന്നിങ്ങനെ ജീവിതത്തിന്റെ എല്ലാമേഖലയിലുള്ളവരെയും സ്വാധീനിക്കാന്‍ തുടങ്ങി. ശിവാരവിന്ദം ഭഗവദ്ഗീതാഭാഷ്യം ഭാരതത്തില്‍ ജ്ഞാനേശ്വരിയ്‌ക്കുതുല്യമായ ഒരു പ്രഭാവം മലയാളത്തിലുണ്ടാക്കി. ജ്ഞാനാധികാരിയായ ഒരു ഗുരുവിനുമാത്രം പകര്‍ന്നുകൊടുക്കാനാകുന്ന ശാസ്ത്രീയമായ വേദാന്തവിചാരപദ്ധതിയ്‌ക്ക് മലയാളത്തില്‍ ശക്തമായ ഒരു വേരോട്ടമുണ്ടാക്കിയതില്‍ പ്രഥമഗണനീയമാണ് ശ്രീമദ് ഭഗവദ്ഗീത ശിവാരവിന്ദം മഹാഭാഷ്യം. കൃത്യത, ശുദ്ധത, വസ്തുനിഷ്ഠത, എന്നിങ്ങനെയുള്ള ഭാഷ്യരചനാ സങ്കേതത്തിന്റെ മൗലികത ശിവാരവിന്ദം ഭഗവദ്ഗീതാഭാഷ്യത്തെ അനന്വയമാക്കുന്നു. ശുദ്ധ ചൈതന്യത്തിന്റെ ജ്ഞാനഭാഷ സമ്മാനിക്കുന്ന അദ്ദേഹത്തിന്റെ ഭാഷ്യങ്ങള്‍ ഹൃദയത്തോട് ചേര്‍ക്കുക മാത്രമാണ് കെട്ടകാലത്തില്‍ നമ്മുടെ പരമഗതി.

 

Tags: Malayalam LiteratureProf. G. Balakrishnan Nair
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: ഒരു സിന്ദൂരക്കാലത്തെ നയം

Varadyam

കവിത: ധര്‍മ്മച്യുതി

Varadyam

കവിത: തൊടരുത് മക്കളെ….

Varadyam

ബായും ബാപ്പുവും പവിത്രബന്ധത്തിന്റെ പ്രതിബിംബങ്ങള്‍

Varadyam

ആത്മീയതയുടെ സാത്വിക പാഠങ്ങള്‍

പുതിയ വാര്‍ത്തകള്‍

മഴക്കെടുതിയില്‍ സംസ്ഥാനത്ത് 7 മരണം

എസ് 400 എന്ന റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയ 400 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രഹരിക്കാന്‍ ശേഷിയുള്ള വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം. ഇതില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ 400 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള മിസൈലുകളെ അടിച്ചിടും (ഇടത്ത്)

ബ്രഹ്മോസ് എന്ന പേരിന്റെ അര്‍ത്ഥമറിയാമോ? പാകിസ്ഥാനില്‍ നാശംവിതയ്‌ക്കാന്‍ വരുന്നൂ ബ്രഹ്മോസ് 2…സഹായം നല്‍കാമെന്ന് പുടിന്‍

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ജനതയ്‌ക്ക് മേൽ അടിച്ചേൽപ്പിച്ചത് , വോട്ടർമാർ ആഗ്രഹിച്ചതല്ല ഉപതിരഞ്ഞെടുപ്പ് : രാജീവ്‌ ചന്ദ്രശേഖർ

ബലൂചിസ്ഥാനിൽ മുതിർന്ന പത്രപ്രവർത്തകനെ അജ്ഞാതർ വീട്ടിൽ കയറി വെടിവെച്ച് കൊന്നു : നടുക്കം വിട്ടുമാറാതെ പാക് മാധ്യമ ലോകം

സാംസങ് ഗാലക്‌സി എസ്24 അൾട്രാ 256ജിബിയുടെ വിലയിൽ വൻ കുറവ് ; വേഗം ഫ്ലിപ്കാർട്ട് , ആമസോൺ സന്ദർശിക്കൂ 

ഇന്ത്യ രജൗറിയിലും പൂഞ്ചിലും നിര്‍മ്മിക്കാന്‍പോകുന്ന ബങ്കറിന്‍റെ മാതൃക (ഇടത്ത്) രാജ് നാഥ് സിങ്ങ് (വലത്ത്)

രജൗറിയിലും പൂഞ്ചിലും സാധാരണക്കാര്‍ക്ക് നേരെ ഷെല്ലാക്രമണം; മുന്‍പില്ലാത്ത പാക് ആക്രമണരീതി; കമ്മ്യൂണിറ്റി ബങ്കര്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

മാവോയിസ്റ്റ് കോട്ടകൾ തകർത്തെറിഞ്ഞു : ബസ്തറിൽ ഇനി വമ്പൻ വികസനം : വരുന്നത് 75 ലക്ഷം കോടിയുടെ വികസനപദ്ധതികൾ

അന്ന് ആക്രമണങ്ങൾ നടത്തിയിട്ട് സന്തോഷിച്ചു : ഇന്ന് തിരിച്ചടി കിട്ടിയ ശേഷം ‘യാ അള്ളാ! വിളിച്ചു കരയുകയാണ് പാകിസ്ഥാനികൾ : സുധാൻഷു ത്രിവേദി

തിരിച്ചടി നൽകാനാകുമെന്ന് ലോകത്തിനു മുന്നിൽ ഇന്ത്യ തെളിയിച്ചു ; കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പ്രശംസിച്ച് ശശി തരൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies