വാരണാസി: യോഗഗുരുവും പത്മശ്രീ അവാര്‍ഡ് ജേതാവുമായ സ്വാമി ശിവാനന്ദ സരസ്വതിയുടെ ദേഹവിയോഗം 128ാം വയസില്‍. ഹൃദയാഘാതമാണ് മരണകാരണം. യോഗയുടെ വികാസത്തിനായി ജീവിതം സമര്‍പ്പിച്ച യോഗീവര്യനാണ്. നൂറുകണക്കിന് കുഷ്ഠരോഗികളക്കമുള്ള സാധുജനങ്ങള്‍ക്ക് നല്‍കിയ സേവനങ്ങളുടെ പേരിലും അദ്‌ദേഹം ഓര്‍മ്മിക്കപ്പെടുന്നു. 1897 ല്‍ ഇപ്പോഴത്തെ ബംഗ്ലാദേശിലാണ് സ്വാമി ജനിച്ചത്. 2025 ലെ മഹാ കുംഭമേളയിലടക്കം 100 വര്‍ഷമായി ലോകത്തെ നിരവധി മതസമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. ആറാം വയസ്സില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട അദ്‌ദേഹം നബദ്വീപിലെ (പശ്ചിമ ബംഗാള്‍) ഗുരു ഓംകാരാനന്ദ് ഗോസ്വാമിയുടെ ആശ്രമത്തിലാണ് വളര്‍ന്നത്.
യോഗ മേഖലയ്‌ക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് 2022-ല്‍ രാഷ്‌ട്രം പത്മശ്രീ പുരസ്‌കാരം നല്‍കി. 2019ലെ യോഗരത്‌ന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
‘യോഗ മേഖലയില്‍ സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ കാശിയുടെ പ്രശസ്ത യോഗ ഗുരു സ്വാമി ശിവാനന്ദ് ജിയുടെ വിയോഗം അങ്ങേയറ്റം ദുഃഖകരമാണെന്ന് അനുശോചന സന്‌ദേശത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: