Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ടാംഗ്ര കൊലപാതകം: എല്ലാവരേയും കൊന്നത് ചെറിയച്ഛന്‍; പതിനാലുകാരന്റെ മൊഴി വഴിത്തിരിവായി

Janmabhumi Online by Janmabhumi Online
Feb 25, 2025, 08:06 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കൊല്‍ക്കത്ത: ബംഗാള്‍ പോലീസിനെ കുഴക്കിയ ടാംഗ്ര കൊലപാതക കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അതേ കുടുംബത്തിലെ പതിനാലുകാരന്‍. എല്ലാവരേയും കൊന്നത് ചെറിയച്ഛന്‍ എന്ന മൊഴി കേസില്‍ വന്‍ വഴിത്തിരിവായി. കിഴക്കന്‍ കൊല്‍ക്കത്തയിലെ ടാംഗ്രയില്‍ ഒരേ കുടുംബത്തിലെ രണ്ട് സ്ത്രീകളും ഒരു പെണ്‍കുട്ടിയും മരിച്ചനിലയില്‍ കാണപ്പെടുകയും അതേ കുടുംബത്തിലെ രണ്ട് പുരുഷന്മാരും ഒരാണ്‍കുട്ടിയും കാറപകടത്തില്‍പ്പെടുകയും ചെയ്ത കേസിലാണ് വഴിത്തിരിവ്.

കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ കൊല്‍ക്കത്തയിലെ ഈസ്റ്റേണ്‍ മെട്രോപോളിറ്റന്‍ ബൈപ്പാസിലെ ക്രോസിങ്ങില്‍ ഒരു കാര്‍ അപകടത്തില്‍പ്പെട്ടതില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. സഹോദരങ്ങളായ പ്രണയ് ദേ (48), പ്രസൂണ്‍ കുമാര്‍ ദേ (45), പ്രണയ് ദേയുടെ മകന്‍ പ്രദീപ് ദേ (14) എന്നിവരാണ് കാറിലുണ്ടായിരുന്നത്. സഹോദരങ്ങളാണെന്നും വീട്ടില്‍ ഇരുവരുടെയും ഭാര്യമാരും മകളും ജീവനൊടുക്കിയെന്നുമാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. ടാംഗ്രയിലെ വീട്ടിലെ പരിശോധനയില്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു. പ്രണയ് ദേയുടെ ഭാര്യ സുധേഷ്ണ ദേ (39), പ്രസൂണിന്റെ ഭാര്യ റോമി ദേ (44), പ്രസൂണിന്റെ മകള്‍ പ്രിയംവദ (14) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുറിവുകളുടെ സ്വഭാവവും പെണ്‍കുട്ടിയുടെ മുഖത്തെ ചതവുകളും പോലീസിന് സംശയമായി. വ്യാപാരത്തില്‍ ദേ സഹോദരന്മാര്‍ക്ക് വന്ന വന്‍ നഷ്ടമാണ് ഈ കടുംകൈ ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചത്. സാമ്പത്തികപ്രശ്‌നത്തിനിടയിലും ആഡംബരജീവിതമാണ് നയിച്ചിരുന്നത്. പലരില്‍ നിന്നായി വന്‍ തുക കടം വാങ്ങി. പോലീസിന്റെ സംശയം സാധൂകരിക്കുന്ന തരത്തിലാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

സുധേഷ്ണയുടെയും റോമിയുടെയും കൈകളില്‍ മാത്രമല്ല കഴുത്തിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. പ്രിയംവദയുടെ ചുണ്ടിലും മൂക്കിലും ചതവുകള്‍ ഉണ്ടായിരുന്നു, വായില്‍ നിന്നും നുരയും പതയും വന്നിരുന്നു. കൊലപാതകമാണെന്ന സൂചന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുമുണ്ടായിരുന്നു.

അപകടത്തില്‍പ്പെട്ടവരെ വീണ്ടും ചോദ്യം ചെയ്തു. സാമ്പത്തിക പ്രശ്‌നത്തെത്തുടര്‍ന്ന് കൂട്ട ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് പ്രണയ് ദേ പറഞ്ഞത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി എല്ലാവരും കഴിച്ചു, ഭാര്യയും മകളും മരിക്കുന്നത് കണ്ടുനില്‍ക്കാന്‍ കഴിയാത്തതിനാല്‍ സഹോദനേയും മകനേയും കൂട്ടി കാറില്‍ വീട്ടില്‍ നിന്നിറങ്ങി. കാര്‍ ഇടിച്ചുകയറ്റി അപകടമുണ്ടാക്കി മരിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും പ്രണയ് പോലീസിനോട് പറഞ്ഞു.

തിങ്കളാഴ്ച പ്രണയ് ദേയുടെ മകന്‍ പ്രദീപ് ദേയ്‌ക്ക് ബോധം വന്നപ്പോള്‍ പോലീസിനോടു പറഞ്ഞ കാര്യങ്ങള്‍ എല്ലാവരും ഞെട്ടിച്ചു. ചെറിയച്ഛന്‍, പ്രസൂണ്‍ ദേയാണ് തന്റെ അമ്മ സുധേഷ്ണയേയും ചെറിയമ്മ റോമിയേയും ചെറിയച്ഛന്റെ മകള്‍ പ്രിയംവദയേയും കൊലപ്പെടുത്തിയത് എന്ന് പ്രദീപ് വെളിപ്പെടുത്തി.

കൊലപാതകം ആസൂത്രണം ചെയ്തതിലും നടപ്പാക്കിയതിലും മൂത്ത സഹോദരന്‍ പ്രണയ് ദേയ്‌ക്കും കാര്യമായ പങ്കുണ്ട്. വിഷം കലര്‍ത്തിയ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച പ്രിയംവദയെ ബലംപ്രയോഗിച്ചണ് കഴിപ്പിച്ചത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയശേഷം രണ്ട് സഹോദരന്മാരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.

Tags: KolkataTangra Murder
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിഎഫ്എസ്എല്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

India

അമിത് ഷായുടെ ബംഗാൾ സന്ദർശനം : ബിജെപി പ്രവർത്തകർ ആവേശത്തിൽ, 2026 ൽ സർക്കാർ രൂപീകരിക്കാൻ തന്ത്രങ്ങൾ മെനയും

പശ്ചിമ ബംഗാളിലെ മാൾഡ, മുർഷിദാബാദ് ജില്ലകളിലെ അക്രമബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെ ബിഎസ്എഫ് ഈസ്റ്റേൺ കമാൻഡ് എഡിജി രവി ഗാന്ധി
India

മുർഷിദാബാദിൽ സ്ത്രീകളുടെ സംരക്ഷകരായി ബിഎസ്എഫ് മാറി ; കേന്ദ്രസേന എത്തിയില്ലായിരുന്നുവെങ്കിൽ തങ്ങൾ രക്ഷപ്പെടില്ലായിരുന്നുവെന്നും ഇരകൾ

അക്രമ ബാധിത ജില്ലകളായ മാൽഡയിലും മുർഷിദാബാദിലും സന്ദർശനം നടത്തുന്ന ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് 
India

ഗ്രാമീണർ സ്വന്തം നാട്ടിൽ അഭയാർഥികളെപ്പോലെ അലയുന്ന കാഴ്ച ഹൃദയഭേദകം : ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് 

India

മുർഷിദാബാദ് കലാപത്തിൽ കൊടിയ പീഡനങ്ങൾ അനുഭവിച്ചത് ഹിന്ദു സ്ത്രീകൾ: ഇരകളുടെ ദുരിതങ്ങൾ നേരിട്ടറിഞ്ഞ് ദേശീയ വനിത കമ്മിഷൻ സംഘം

പുതിയ വാര്‍ത്തകള്‍

സർക്കാർ സമ്മർദ്ദം ഫലം കണ്ടില്ല; ഡിജിപി പട്ടികയിൽ നിന്നും എം.ആർ അജിത് കുമാർ പുറത്ത്, ചുരുക്കപ്പട്ടികയിൽ മൂന്നു പേർ

ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ വിവരം കൈമാറാനും ഭയം; നീതീന്യായപരിപാലകർ പോലും ഹിറ്റ് ലിസ്റ്റിൽ, കേരളത്തിൽ അതിരൂക്ഷ സാഹചര്യം: എൻ.ഹരി

കാലികപ്രസക്തമായ വിഷയം ചർച്ച ചെയ്യുന്ന ‘ആലി’ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; ജീവൻ നിലനിർത്തുന്നത് വിവിധ യന്ത്രങ്ങളുടെ സഹായത്തോടെ

കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു

രുദ്രപ്രയാഗിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു ; 12 പേരെ കാണാതായി , മരണസംഖ്യ കൂടിയേക്കുമെന്ന് അധികൃതർ

“യുഎസ് സൈന്യത്തിന്റെ ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി” ; ഒടുവിൽ തുറന്ന് സമ്മതിച്ച് ഇറാൻ

സ്വകാര്യ സന്ദർശനത്തിനായി ശശി തരൂർ മോസ്കോയിലെത്തി ; റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി  കൂടിക്കാഴ്ച നടത്തി

സാമ്പത്തിക ബാദ്ധ്യതകൾ വീട്ടാൻ രഹസ്യവിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി; ദൽഹിയിൽ നാവികസേനാ ജീവനക്കാരൻ അറസ്റ്റിൽ

ജീവനെടുത്ത് റോഡിലെ കുഴി; കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു, ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം, അമ്മയ്‌ക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies