Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഐഎസ്ആര്‍ഒയുടെ സെഞ്ച്വറി നേട്ടം

ഭാരതത്തിന്റെ ബഹിരാകാശ ദൗത്യം ഇതിലൂടെ പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തില്‍ വന്നശേഷം രാഷ്‌ട്രത്തിന്റെ ബഹിരാകാശ ദൗത്യത്തിന് സമ്പൂര്‍ണ്ണ പിന്തുണയാണ് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നത്. മറ്റു പല രാജ്യങ്ങളുടെയും കണ്ണഞ്ചിപ്പിക്കുന്ന മംഗള്‍യാന്‍, ചന്ദ്രയാന്‍ മുതലായ നേട്ടങ്ങള്‍ ഭാരതം കൈവരിച്ചു. ഭാരതത്തിന്റെ ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനി ല്‍ ഇറക്കുക എന്ന ദൗത്യമാണ് ഇപ്പോള്‍ ഐഎസ്ആര്‍ഒയുടെ മുന്നിലുള്ളത്‌

Janmabhumi Online by Janmabhumi Online
Jan 30, 2025, 10:43 am IST
in Editorial, Vicharam
FacebookTwitterWhatsAppTelegramLinkedinEmail

ഭാരതത്തിന്റെ ബഹിരാകാശ സ്വപ്‌നങ്ങള്‍ക്ക് അതിനൂതനമായ സാങ്കേതികവിദ്യയുടെ സ്വര്‍ണ്ണച്ചിറകുകള്‍ നല്‍കുന്ന ഐഎസ്ആര്‍ഒ പുതിയൊരു ചരിത്രം കുറിച്ചിരിക്കുകയാണ്. നൂറാമത്തെ റോക്കറ്റ് വിക്ഷേപിച്ചുകൊണ്ട് ഈ മഹാസ്ഥാപനം രാഷ്‌ട്രത്തിന്റെ അന്തസ്സ് വാനോളം ഉയര്‍ത്തി. ഗതിനിര്‍ണയ സംവിധാനങ്ങള്‍ക്കുള്ള എന്‍വിഎസ് -2 ഉപഗ്രഹം വിക്ഷേപിക്കുന്നതിന് ആവശ്യമായ ജിഎസ്എല്‍വി-എഫ്. 15 റോക്കറ്റ് ചൊവ്വാഴ്ച രാവിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ചുയര്‍ന്നതോടെ അഭിമാനകരമായ നേട്ടമാണ് ഐഎസ്ആര്‍ഒ കൈവരിച്ചിരിക്കുന്നത്. 27 മണിക്കൂര്‍ കൗണ്ട് ഡൗണിനു ശേഷമാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഗതി നിര്‍ണയ ആവശ്യങ്ങള്‍ക്കായി ഭാരതം വികസിപ്പിക്കുന്ന സംവിധാനത്തിനു വേണ്ടിയുള്ള ഉപഗ്രഹമാണിത്. ഈ ദൗത്യത്തിന്റെ ആദ്യ ഉപഗ്രഹമായ എസ് വി എസ്-01 രണ്ടുവര്‍ഷം മുന്‍പ് വിക്ഷേപിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തേത്. നിരവധി ചരിത്ര നേട്ടങ്ങളിലൂടെ ഐഎസ്ആര്‍ഒയെ പുതിയ ഉയരത്തില്‍ എത്തിച്ച എസ്. സോമനാഥിന്റെ പിന്‍ഗാമിയായി ഡോ. വി. നാരായണന്‍ ചെയര്‍മാന്‍ പദവി ഏറ്റെടുത്ത് ദിവസങ്ങള്‍ക്കുശേഷമാണ് സ്ഥാപനം ഈ ഐതിഹാസിക നേട്ടം കൈവരിച്ചിരിക്കുന്നത്.

46 വര്‍ഷമെടുത്താണ് ഐഎസ്ആര്‍ഒ അഭിമാനകരമായ നേട്ടങ്ങള്‍ ഒന്നിന് പുറകെ ഒന്നായി സ്വന്തമാക്കിയത്. അടുത്ത നൂറ്റാണ്ടില്‍ നേട്ടങ്ങള്‍ കൊയ്യാന്‍ ഇങ്ങനെയൊരു കാലദൈര്‍ഘ്യം വേണ്ടിവരില്ല. 1979 ആഗസ്റ്റിലാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ഐഎസ്ആര്‍ഒ ആദ്യ റോക്കറ്റ് വിക്ഷേപിച്ചത്. തനത് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുകയും, എസ് വി എസ് -2 ഉപഗ്രഹത്തെ ഭ്രമണ പഥത്തില്‍ എത്തിക്കുകയും ചെയ്യുന്ന റോക്കറ്റ് വിക്ഷേപണത്തിന്റെ വിജയം വരെ എടുക്കുമ്പോള്‍ ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങള്‍ക്കും കഴിയാത്ത നേട്ടമാണ് ഐഎസ്ആര്‍ഒ കൈവരിച്ചിട്ടുള്ളതെന്ന് ബോധ്യമാകും. നിരവധി തലമുറകളില്‍പ്പെട്ട ശാസ്ത്രജ്ഞരുടെ പ്രയത്‌നഫലമാണ് ഐഎസ്ആര്‍ഒയുടെ ഇതുവരെയുള്ള വിജയം. നൂറാമത്തെ റോക്കറ്റ് വിക്ഷേപണം ഐഎസ്ആര്‍ഒ പ്രതീക്ഷിച്ചതുപോലെ തന്നെയാണ് നടന്നത്. ഭാരതത്തിന്റെ ബഹിരാകാശ ദൗത്യം ഇതിലൂടെ പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തില്‍ വന്നശേഷം രാഷ്‌ട്രത്തിന്റെ ബഹിരാകാശ ദൗത്യത്തിന് സമ്പൂര്‍ണ്ണ പിന്തുണയാണ് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നത്. മറ്റു പല രാജ്യങ്ങളുടെയും കണ്ണഞ്ചിപ്പിക്കുന്ന മംഗള്‍യാന്‍, ചന്ദ്രയാന്‍ മുതലായ നേട്ടങ്ങള്‍ ഭാരതം കൈവരിച്ചു. ഭാരതത്തിന്റെ ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനില്‍ ഇറക്കുക എന്ന ദൗത്യമാണ് ഇപ്പോള്‍ ഐഎസ്ആര്‍ഒയുടെ മുന്നിലുള്ളത്. ഇതിനായി എസ്ജിഎല്‍വി റോക്കറ്റുകള്‍ വികസിപ്പിക്കേണ്ടതുണ്ട്. നിലവിലെ എന്‍വിഎസ് റോക്കറ്റിനേക്കാള്‍ രണ്ടിരട്ടി ഉയരമാണ് ഇതിനു ഉണ്ടാവുക. ചുമതലയേറ്റ ശേഷമുള്ള വിജയത്തു ടക്കത്തില്‍ ഡോ. നാരായണന് അഭിമാനിക്കാം. നൂറാമത്തെ ഈ റോക്കറ്റ് വിക്ഷേപണത്തിന്റെ മിഷന്‍ ഡയറക്ടര്‍ മലയാളിയായ തോമസ് കുര്യന്‍ ആയിരുന്നു എന്നത് ഓരോ മലയാളിക്കും അഭിമാനം സമ്മാനിക്കുന്നു. വിക്ഷേപണം വിജയകരമായി പൂര്‍ത്തിയായെന്ന് അറിയിച്ച ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ശ്രീഹരിക്കോട്ടയിലെ മൂന്നാം വിക്ഷേപണത്തറയ്‌ക്ക് അനുമതി ലഭിച്ചു കഴിഞ്ഞെന്നും, ചന്ദ്രയാന്‍ ശ്രേണിയില്‍ അടക്കം കൂടുതല്‍ ദൗത്യങ്ങള്‍ നിര്‍വഹിക്കാനുണ്ടെന്നും പറയുന്നു. . അമേരിക്കന്‍ ബഹിരാകാശ സ്ഥാപനമായ നാസയുടെയും ഐഎസ്ആര്‍ഒയുടേയും സംയുക്ത സംരംഭമായ നിസാര്‍ ഉപഗ്രഹ വിക്ഷേപണം വൈകാതെ നടക്കും. നൂറാം റോക്കറ്റ് വിക്ഷേപണത്തിന്റെ വിജയത്തോടെ ഐഎസ്ആര്‍ഒ ഒരിക്കല്‍ക്കൂ ടി രാജ്യത്തിന് അഭിമാനം സമ്മാനിച്ചിരിക്കുകയാണെന്നും, വിക്രം സാരാഭായിയും സതീഷ് ധവാനും മറ്റും ചേര്‍ന്ന് തുടക്കമിട്ട മഹത്തായ കുതിപ്പിന്റെ കഥയാണ് ശ്രീഹരിക്കോട്ടയിലെ നൂറാം വിക്ഷേപണമെന്നുമുള്ള കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിങ്ങിന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്. വന്‍ ശക്തികളെപ്പോലും അതിശയിപ്പിക്കുന്ന നേട്ടം ബഹിരാകാശ രംഗത്ത് കൈവരിച്ച ഭാരതം ലോകത്തിന്റെ മുന്‍നിരയിലേക്ക് വരികയാണ്. ബഹിരാകാശ രംഗത്ത് ഇനിയുള്ള കാലം ഭാരതം അത്യപൂര്‍വ്വമായ വിജയങ്ങള്‍ നേടിയെടുക്കുമെന്ന് ഉറപ്പ്.

 

Tags: PICKcentury achievementNVS 2GSLV FISRO
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎസ്എൽവി സി61 വിക്ഷേപണം പരാജയം; സ്ഥിരീകരിച്ച് ISRO ചെയർമാൻ

India

രാജ്യസുരക്ഷക്കായി 24 മണിക്കൂറും 10 ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തിക്കുന്നു ; ഐഎസ്ആര്‍ഒയുടെ പ്രവർത്തന മികവ്  എടുത്ത് പറഞ്ഞ് വി നാരായണന്‍ 

Kerala

ഗഗന്‍യാനിന്റെ ആദ്യ മനുഷ്യരഹിത പരീക്ഷണ ദൗത്യം ഈ വര്‍ഷം: ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ഡോ. വി നാരായണന്‍

Kerala

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗന്‍ അന്തരിച്ചു

അഞ്ചാംനൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭാരതത്തിന്‍റെ ജ്യോതിശാസ്ത്രജ്ഞനായ ആര്യഭടന്‍ (ഇടത്ത്) ഇന്ത്യ വിക്ഷേപിച്ച ആര്യഭട്ട എന്ന കൃത്രിമ ഉപഗ്രഹം (വലത്ത്)
India

ഭാരതത്തിന്റെ ജ്യോതിശാസ്ത്രജ്ഞനായ ആര്യഭടന്റെ ഓര്‍മ്മയ്‌ക്ക് ഇന്ത്യ വിക്ഷേപിച്ച ആര്യഭട്ട ഉപഗ്രഹവിക്ഷേപണത്തിന് 50 വയസ്സ്

പുതിയ വാര്‍ത്തകള്‍

നരഭോജി കടുവയെ പിടിക്കാനുള്ള കെണിയില്‍ പുലി കുടുങ്ങി

നവതി ആഘോഷിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ളയെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ആദരിക്കുന്നു. പി. അശോക്കുമാര്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, രാജീവ് ചന്ദ്രശേഖര്‍, എ. സമ്പത്ത്, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ജോസഫ് എം. പുതുശ്ശേരി, എ. ശിവന്‍പിള്ള, ഒ. രാജഗോപാല്‍, പ്രൊഫ. ബാലകൃഷ്ണക്കുറുപ്പ്, കരമന ജയന്‍ തുടങ്ങിയവര്‍ സമീപം

കെ. രാമന്‍പിള്ള നവതി ആഘോഷം: രാഷ്‌ട്രീയത്തിലെ മികച്ച മാതൃക: ഗോവ ഗവര്‍ണര്‍

അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും തീവ്രമഴയ്‌ക്ക് സാധ്യത, കാലവർഷക്കെടുതിയിൽ 10 പേർക്ക് ജീവൻ നഷ്ടമായി

സാധ്ന ബ്രോഡ്കാസ്റ്റ് കേസ്; അര്‍ഷദ് വാസിക്കും ഭാര്യയ്‌ക്കും വിലക്ക്

കമല്‍ഹാസന്റെ തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്

സാങ്കേതിക തകരാർ: ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം മസ്കറ്റിൽ ഇറക്കി

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ദേശീയ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് മിലിറ്ററി നഴ്സിങ് സര്‍വീസ് അഡീ. ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ പി.ഡി. ഷീന ഏറ്റുവാങ്ങുന്നു. തൃശൂര്‍ മാള സ്വദേശിയാണ്‌

ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ഭാരതത്തിന്റെ പെണ്‍മക്കളുടെ സിന്ദൂരത്തിന്റെ ശക്തി പാകിസ്ഥാനും ലോകവും കണ്ടു: പ്രധാനമന്ത്രി

12 ഇനം സാധനങ്ങൾക്ക് വിമാനത്താവളത്തിലേക്ക് നിരോധനം ഏർപ്പെടുത്തി ജിദ്ദ

കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ വടകരയിലെ ഡയറ്റില്‍ തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിച്ചപ്പോള്‍

ഈ വിദ്യാലയം തുറക്കുന്നു, എഴുത്തച്ഛനിലൂടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies