Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സിനഡ് തീരുമാനം അംഗീകരിക്കില്ല; കുര്‍ബാനയില്‍ തര്‍ക്കം തീരുന്നില്ല

Janmabhumi Online by Janmabhumi Online
Jun 23, 2024, 01:25 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: ജൂലൈ മൂന്ന് മുതല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികരെ സിറോ മലബാര്‍ സഭയില്‍ നിന്നു പുറത്താക്കുമെന്ന സര്‍ക്കുലറില്‍ സഭാ സിനഡ് അയവ് വരുത്തിയെങ്കിലും തര്‍ക്കം തീരുന്നില്ല. സിനഡ് വാക്കു പാലിക്കാത്തതിനാല്‍ ജനാഭിമുഖ കുര്‍ബാന തുടരുമെന്ന് എറണാകുളം-അങ്കമാലി അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ അറിയിച്ചു.

മേജര്‍ ആര്‍ച്ചുബിഷപ് റാഫേല്‍ തട്ടിലും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബോസ്‌കോ പുത്തൂരും പുരോഹിതരെയും വിശ്വാസികളെയും വഞ്ചിച്ചെന്നും പ്രശ്നപരിഹാര ഫോര്‍മുലയ്‌ക്ക് പകരം കലാപത്തിന് തീയിടുന്ന കുറിപ്പാണ് സിനഡാനന്തരം പുറത്തിറക്കിയതെന്നും ഫാദര്‍ തളിയന്‍ പറഞ്ഞു.

14ന് കൂടിയ സിനഡ് സര്‍ക്കുലര്‍ അംഗീകരിച്ചിരുന്നില്ല. 19ന് ചേര്‍ന്ന ഓണ്‍ലൈന്‍ സിനഡിന്റെ സര്‍ക്കുലറില്‍ ജനാഭിമുഖ കുര്‍ബാനയെ നിയമാനുസൃതമാക്കുന്ന ഉത്തരവുണ്ടാകണമെന്നാണ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററടക്കം പറഞ്ഞത്. അത്തരം സൂചനകള്‍ സിനഡാനന്തര കുറിപ്പില്‍ നല്കുമെന്നും ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു കുര്‍ബാന ഏകീകൃത രീതിയില്‍ അര്‍പ്പിക്കുമെന്നുമാണ് പറഞ്ഞിരുന്നത്. പക്ഷേ, ഇതെല്ലാം കാറ്റില്‍പ്പറത്തി ഏകീകൃത കൂര്‍ബാനയിലേക്ക് അതിരൂപതയെ കൊണ്ടുവരാനാണ് സിനഡ് ലക്ഷ്യമിട്ടതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ജൂണ്‍ ഒമ്പതിലെ സര്‍ക്കുലറിനെതിരെ പരാതി നല്കിയിട്ടുണ്ട്. സര്‍ക്കുലറിന്റെ പശ്ചാത്തലത്തില്‍ വൈദികര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിനഡിന് സാധിക്കില്ല. പരാതികള്‍ക്ക് മറുപടി ലഭിക്കുന്നതുവരെ കുര്‍ബാനയുടെ സ്ഥിതിയില്‍ മാറ്റമുണ്ടാകില്ലെന്നും ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പറഞ്ഞു.

അതേസമയം സിനഡാനാന്തര സര്‍ക്കുലര്‍ തത്കാലം മുഖം രക്ഷിക്കാനുള്ള നടപടി മാത്രമാണ് ഉപകാരപ്പെടൂവെന്ന് എറണാകുളം അതിരൂപത അല്മായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരന്‍ ചൂണ്ടിക്കാട്ടി. ഞായറാഴ്ചകളില്‍ മാത്രം സിനഡ് കുര്‍ബാന അര്‍പ്പിച്ച് ശിക്ഷാനടപടികളില്‍ നിന്ന് രക്ഷപ്പെടാം എന്ന് വാഗ്ദാനം ചെയ്യുന്ന സര്‍ക്കുലര്‍ മറ്റു ദിവസങ്ങളിലെ ജനാഭിമുഖ കുര്‍ബാന നിയമാനുസൃതം ആണെന്ന് പറഞ്ഞിട്ടില്ല. അഞ്ച് മെത്രാന്മാര്‍ എതിര്‍ത്തിട്ടും ചര്‍ച്ചയുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇളവ് നല്‍കി സിനഡാനന്തര സര്‍ക്കുലര്‍

ജൂലൈ 3 മുതല്‍ പള്ളികളിലും സ്ഥാപനങ്ങളിലും ഞായാറാഴ്ചകളിലും വിശേഷ ദിവസങ്ങളിലും ഒരു കുര്‍ബാനയെങ്കിലും ഏകീകൃത രൂപത്തില്‍ നടത്തണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍തട്ടില്‍, അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ എന്നിവര്‍ സര്‍ക്കുലറില്‍ അറിയിച്ചു. ഇത് അനുസരിക്കുന്നവരെ ജൂണ്‍ 9ന് നല്‍കിയ സര്‍ക്കുലറിലെ നടപടികളില്‍ നിന്നൊഴുവാക്കും. ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്തവര്‍ ജൂലൈ 4 മുതല്‍ സഭയില്‍ നിന്ന് സ്വയം പുറത്തുപോയതായി കണക്കാക്കുമെന്ന പഴയ സര്‍ക്കുലര്‍ നിലനില്‍ക്കുമെന്നും പുതിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ഏകീകൃത കുര്‍ബാന പരിചയപ്പെടുത്തുന്നതിന് സമയം അനുവദിക്കുമെങ്കിലും ഇത് സ്ഥിരമായുള്ള ഇളവല്ലെന്നും ഏകീകൃത കുര്‍ബാന മാത്രം അനുവദനീയമായ സമയം പിന്നീട് അറിയിക്കും.

സഭയിലെ മറ്റ് രൂപതകളില്‍ നിന്നുള്ള പുരോഹിതര്‍ എത്തുമ്പോള്‍ അതിരൂപയിലെ പള്ളികളില്‍ ഏകീകൃത കുര്‍ബാന അവതരിപ്പിക്കാന്‍ അവസരം നല്‍കണം. സഭയിലെ കൂട്ടായ്മ തകര്‍ക്കുന്ന പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നും വീഴ്ച വരുത്തിയാല്‍ നടപടി എടുക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Tags: ControversysynodZero Malabar sabha
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതാംബയോട് അവഹേളനം: മന്ത്രി ശിവൻകുട്ടിയെ കരിങ്കൊടി കാണിച്ച് യുവമോർച്ച, പ്രവർത്തകരെ ആക്രമിച്ച് എസ്എഫ്ഐ

India

ബജ്‌റംഗ്ദളിനെ കേന്ദ്രസർക്കാർ നിരോധിക്കണമെന്ന് മൗലാന തൗഖീർ റാസ ഖാൻ ;  കലാപം ഉണ്ടാക്കാനും ശ്രമം : റാസയെ വീട്ടുതടങ്കലിൽ ആക്കി പൊലീസ്

Kerala

വിവാദ പ്രസംഗം: സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പൊലീത്തായെ സഭാ ചുമതലകളില്‍ നിന്നു നീക്കി സുന്നഹദോസ്

India

രാജ്യത്തെ പാകിസ്ഥാൻ പ്രേമികളെ വെറുതെ വിടില്ല , വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ പിടിയിലായത് 26 പേർ : ദേശീയ സുരക്ഷാ നിയമപ്രകാരം കേസ് എടുക്കണമെന്ന് ആവശ്യം

World

രഹസ്യ വിവരങ്ങള്‍ ഭാര്യയുമായി പങ്കുവച്ചു; യുഎസ് പ്രതിരോധ സെക്രട്ടറി വിവാദത്തില്‍

പുതിയ വാര്‍ത്തകള്‍

മൊസ്സാദ് ഏജന്‍റുമാര്‍ നതാന്‍സ് എന്ന ഇറാന്‍റെ ആണവകേന്ദ്രത്തില്‍

ഇസ്രയേല്‍ ചാരസംഘടനയായ മൊസ്സാദ് ഇറാന്റെ നതാന്‍സ് ആണവകേന്ദ്രത്തില്‍ നിന്നും മോഷ്ടിച്ചത് 500 കിലോഗ്രാം തൂക്കം വരുന്ന രഹസ്യരേഖകള്‍

വയസുകാലത്ത് സഹായമാകുമെന്ന് വാഗ്ദാനം : 74 കാരനെ നിക്കാഹ് ചെയ്തത് തട്ടിയെടുത്തത് 25 ലക്ഷം : നിക്കാഹ് തട്ടിപ്പുകാരി ഹസീന ബീഗം അറസ്റ്റിൽ

അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് പാഞ്ഞുകയറി മൂന്നു സ്ത്രീകൾക്ക് പരിക്ക്; ബസ് ജീവനക്കാർ ഓടിരക്ഷപ്പെട്ടു

ബംഗാൾ രാജ്ഭവനിൽ ഗവർണറുടെ നേതൃത്വത്തിൽ ആവേശകരമായ യോഗാദിനാചരണം

ഉച്ച നേരത്ത് നിഴല്‍ നിലത്ത് വീഴില്ല ; രാത്രിയിൽ സ്വർണ്ണം പോലെ തിളങ്ങും ; നിഗൂഢതകള്‍ നിറഞ്ഞ പെരിയ കോവിൽ

ഭൂമിക്ക് ഇനി പത്തക്ക നമ്പര്‍, റവന്യൂ സേവനങ്ങള്‍ എളുപ്പത്തിലാക്കാന്‍ ഉതകുന്ന ഡിജിറ്റല്‍ കാര്‍ഡ് നവംബറില്‍

പാമ്പുകളില്ലാത്ത നാട് : അബദ്ധത്തിൽ പോലും പാമ്പുകൾ വരാതിരിക്കാൻ സൂക്ഷ്മ പരിശോധന നടത്തുന്ന നാട്

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ വിവാഹിതനായ യുവാവ് അറസ്റ്റില്‍

‘ അച്ഛനും ചേട്ടനും വലിയ കുഴപ്പമില്ല, ഞാന്‍ കുറച്ച് പ്രശ്‌നമാണ് ബ്രോ ‘ ; ട്രോളിയവർക്ക് മാസ് മറുപടിയുമായി മാധവ് സുരേഷ്

ഉയര്‍ന്ന മൈലേജും ലാഭവും ഉറപ്പ്, ഇത് മഹീന്ദ്രയുടെ അതുല്യ ഗ്യാരൻ്റി; ഫ്യൂരിയോ 8 പുറത്തിറക്കി മഹീന്ദ്രാസ് ട്രക്ക് ആന്‍ഡ് ബസ് ബിസിനസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies