തൊടുപുഴ : ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഇടുക്കി പ്രസ് ക്ലബ്ബിന്റെ സഹകരണത്തോടെ വനംവകുപ്പ് ദ്വിദിന പഠന ശില്പശാല സംഘടിപ്പിച്ചു. പാമ്പാടുംചോല ദേശീയോദ്യാനത്തിലെ പ്രകൃതിപഠന കേന്ദ്രത്തില്‍ വനപര്‍വം-2024 എന്ന പേരില്‍ നടന്ന ശില്പശാല അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രമോദ് ജി.കൃഷ്ണന് ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി പുന:സ്ഥാപനത്തിന്റെ ഭാഗമായി വട്ടവട പഴത്തോട്ടത്ത് വനംവകുപ്പ് പുല്മേടാക്കി മാറ്റിയ പ്രദേശവും മാധ്യമപ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. വനം വകുപ്പിന്റെ പ്രത്യേക മേൽനോട്ടത്തിൽ 2019 ൽ തീപ്പിടിച്ച് കത്തിനശിച്ചുപോയ 50 ഹെക്ടറോളം വനഭൂമിയിൽ പരിസ്ഥിതി പുനഃസ്ഥാപിച്ചത് ഏറെ ശ്രദ്ധയാകർഷിച്ചു.
ഇപ്പോഴും നടന്നുവന്നു കൊണ്ടിരിക്കുന്ന ഈ പ്രവൃത്തിയുടെ വശങ്ങൾ ഉദ്യോഗസ്ഥർ മാധ്യമ പ്രവർത്തകർക്ക് വിശദീകരിച്ചു. പുൽമേടായ ശേഷം പ്രദേശത്ത് കാട്ടുപോത്തുകളടക്കമുള്ള വന്യ മൃഗങ്ങൾ എത്തിത്തുടങ്ങിയതായും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
തുടർന്ന് രണ്ടുദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ വനം-വന്യജീവി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍, മയക്കുവെടി, മൃഗങ്ങളുടെ കണക്കെടുപ്പ്, കാമറ- ഫെന്‍സിംഗ് സ്ഥാപിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ റേഞ്ച് ഓഫീസര്‍ അരുണ്‍ എസ്.നായര്‍, പെരിയാര്‍ ടൈഗര്‍ റിസര്‍വ് വെറ്ററിനറി ഓഫീസര്‍ ഡോ.അനുരാജ്, പെരിയാര്‍ ടൈഗര്‍ റിസര്‍വ് കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് രമേഷ് ബാബു എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
പരിപാടിയിൽ മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്ഡന് എസ്.വി.വിനോദ് അധ്യക്ഷത വഹിച്ചു. റിട്ട.ഡിസിഎഫ് ജെയിംസ് സക്കറിയ, പ്രസ് ക്ലബ്ബ് സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍, അസിസ്റ്റന്റ് വൈല്‍ഡ്ലൈഫ് വാര്ഡന് കെ.കെ.അനന്തപത്മനാഭന്, മറയൂര്‍ ഡിഎഫ്ഒ എം.ജി.വിനോദ്കുമാര്‍, മൂന്നാര്‍ എസിഎഫ് ജോബ് ജെ.നേര്യംപറമ്പില്‍, പ്രസ് ക്ലബ്ബ് ജോയിന്റ് സെക്രട്ടറി പി.കെ.ലത്തീഫ്, പത്രപ്രവര്‍ത്തക യൂണിയന് മുന്‍ സംസ്ഥാന കമ്മിറ്റിയംഗം ബാസിത് ഹസന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: