ചേര്‍ത്തല: കൃഷി വകുപ്പിലെ ചില ഉദ്യോഗസ്ഥരാണ് കര്‍ഷകരെ ആശയക്കുഴപ്പത്തിലാക്കുന്നതെന്ന് മന്ത്രി പി. പ്രസാദ് . ഒരു ലക്ഷം കര്‍ഷക സമിതിയുടെ 26-ാമത് സംസ്ഥാന സമ്മേളനതോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജൂണ്‍ 14ന് മുമ്പ് കര്‍ഷക സംഘടന പ്രതിനിധികളെ ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ നടത്തും. ജൂണിന് ശേഷം 14 ജില്ലകളില്‍ കൃഷി ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ അദാലത്ത് സംഘടിപ്പിക്കും. കൃഷിക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ട് അറിഞ്ഞ് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യും. ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്ന കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരില്‍ ചിലരടക്കം ബന്ധപ്പെട്ടവരോട് പോലുംചോദിക്കാതെ പാവപ്പെട്ട കൃഷിക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ഇല്ലെന്ന് പറഞ്ഞുണ്ടാക്കുന്ന ആശയക്കുഴപ്പം ഇനി അനുവദിക്കില്ല. കൃഷിക്കാരെക്കാളും കൂടുതല്‍ ആനുകൂല്യം വാങ്ങുന്നവരാണ് ഉദ്യോഗസ്ഥര്‍. കര്‍ഷകര്‍ക്കുള്ള ക്ഷേമനിധിയുടെ കാര്യം അന്തിമഘട്ടത്തിലാണ്. രജിസ്ട്രേഷന് നടപടികളും തുടങ്ങി. തമിഴ്നാട്ടില്‍ നിന്നും വാടകയ്ക്ക് എത്തിക്കുന്ന കൊയ്ത്ത് യന്ത്രം ഉള്‍പ്പെടെയുള്ള ആധുനിക യന്ത്രങ്ങള്‍ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നതില്‍ വലിയ തട്ടിപ്പാണ് നടക്കുന്നത് ഇനി ഇത് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ. പി ബൈജു അദ്ധ്യക്ഷനായി. സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് സി.കെ. ഷാജി മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. സജീവ് വാസുദേവന്‍, കെ.ആര് സാജു മോന്, ശിവശങ്കരന്, ഹരിലാല്‍ പണിക്കര്‍, മുകുന്ദലാല്‍ സമ്പത്ത്, ബിന്ദു ചുനക്കര, വിജയകുമാരി,ജാനകി പരിയാരം, മാത്യു കൊച്ചു തറയില്‍ കുട്ടന് കോങ്ങാട് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: