തിരുവനന്തപുരം:നോ പാര്‍ക്കിംഗ് സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്യരുത് എന്ന് പറഞ്ഞതിന് മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന് ദേവ് എം എല്‍ എയും ഇടപെട്ട് സുരക്ഷാ ജീവനക്കാരന്റെ ജോലി കളയിച്ചു. തിരുവനന്തപുരം നഗരത്തിലെ വഴുതക്കാട് പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിന് സമീപമുളള കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരന് ചന്ദ്രബാബു ആണ് പരാതി ഉന്നയിക്കുന്നത്.
കഴിഞ്ഞ ഡിസംബറിലാണ് സംഭവം.വഴുതക്കാട് പാസ്പോര്‍ട്ട് ഓഫീസിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരാനായിരുന്നു ചന്ദ്രബാബു. മേയറും എംഎല്‍എയും കുഞ്ഞും പാസ്പോര്‍ട്ട് ഓഫീസിലേക്ക് ഔദ്യോഗിക വാഹനത്തില്‍ എത്തി. ഇവര്‍ ചന്ദ്രബാബു ജോലിചെയ്യുന്ന കെട്ടിടത്തിലെ നോ പാര്‍ക്കിംഗ് ബോര്‍ഡ് വച്ച സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അത് പാടില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് എംഎല്‍എ എത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.
സംഭവം നടന്ന് പത്തുമിനിറ്റിനകം തന്നെ ജോലിയില്‍ നിന്ന് മാറി നില്ക്കാന് കെട്ടിട ഉടമ ആവശ്യപ്പെട്ടെന്നും ചന്ദ്രബാബു പറയുന്നു. ഏജന്‍സിയില്‍ നിന്ന് നിര്‍ദേശം വന്നതോടെ ജോലിയില്‍ നിന്നും മാറി. മറ്റൊരു സ്ഥലത്ത് ജോലി നല്‍കാമെന്ന ഏജന്‍സിയുടെ വാഗ്ദാനം കേട്ട് ഒരു മാസം ജോലിയില്ലാതെ വീട്ടിരുന്നു. പിന്നീട് മറ്റൊരു ഏജന്‍സിയിലേക്ക് മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: