കോട്ടയം: ജല്‍ജീവന്‍ പദ്ധതി നടത്തിപ്പില്‍ കേരളം 31ാം സ്ഥാനത്തെന്ന് വിവരാവകാശ രേഖ. കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡണ്ട് വര്‍ഗീസ് കണ്ണമ്പിള്ളി നല്കിയ വിവരാവകാശ അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമായത്. ജല്‍ജീവന്‍ പദ്ധതി കഴിഞ്ഞ മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കണമെന്നാണ് കേന്ദ്രം നിര്‍ദേശിച്ചത്. കാലാവധി കഴിഞ്ഞതോടെ ഒരു വര്‍ഷം നീട്ടി നല്‍കണമെന്ന് സംസ്ഥാന ആവശ്യപ്പെട്ടിരിക്കയാണെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.
44714 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ചിരുന്നത്. പദ്ധതി പൂര്‍ത്തിയാക്കണമെങ്കില്‍ ഇനി 35810 കോടി രൂപ വേണ്ടിവരും. സംസ്ഥാനത്ത് ഇതുവരെ 8813 കോടി രൂപ ചെലവഴിച്ചു. തദ്ദേശസ്ഥാപനവിഹിതവും ഉപഭോക്തൃവിഹിതവും ചെലവഴിച്ചിട്ടില്ലെന്നും ജല്‍ജീവന്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നല്കിയ മറുപടിയില്‍ പറയുന്നു. പദ്ധതി തുകയുടെ 50% കേന്ദ്രവും 25% സംസ്ഥാനവും 15 ശതമാനം തദ്ദേശ സ്ഥാപനങ്ങളും 10% ഗുണഭോക്താക്കളുമാണ് വഹിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: