ഗാസ : യുദ്ധത്തില്‍ കൊടിയ ദുരിതം അനുഭവിക്കുന്ന ഗാസയിലെ ജനങ്ങള്‍ക്ക് സഹായവിതരണത്തിന് ഇസ്രായേല്‍ സൈന്യം തടസം നില്‍ക്കുന്നത് തുടരുന്നുവെന്ന് ആക്ഷേപം.ഭക്ഷണവണ്ടികളും മറ്റും തടയുന്നത് ഇസ്രയേല്‍ തുടരുകയാണെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ ആരോപിച്ചു.
ജീവകാരുണ്യ സംഘടനയായ ദി വേള്‍ഡ് സെന്‍ട്രല്‍ കിച്ചന്റെ ആറ് സന്നദ്ധപ്രവര്‍ത്തകര്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ലോകരാജ്യങ്ങള്‍ ഇതില്‍ ശക്തമായി പ്രതിഷേധിച്ചിട്ടും സഹായവിതരണ സംവിധാനത്തിനു തടസം നില്‍ക്കുകയാണ് ഇസ്രായേല്‍.
ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സന്നദ്ധപ്രവര്‍ത്തകരുടെ മൃതദേഹം ഈജിപ്തിലേക്കു മാറ്റി. അവ സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും. അിനിടെ, വെടിനിര്‍ത്തലിനായി മുന്നോട്ടുവച്ച ഉപാധികളില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ഹമാസ് അറിയിച്ചു. ഇസ്രയേല്‍ സേനയുടെ പൂര്ണപിന്മാറ്റമാണ് ആവശ്യങ്ങളിലൊന്ന്.
ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 32,975 ആയി.75,577 പേര്‍ക്കു പരുക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: