തിരുവനന്തപുരം: പവിത്രമായ അമ്പലമുറ്റത്ത് ഇഫ്ത്താര്‍ വിരുന്നൊരുക്കി. പാറശ്ശാലക്കു സമീപം പ്ലാമൂട്ടുകട കൊച്ചു ഭഗവതി ക്ഷേത്രത്തിലാണ് നോമ്പ് തുറ നടന്നത്. നെയ്യാറ്റിന്‍കര , കുളത്തൂര്‍ ജമാത്തിലെ അംഗങ്ങള്‍ക്കാണ് ക്ഷേത്ര കമ്മിറ്റി ഇഫ്താര്‍ വിരുന്ന് ഒരുക്കിയത്. ക്ഷേത്ര മൈക്കിലുടെയായിരുന്നു ബാങ്ക് വിളി. ക്ഷേത്ര നടയില്‍ മുസ്ലിം ആചാരങ്ങളും നടത്തിയാണ് നോമ്പ് മുറിച്ചത്.
മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമെന്ന് ഓമനപ്പേരിട്ടാണ് മുസ്ലീങ്ങളുടെ നോമ്പുതുറ ഇഫ്താര്‍ പാര്‍ടി ക്ഷേത്ര ഭാരവാഹികള്‍ നടത്തിയത്. ആരാധനാലയങ്ങള്‍ കപട മതേതര പേക്കൂത്തുകള്‍ നടത്താനുള്ള വേദികളല്ലന്നിരിക്കെയാണ് സിപിഎം നിയന്ത്രണത്തിലുള്ള ഭാരവാഹികളുടെ ഹിന്ദുക്കളെ അവഹേളിക്കുന്ന നടപടി .ക്ഷേത്ര നടയില്‍ നടന്ന തരികിട മുസ്ലീം ഇഫ്താര്‍ വിരുന്നിനെതിരെ പ്രതിഷേധം ഉയര്‍ന്നു. ക്ഷേത്ര പരിസരം അഹിന്ദു പരിപാടികള്‍ക്കായി ദുരുപയോഗം ചെയ്ത് ക്ഷേത്രദേവ സങ്കല്പങ്ങള്ക്ക് ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഭംഗം വരുത്തിയ അമ്പല കമ്മറ്റി ഭാരവാഹികള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ എടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
MLA യുടെ തിരഞ്ഞെടുപ്പ് പ്രൊപ്പഗൻറക്കുള്ള അഭിനേതാക്കളാണോ മുസ്ലീം വിശ്വാസികൾ-ശശികല ടീച്ചർ
ക്ഷേത്രനടയിലെ ഇഫ്താർ വിരുന്ന് ക്ഷേത്രാചാരലംഘനം അധാർമ്മികം- സുധീർ നീരേറ്റുപുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: