മുട്ട മുതല്‍ മിസൈല്‍ സംവിധാനം വരെ; സര്‍ക്കാര്‍ ഇമാര്‍ക്കറ്റ്പ്ലേസ് പോര്‍ട്ടല്‍ വഴി പ്രതിരോധ മന്ത്രാലയം വാങ്ങിച്ച സാധനങ്ങളുടെ മൊത്തം മൂല്യം ഒരു ലക്ഷം കോടി രൂപ കടന്നു
ന്യൂദല്‍ഹി: ഗവണ്മെന്റ് ഇമാര്‍ക്കറ്റ്പ്ലേസ് (ജിഇഎം) പോര്‍ട്ടലിലൂടെ പ്രതിരോധ മന്ത്രാലയം വാങ്ങിച്ച സാധനങ്ങളുടെ മൊത്തം മൂല്യം അഥവാ മൊത്ത വ്യാപാരച്ചരക്ക് മൂല്യം (ജിഎംവി) ഒരു ലക്ഷം കോടി രൂപ കടന്നു.
ഇതില്‍ ഏകദേശം 45,800 കോടി രൂപയുടെ ഇടപാടുകള്‍ ഈ സാമ്പത്തിക വര്‍ഷത്തിലാണ് നടത്തിയത്. പൊതുവിപണിയില്‍ ലഭിക്കുന്ന മുട്ട പോലുള്ള വസ്തുക്കള്‍ മുതല്‍ മിസൈല്നിര്ണായക പ്രതിരോധ സംവിധാനങ്ങളുടെ സംഭരണം വരെ പ്രതിരോധ മന്ത്രാലയം നടത്തിയിട്ടുണ്ട്. 5.47 ലക്ഷത്തിലധികം ഓര്‍ഡറുകള്‍ നടപ്പിലാക്കാന്‍ ഏലങ പോര്‍ട്ടല്‍ മന്ത്രാലയത്തെ സഹായിച്ചു.
ഇത്രയും ഉയര്‍ന്ന മൂല്യത്തില്‍ പോര്‍ട്ടല്‍ വഴി ഇടപാട് നടത്തുന്ന ആദ്യ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ് പ്രതിരോധ മന്ത്രാലയം. പരമാവധി സാമൂഹ്യ ഉള്‍പ്പെടുത്തല്‍ എന്ന ഗവണ്മെന്റ് ഇമാര്ക്കറ്റ്പ്ലേസിന്റെ അടിസ്ഥാന തത്വത്തിന് അനുസൃതമായി, മൊത്തം ഓര്‍ഡറുകളുടെ, 60,593 കോടി രൂപ വരുന്ന 50.7% ഓര്‍ഡറുകള്‍, സൂക്ഷമചെറുകിട സംരഭങ്ങള്‍ക്കാണ് (എംഎസ്ഇ) നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: