ഇസ്ലാമാബാദ് (പാകിസ്ഥാന്): പാകിസ്ഥാന് തെഹ്രീക്-ഇ-ഇന്‍സാഫ് (പിടിഐ) നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരായ നടപടികള്‍ പാക് പോലീസ് ശക്തമാക്കി.
പാര്‍ട്ടി റാലിക്കിടെ അക്രമം നടത്തിയെന്ന് ആരോപിച്ച് 39 പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. മൂന്ന് ദിവസത്തിനിടെ പിടിയിലായ പിടിഐക്കാരുടെ എണ്ണം 72 ആയി. ഡിജിറ്റല്‍ തെളിവുകളുടെ സഹായത്തോടെയാണ് അക്രമികളെ തിരിച്ചറിഞ്ഞതെന്ന് പോലീസ് വക്താവ് പറഞ്ഞു. പൊതുതെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെയുള്ള അറസ്റ്റുകളും റെയ്ഡുകളും രാജ്യത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്.
ഇസ്ലാമബാദില്‍ പിടിഐ സംഘടിപ്പിച്ച ടീന്‍ തല്‍വാര്‍ റാലിക്ക് ശേഷം അയ്യായിരത്തോളം പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടരുകയാണ്. അതേസമയം സിന്ധ് ഹൈക്കോടതി 95 പേര്‍ക്ക് സുരക്ഷിത തടവ് അനുവദിച്ചത് പോലീസ് അതിക്രമത്തില്‍നിന്നുള്ള ആശ്വാസമായി. മുപ്പത് പിടിഐ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യം ഭീകര വിരുദ്ധ കോടതിയുടെ (എടിസി) അഡ്മിനിസ്ട്രേറ്റീവ് ജഡ്ജി തള്ളിയിരുന്നു. ഇവരെ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: