Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യുപിഎ കാലത്ത് ഒരു രൂപ നല്‍കിയാല്‍ 15 പൈസ ജനങ്ങളില്‍ എത്തും; മോദി ഒരു രൂപ കൊടുത്താല്‍ മുഴുവനും ജനങ്ങള്‍ക്ക് കിട്ടും:ജ്യോതിരാദിത്യ സിന്ധ്യ

മന്‍മോഹന്‍ സിങ്ങ് പ്രധാനമന്ത്രിയായിരുന്ന കാലത്തെയും മോദി പ്രധാനമന്ത്രിയായിരുന്ന കാലത്തെയും വ്യത്യാസം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.

Janmabhumi Online by Janmabhumi Online
Dec 9, 2023, 08:38 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: യുപിഎ ഭരണകാലത്ത് ഒരു രൂപ ജനങ്ങള്‍ക്ക് കൊടുത്താല്‍ അതില്‍ 15 പൈസ മാത്രമേ ജനങ്ങളില്‍ എത്തുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ മോദി ഒരു രൂപ കൊടുക്കാന്‍ നിശ്ചയിച്ചാല്‍ അത് മുഴുവനും ജനങ്ങള്‍ക്ക് കിട്ടുമെന്ന് കേന്ദ്ര സിവില്‍ എവിയേഷന്‍ മന്ത്രി:ജ്യോതിരാദിത്യ സിന്ധ്യ. റിപ്പബ്ലിക് ടിവി സംഘടിപ്പിച്ച പരിപാടിയില്‍ കോണ്‍ഗ്രസിന്റെ യുപിഎ സര്‍ക്കാരിനെയും മോദിയുടെയും എന്‍ഡിഎ സര്‍ക്കാരിനെയും താരതമ്യം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
മോദിയുടേത് മെറിറ്റോക്രസി
മെറിറ്റോക്രസിയാണ് മോദിയുടെ സര്‍ക്കാരില്‍ ഉള്ളത്. യോഗ്യതയുള്ളവരെയാണ് മോദി മന്ത്രിയാക്കുന്നത്. പ്രവര്‍ത്തിക്കൂ, പരിവര്‍ത്തനം ചെയ്യു, പരിഷ്കരിയ്‌ക്കൂ എന്നാണ് മോദി പറയുന്നത്. എന്താണ് രാജ്യത്ത് നടപ്പാക്കേണ്ടത് എന്ന് മാത്രമല്ല അദ്ദേഹം പറയുന്നത്, അത് നടപ്പാക്കാന്‍ ഭരണത്തില്‍ എന്ത് ചെയ്യണം എന്നും മോദി പറയുന്നു. മാത്രമല്ല, പടിപടിയായുള്ള മാറ്റമല്ല, ബ്രഹ്മാണ്ഡമാറ്റമാണ് മോദി ആഗ്രഹിക്കുന്നത്. എങ്കിലേ 150 കോടി ജനങ്ങളുള്ള രാജ്യത്തെ മാറ്റാനാകൂ എന്ന് മോദിയ്‌ക്കറിയാം. – ജ്യോതിരാദിത്യ സിന്ധ്യ പറയുന്നു.

മോദി ലക്ഷ്യം വെയ്‌ക്കുന്നത് പടിപടിയായുള്ള മാറ്റമല്ല, ബ്രഹ്മാണ്ഡ മാറ്റം
9 വര്‍ഷത്തില്‍ 10.75 കോടി ടോയ് ലറ്റുകളുണ്ടാക്കിയതു വഴി ഓരോ ഇന്ത്യക്കാരനും മോദി ടോയ് ലറ്റ് നല്‍കി. ഇതാണ് ബ്രഹ്മാണ്ഡമാറ്റം എന്ന് പറയുന്നത്. 9.6 കോടി സ്ത്രീകള്‍ക്ക് ഉജ്വല കുക്കിംഗ് ഗ്യാസ് നല്‍കി. ഇതോടെ മരവും കല്‍ക്കരിയും ഉപയോഗിച്ച് അടുപ്പില്‍ നിന്നും രണ്ട് പാക്കറ്റ് സിഗരറ്റ് കത്തിച്ചാല്‍ ശ്വസിക്കുന്ന അത്രയും പുക ശ്വസിച്ചുകയറ്റി പാചകം ചെയ്തിരുന്ന സ്ത്രീകള്‍ക്ക് വലിയ ആശ്വാസമായി. ഇതാണ് മോദി ഉദ്ദേശിക്കുന്ന ബ്രഹ്മാണ്ഡ പരിവര്‍ത്തനം. 11 കോടി കര്‍ഷകര്‍ക്ക് ജന്‍ധന്‍ അക്കൗണ്ട് വഴി യുപിഐ രീതിയില്‍ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വര്‍ഷം 6000 രൂപ വെച്ച് നല്‍കുന്നു. ഇതും ഈ ബ്രഹ്മാണ്ഡ മാറ്റത്തിന് ഉദാഹരണമാണ്.- ജ്യോതിരാദിത്യസിന്ധ്യ പറയുന്നു.

ലോകത്തിലെ 45 ശതമാനം ഡിജിറ്റല്‍ പേമെന്‍റ് നടക്കുന്നത് ഇന്ത്യയില്‍, ഇന്ത്യയിലെ ഫോണുകള്‍ വഴി

മോദി സാധാരണക്കാര്‍ക്കായി 50 കോടി ജന്‍ധന്‍ അക്കൗണ്ടുകള്‍ ഉണ്ടാക്കി. മോദി ദല്‍ഹിയിലിരുന്ന് വിരലമര്‍ത്തിയാല്‍ ഇത്രയും അക്കൗണ്ടുകളിലേക്ക് പണം നേരിട്ട് എത്തുകയാണ്. ആരുടെയും സഹായമില്ലാതെ ഗ്രാമങ്ങളിലെ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തും. ഇത് വായകൊണ്ട് പറയാന്‍ എളുപ്പമാണ്. പക്ഷെ നടപ്പാക്കാന്‍ വിഷമമാണ്. അതാണ് മോദി ചെയ്തത്. ലോകത്തിലെ 45 ശതമാനത്തോളം ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍ ഇപ്പോള്‍ നടക്കുന്നത് ഇന്ത്യയിലാണ്. ഇന്ത്യയിലെ മൊബൈല്‍ ഫോണുകള്‍ വഴിയാണ് നടക്കുന്നത്. ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ എടുത്ത മുഴുവന്‍ പേര്‍ക്കും ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് കിട്ടി. അതാണ് ബ്രഹ്മാണ്ഡ മാറ്റം എന്ന് പറയുന്നത്. വികസിത രാജ്യങ്ങളായ അമേരിക്കയിലും യുകെയിലും പോലും ഇത് സാധിച്ചില്ല. അതാണ് മോദി. – ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കണമെങ്കില്‍, വിശ്വഗുരുവാക്കണമെങ്കില്‍ 150 കോടി ജനങ്ങളും ഇവിടുത്തെ പരിവര്‍ത്തനത്തിന്റെ ഭാഗമായി മാറണം. വിഐപികള്‍ക്കും ഗ്രാമത്തിലുള്ളവര‍്ക്കും എല്ലാ സര്‍ക്കാര്‍ മാറ്റങ്ങളും ഒരു പോലെ കിട്ടണം. അതാണ് മോദി ലക്ഷ്യം വെയ്‌ക്കുന്നത്.

മോദിക്ക് പ്രശ്നം ഭൂമി പൂജയല്ല, ആ പദ്ധതി പൂര്‍ത്തിയാക്കലാണ്

മാത്രമല്ല,കൃത്യമായി പ്രധാനമന്ത്രി ടാര്‍ഗറ്റ് വെയ്‌ക്കുന്നു. പിന്നീട് അത് നടപ്പാക്കപ്പെടുന്നില്ലേ എന്ന് ആഴ്ചതോറും വിലയിരുത്തുകയും ചെയ്യും. എന്റെ വകുപ്പിന്റെ കാര്യം പറയാം. സിവില്‍ എവിയേഷന്‍ മന്ത്രി എന്ന നിലയില്‍ ഒരു വര്‍ഷം എത്ര എയര്‍പോര്‍ട്ടുകള്‍ പണിയണം, അത് കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് ആഴ്ച തോറുംപ്രധാനമന്ത്രി വിലയിരുത്തും. അതുപോലെ എനിക്ക് ഉരുക്കിന്റെ ചുമതലയും ഉണ്ട്. ഇവിടെ ഉരുക്കുല്‍പാദനത്തിന്റെ തോത് കൂട്ടണോ, അത് എങ്ങിനെ ചെയ്യണം, ഇക്കാര്യങ്ങളും മോദി ആഴ്ച തോറും , വിലയിരുത്തും. ഇവിടെ ഇപ്പോള്‍ നടന്നുവന്നിരുന്നത് എന്താ? ഒരു പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഭൂമി പൂജ ചെയ്യും. അതില്‍ എല്ലാവരും ഉണ്ടാകും. പിന്നെ ആരെയും കാണില്ല. പ്രധാനമന്ത്രി മോദി ഒരിയ്‌ക്കലും അങ്ങിനെയല്ല. ഭൂമി പൂജയ്‌ക്ക് ശേഷം ആ പദ്ധതിയുടെ പുരോഗതി ആഴ്ച തോറും വീക്ഷിക്കും. ഒരു ഉദാഹരണം ഞാന്‍ പറയാം. ഗ്വാളിയോറില്‍ രണ്ട് ലക്ഷം ചതുരശ്രയടിയില്‍ 500 കോടിയില്‍ പണിയുന്ന ഒരു വിമാനത്താവളം. ഭൂമി പൂജ നടത്തുന്നു. 2022ല്‍. ഇപ്പോഴിതാ 15 മാസത്തിനുള്ളില്‍ ആ എയര്‍പോര്‍ട്ട് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. . 2024 ജനവരിയില്‍ ഗ്വാളിയോര്‍ വിമാനത്താവളം തുറക്കും. അതാണ് മോദി. 2024 ഫിബ്രവരിയില്‍ എട്ട് വിമാനത്താവളങ്ങളാണ് തുറക്കുന്നത്. കോലാപൂര്‍ ,പൂനെ, അയോധ്യ, ഗ്വാളിയോര്‍ തിരുച്ചിറപ്പള്ളി, ലഖ്നോ, സൂറത്ത് തുടങ്ങി എട്ട് ഇടങ്ങളില്‍. – ജ്യോതിരാദിത്യസിന്ധ്യ പറഞ്ഞു.

Tags: digital transformationjyotiraditya scindiaNarendra ModiJan Dhan account
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ലോകം പിരിമുറുക്കത്തിലൂടെയും അസ്ഥിരതയിലൂടെയും കടന്നുപോകുന്നു, യോഗ സമാധാനത്തിലേക്കുള്ള പാതയാണ്’ ; പ്രധാനമന്ത്രി പറഞ്ഞ പത്ത് പ്രധാന പോയിൻ്റുകൾ

Kerala

ഗുരുദേവ- ഗാന്ധി കൂടിക്കാഴ്ചയുടെ ശതാബ്ദി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

India

പ്രധാനമന്ത്രി മോദി രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് സംസ്ഥാനങ്ങൾ സന്ദർശിക്കും ; മൂന്നിടങ്ങളിലും തുടക്കമിടുന്നത് വികസനത്തിന്റെ പുത്തൻ പദ്ധതികൾ

India

അന്താരാഷ്‌ട്ര യോഗദിനാചരണം: രജിസ്‌ട്രേഷന്‍ അഞ്ചു ലക്ഷം കടന്നു; കേരളത്തില്‍ ആറായിരത്തില്‍ താഴെ

India

ഭീകരതയ്‌ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍, ചരിത്രം മാപ്പുനല്‍കില്ല: മോദി

പുതിയ വാര്‍ത്തകള്‍

ഉദ്ധവ് താക്കറെ ശിവസേന ക്ഷയിക്കുന്നു; നൂറുകണക്കിന് ഉദ്ധവ് സേനയുടെ കൗണ്‍സിലര്‍മാര്‍ ബിജെപിയിലേക്ക്

ഓപ്പറേഷൻ സിന്ദൂറല്ല , ഇനി അതുക്കും മേലെ : ഇന്ത്യൻ സൈന്യത്തിനായി വരുന്നത് 2000 കോടിയുടെ അപകടകാരികളായ ആയുധങ്ങൾ : ചങ്കിടിപ്പോടെ പാകിസ്ഥാൻ

‘ കശ്മീരിനെക്കുറിച്ച് പറയാൻ നിങ്ങൾക്കെന്ത് അവകാശം ‘ ; പാകിസ്ഥാനെ പിന്തുണയ്‌ക്കുന്ന ഇസ്ലാമിക് കോ-ഓപ്പറേഷനെതിരെ ഇന്ത്യ

ഇറാനില്‍ ആയത്തൊളള ഖമേനി സര്‍ക്കാര്‍ സ്ഥാപിച്ച 'ഇസ്രയേല്‍ ക്ലോക്ക്' (ഇടത്ത്)

ഇസ്രയേലിന്റെ യുദ്ധവിമാനങ്ങള്‍ ഇറാന്‍ ടെഹ്റാനില്‍ സ്ഥാപിച്ച ‘ഇസ്രയേല്‍ ക്ലോക്ക്’ തകര്‍ത്തു; എന്താണ് ഇസ്രയേല്‍ ക്ലോക്ക്?

മദ്യപിച്ച് ലക്കുകെട്ട് പൊലീസുകാരന്‍ ഓടിച്ച കാറിടിച്ച് ബാങ്ക് ജീവനക്കാരിക്ക് പരിക്ക്

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തം: 2 ഇടങ്ങളിലായി സംസ്‌കരിച്ച അമ്മയുടെ മൃതദേഹം ഒന്നിച്ച് സംസ്‌കരിക്കാന്‍ കനിവ് തേടി മകന്‍

Biju Menon Suresh Gopi Ottakomban movie stills

പാലാക്കാര്‍ ഒരിക്കല്‍ക്കൂടി ജൂബിലി കൂടും!, തിരുനാള്‍ പുനരാവിഷ്‌കരിക്കുന്നത് സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനുവേണ്ടി

കുവൈറ്റില്‍ തടങ്കലില്‍ ആയിരുന്ന അമ്മ ജിനു എത്തി; ഷാനറ്റിന്റെ മൃതദേഹം സംസ്‌കരിച്ചു

കടലാസ് കാര്‍ഡേ വിട, കെഎസ്ആര്‍ടിസി ബസുകളില്‍ സ്റ്റുഡന്‌റ് കണ്‍സഷന്‍ കാര്‍ഡുകളും ഡിജിറ്റലാവുന്നു

ബിനോയ് വിശ്വത്തിനെതിരെ ആക്ഷേപ പരാമര്‍ശം: കമലാ സദാനന്ദനും കെ.എം. ദിനകരനും താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies