തിരുവനന്തപുരം: റേഷന്‍ വിതരണത്തിലെ കമ്മിഷന് നല്കാത്തതിനാല് റേഷന്‍ കടക്കാര് പണിമുടക്കിലേക്ക്. രണ്ടു മാസത്തെ കമ്മീഷന് നല്‍കാനുണ്ട്. ഇതിന് 60 കോടി രൂപ വേണം. ഇതിനു പുറമേ ഓണക്കിറ്റ് നല്കിയ വകയില്‍ കമ്മീഷന് ഇനത്തില്‍ 48 കോടി വേറെയും നല്‍കാനുണ്ട്. മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി കൊടുത്തു മടുത്തതിനെ തുടര്‍ന്ന് കോടതിയെ സമീപിക്കുന്നതോടൊപ്പം പണിമുടക്കിലേക്കും നീങ്ങാനുള്ള തീരുമാനത്തിലാണ് റേഷന്‍ വ്യാപാരികള്‍.
റേഷന്‍ വിതരണം മുടങ്ങി
സംസ്ഥാനത്ത് ഇന്നലെ രാവിലെ മുതല്‍ റേഷന്‍ വിതരണം തടസ്സപ്പെട്ടു. ഇ-പോസ് മെഷീന് സര്‍വര്‍ തകരാറിലായതാണ് കാരണം. രാവിലെ എട്ടിന് കടകള്‍ തുറന്നെങ്കിലും ഇ-പോസ് മെഷീന് പണിമുടക്കിയതിനെ തുടര്‍ന്ന് റേഷന്‍ വിതരണം നടന്നില്ല. ബയോമെട്രിക് മുഖേനയുള്ള ഓതന്റിക്കേഷനു സഹായിക്കുന്ന എയുഎ സര്‍വറില്‍ തകരാര്‍ സംഭവിച്ചു. ഉടന്‍ പരിഹരിക്കുമെന്ന് ഐടി മിഷന് അറിയിച്ചെങ്കിലും ഉച്ചയായിട്ടും പരിഹരിക്കാനായില്ല. ഇതോടെ റേഷന്‍ കടകള്‍ക്ക് അവധി നല്കി. റേഷന്‍ വാങ്ങിക്കാന്‍ കടകള്‍ക്കു മുന്നിലെത്തിയവര്‍ നിരാശയോടെ മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: