Friday, June 20, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘മിസ് കേരള’ അപകട മരണം നടന്ന് രണ്ട് വര്‍ഷം പിന്നിടുന്നു: രാസലഹരി ലോബികള്‍ സജീവം; പോലീസ് അന്വേഷണം മന്ദഗതിയില്‍

Janmabhumi Online by Janmabhumi Online
Nov 4, 2023, 06:23 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

മട്ടാഞ്ചേരി: കൊച്ചിയില്‍ രണ്ട് മിസ്സ് കേരള ജേതാക്കള്‍ അപകടത്തില്‍ കൊല്ലപ്പെട്ട് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ അന്വേഷണം എങ്ങുമെത്തിയില്ല. രാസലഹരി ലോബികളുടെ സജീവപങ്കാളിത്തമുള്ള കേസില്‍ പോലീസ് അന്വേഷണം ഇഴയുന്നു. രാസലഹരിക്കെതിരെ വ്യാപക നടപടികള്‍ സ്വീകരിക്കുന്നതായി പോലീസും എക്‌സെസും അവകാശപ്പെടുമ്പോഴും
മയക്ക് മരുന്നുലോബികള്‍ക്ക് സജീവ പങ്കാളിത്തമുള്ള കൊച്ചിയില്‍ നടന്ന കേരള സുന്ദരികളുടെ അപകട മരണം ഇന്നും ആശങ്കയുണര്‍ത്തുന്ന ഒന്നായി മാറുകയാണ്.

ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍:18 ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങവേ വൈറ്റില-ഇടപ്പള്ളി ദേശീയപാതയിലാണ് 2019 ലെമിസ്സ് കേരള ആന്‍സി കബീറും (25), റണ്ണര്‍ അപ്പ് അജ്ജന ഷാജനും (24) അതിദാരുണമായി മരണപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച അമിത വേഗതയിലായിരുന്ന കാര്‍ രാത്രി 12.30ഓടെ അപകടത്തില്‍പ്പെടുകയായിരുന്നു.

ബൈക്കുകാരനെ ഇടിച്ച് മീഡിയന്‍ തകര്‍ത്ത് മരത്തിലിടിച്ചുള്ള അപകടത്തില്‍ ഇവര്‍ക്കൊപ്പം യാത്ര ചെയ്ത മുഹമ്മദ് ആഷിക്കും (25) മരണപ്പെട്ടു. ഫോര്‍ട്ടു കൊച്ചിയില്‍ നടന്ന ഡിജെപാര്‍ട്ടി രാസലഹരി നിശാപാര്‍ട്ടിയായിരുന്നുവെന്നും ഇതില്‍ പങ്കെടുത്ത് മടങ്ങവേ മറ്റൊരു കാര്‍ ഇവരെ പിന്തുടര്‍ന്നതായും അമിത വേഗതയെ തുടര്‍ന്ന് അപകടത്തിനുമിടയാക്കിയതെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇതിന് പിന്നില്‍ രാസലഹരി സംഘത്തിന്റെ പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടി വന്‍പ്രതിഷേധവുമുയര്‍ന്നിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫോര്‍ട്ടുകൊച്ചി നമ്പര്‍:18 ഹോട്ടലിലെ നിശാ പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് അപകടമെന്നും കണ്ടെത്തി.

ഹോട്ടലുടമ റോയ് ജെ വയലാട്ടും, ഷൈജൂ തങ്കച്ചന്‍ എന്നിവരെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ നിശാപാര്‍ട്ടി വേളയില്‍ ഹോട്ടലിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക്കുകള്‍ നശിപ്പിച്ചതായാണ് കണ്ടെത്തി. എന്നാല്‍ ഹോട്ടലില്‍ ഡിജെ പാര്‍ട്ടിയുടെ മറവില്‍ രാസലഹരി നിശാപാര്‍ട്ടികളും മയക്ക് മരുന്ന് സംഭരണവുമുണ്ടെന്നും രാത്രി കാലങ്ങളില്‍ നിരന്തര നിയമലംഘനം നടത്തിയുള്ള മദ്യവിതരണവും കണ്ടെത്തി. ഇതിനിടെ ഹോട്ടലുടമ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പോക്‌സോ കേസ്സിലുമകപ്പെട്ടു.

ബാംഗ്ലൂര്‍, കോഴിക്കോട് മേഖലയിലെ രാസലഹരി സംഘങ്ങളുടെ കൊച്ചിയിലെ സുപ്രധാന കേന്ദ്രമായാണ് നമ്പര്‍; 18 ഹോട്ടലെന്ന് അന്വേഷണ സംഘം കണ്ടെത്തിയെങ്കിലും തുടരന്വേഷണത്തില്‍ ഇവയെല്ലാം പോലീസ് ഫയലുകളില്‍ നിന്നും മായ്ഞ്ഞു പോയത് വിവാദമായി. ഹോട്ടലുടമ റോയ്.ജെ.വയലാറ്റ് മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീം കോടതിയെവരെ സമീപിച്ചത് സംന്ധിച്ച കേസ് അന്വേഷണങ്ങളും വിവാദങ്ങളും മാസങ്ങളോളം സജീവമാക്കിയെങ്കിലും ഹോട്ടലുടമയുടെയും തങ്കച്ചന്റെയും അറസ്റ്റിലും ചോദ്യം ചെയ്യലിലുമെത്തി. കൂടാതെ ഏതാനും ഹോട്ടല്‍ ജീവനക്കാര്‍, പാര്‍ട്ടിയില്‍ പങ്കെടുത്ത നാല് സ്ത്രീകളടക്കം 17പേര്‍ക്കെതിരെ കേസ്സുമെടുത്തു. തുടര്‍ന്ന് കേസ് കാണാതായ സിസിടിവി ഹാര്‍ഡ്‌സ്‌ക്‌ അന്വേഷണത്തിലുമൊതുക്കി. പോലീസ്- എക്‌സെസ്
-ലഹരി വിരുദ്ധ സ്‌ക്വാഡ്, പ്രത്യേക അന്വേഷണ സംഘം എന്നിവരുടെ അന്വേഷണ നടപടികള്‍ ഇവയില്‍ ഒതുങ്ങി.

അപകടമരണം സംബന്ധിച്ച് ഭരണ- പ്രതിപക്ഷരാഷ്‌ട്രീയ കക്ഷികളുടെ സമരങ്ങള്‍ സജീവമായെങ്കിലും അതെല്ലാം കെട്ടടങ്ങി. രാസലഹരി സംഘങ്ങള്‍ക്കെതിരായ പോരാട്ടങ്ങളില്‍ നാടെങ്ങും ആരവങ്ങളും സമരങ്ങളും നടക്കുമ്പോഴും കൊച്ചിയിലടക്കം ഹോട്ടലുകളില്‍ നടക്കുന്ന രാത്രികാല രാസലഹരി നിശാപാര്‍ട്ടികളെ പോലീസും ഭരണകൂടങ്ങളും കണ്ടില്ലെന്ന് നടിക്കുന്നതായി ആരോപണമുയരുന്നുണ്ട്. സുപ്രധാന കേസ് അന്വേഷണങ്ങളിലെ പോലീസ് നിരുത്തരവാദ സമീപനം പൊതുആരോപണങ്ങള്‍ക്ക് വിധേയമാവുകയാണ്.

Tags: kochi'Miss Kerala' accidental deathDrug lobbiesPolice investigation
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

16 കോടിയുടെ കാര്‍, രാജ്യത്തെ ആദ്യ രജിസ്‌ട്രേഷന്‍ കൊച്ചിയില്‍, റോഡ് ടാക്‌സ് ഇനത്തില്‍ അടച്ചത് 2.69 കോടി രൂപ

Kerala

കടലിൽ വീണ കണ്ടെയ്നറുകള്‍ കൊല്ലം, ആലപ്പുഴ തീരങ്ങളിലടിയുന്നു; തീരത്ത് കനത്ത ജാഗ്രത, നീണ്ടകരയിൽ മത്സ്യബന്ധനത്തിന് വിലക്ക്

Kerala

വീണ്ടും മുന്നറിയിപ്പ്; ചുരുങ്ങിയത് 200 മീറ്റർ മാറി നിൽക്കണം, അടുത്തേക്ക് പോകരുത്

Kerala

കൊച്ചി നഗരത്തിലെ റോഡുകളുടെ സ്ഥിതിയെ വിമര്‍ശിച്ച് ഹൈക്കോടതി,മഴക്കാലത്തെ നേരിടാന്‍ നഗരം തയാറെടുത്തിട്ടില്ല

Kerala

ഐഎന്‍എസ് വിക്രാന്തിന്റെ വിവരങ്ങൾ തേടി കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഫോൺകോൾ : കോഴിക്കോട് സ്വദേശി മുജീബ് റഹ്മാൻ പിടിയിൽ

പുതിയ വാര്‍ത്തകള്‍

പിടിതരാതെ പച്ചക്കറി വില; പിടിവിട്ട് സാധാരണക്കാര്‍, ചെറുകിട കര്‍ഷകര്‍ക്കായി വിപണി സംവിധാനം ഒരുക്കണമെന്നാവശ്യം ശക്തം

തലസ്ഥാനത്തെ ശംഖുമുഖം ബീച്ച് തകര്‍ച്ചയില്‍; വകുപ്പുകളുടെ ഏകോപനമില്ലായ്മ തീരസംരക്ഷണത്തിന് തടസ്സം

ഭാരതാംബയെ പൂജിക്കുക എന്നാൽ ഭൂമിദേവിയെ പൂജിക്കുക; വര്‍ഗീയ സ്വഭാവം നല്‍കാന്‍ ഇടത് സര്‍ക്കാര്‍ ശ്രമിച്ചോട്ടെയെന്നും സുരേഷ് ഗോപി

ഇറാൻ വിദേശകാര്യ മന്ത്രി ജനീവയിൽ ; ലോകം ഉറ്റുനോക്കുന്നത് ഇന്ന് നടക്കുന്ന ആണവ ചർച്ചകളിൽ ; യൂറോപ്പ് ടെഹ്റാനെ പിന്തുണക്കുമോ ?

ഉലകം ചുറ്റി മാഡം മന്ത്രി, അവശ്യമരുന്നില്ലാതെ ആശുപത്രികൾ; അർബുദ രോഗികളുടെ പ്രധാനപ്പെട്ട മരുന്നുകൾ സ്ഥിരമായി ഔട്ട് ഓഫ് സ്റ്റോക്ക് : എൻ.ഹരി

വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിക്ക് നേരെ എബിവിപിയുടെ കരിങ്കൊടി പ്രതിഷേധം; സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് അതിക്രമം

വ്യാഴാഴ്ച രാത്രി ഇസ്രായേൽ ടെഹ്റാനെ വിറപ്പിച്ചത് 60 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ; ആണവ താവളങ്ങൾ മുതൽ പ്രതിരോധ മന്ത്രാലയം വരെ നശിപ്പിച്ചെന്ന് ഐഎഎഫ്

പോത്തിറച്ചിയെ മ്ലാവിറച്ചിയാക്കി വനംവകുപ്പ്; യുവാവ് ജയിലിൽ കിടന്നത് 39 ദിവസം, സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

ആറന്മുള: വയല്‍ നികത്തി ഭൂമി കച്ചവടത്തിന് സിപിഎമ്മും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം

ഞായറാഴ്ചയും ഇല്ല; ആക്സിയം 4 ദൗത്യം വീണ്ടും മാറ്റി, പുതിയ തീയതി പ്രഖ്യാപിക്കാതെ നാസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies