തിരുവനന്തപുരം: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ മോഹന്‍ ഭാഗവത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍. ദര്‍ശനം നടത്തി. രാവിലെ 6.45 ന് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ എത്തിയ അദ്ദേഹത്തെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി. മഹേഷും മാനേജര്‍ ബി. ശ്രീകുമാറും ചേര്‍ന്ന് സ്വീകരിച്ചു.
ഓരോ നടയിലും എത്തി ദര്‍ശനം നടത്തുന്നതിനു മുന്‍പ് അവിടുത്തെ പ്രതിഷ്ഠയുടെ പ്രാധാന്യവും വിശേഷവും സര്‍സംഘചാലക് ചോദിച്ചു മനസ്സിലാക്കി. അരമണിക്കൂറോളം സമയം ക്ഷേത്രത്തിനുള്ളില്‍ ചെലവഴിച്ച് മടങ്ങുമ്പോള്‍ പടിഞ്ഞാറെ നടയില്‍ തിരുവമ്പാടി കൃഷ്ണ ക്ഷേത്രത്തിനു സമീപം തിരുവിതാംകൂര്‍ രാജകൊട്ടാരത്തിലെ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. മോഹന്‍ ഭാഗവതിനും ഒപ്പം ഉണ്ടായിരുന്ന ആര്‍എസ്എസ് ദേശീയ നേതാക്കള്‍ക്കും ‘ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ചരിത്രം പറയുന്ന പുസ്തകം സമ്മാനിച്ചു. തമ്പുരാട്ടി എഴുതിയ പുസ്തകമാണെന്ന് പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സൂചിപ്പിച്ചപ്പോള്‍ ‘ഭഗവാന്‍ എന്നെകൊണ്ട് എഴുതിച്ചു എന്നുമാത്രം’ എന്ന് അശ്വതി തിരുനാള്‍ തിരുത്തി. മുന്‍പ് കവടിയാര്‍ കൊട്ടാരത്തില്‍ സര്‍സംഘചാലക് എത്തിയിരുന്ന കാര്യവും അവര്‍ സൂചിപ്പിച്ചു.
ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഓണവില്ല് സമ്മാനിച്ചു..
സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹസര്‍ കാര്യവാഹ് മാരായ ഡോ. കൃഷ്ണ ഗോപാല്‍,ഡോ.മന്‍മോഹന്‍ വൈദ്യ, സി ആര്‍ മുകുന്ദ്, അരുണ്‍ കുമാര്‍, രാംദത്ത് ചക്രധര്‍, കാര്യകാരി സദസ്യമാരായ സുരേഷ് ഭയ്യാ ജോഷി,സുരേഷ് സോണി, വി ഭാഗയ്യ. എന്നീ ആര്‍ എസ് എസ് ദേശീയ ഭാരവാഹികളും സര്‍സംഘചാലകിനൊപ്പം ക്ഷേത്രത്തിലെത്തിയിരുന്നു.
എസ്. സേതുമാധവന്‍ (മുതിര്‍ന്ന പ്രചാരകന്‍),എ സെന്തില്‍ കുമാര്‍ (ക്ഷേത്രീയ പ്രചാരക്), എസ് സുദര്‍ശന്‍ (കേരള പ്രാന്ത പ്രചാരക്), പ്രമോദ് (വിഭാഗ് പ്രചാരക്), രവികുമാര്‍ (വിഭാഗ് സദസ്യന്‍), അക്ഷയ് രാജ് (ജില്ലാ പ്രചാരക്),സജിത്ത് കുമാര്‍ (ജില്ലാ സമ്പര്‍ക്ക പ്രമുഖ്), സന്തോഷ് (ജില്ലാ സഹ പ്രചാര് പ്രമുഖ്) പ്രകാശ് (നഗര്‍ വ്യവസ്ഥാ പ്രമുഖ്), ബാബൂ ല് ശങ്കര്‍(ബിഎംഎസ് പ്രസിഡന്റ്), അനന്തു ( ബിഎംഎസ് സെക്രട്ടറി) ്അഭിജിത് (ക്ഷേത്ര സംരക്ഷണ സമിതി) എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു
പത്മനാഭനെ തൊഴുത് വണങ്ങി സർ സംഘചാലക് മോഹൻ ഭാഗവത്
പത്മനാഭനെ തൊഴുത് വണങ്ങി സർ സംഘചാലക് മോഹൻ ഭാഗവത്ആർ എസ് എസ് സർ സംഘചാലക് മോഹൻ ഭാഗവത് ശ്രീ പത്മനാഭ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയപ്പോൾ.
Posted by Janmabhumi on Monday, October 9, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: