വാഷിംഗ്ടണ്‍ : നവംബര്‍ മാസത്തെ ‘ഹിന്ദു പൈതൃക മാസമായി’ പ്രഖ്യാപിച്ച് അമേരിക്കയിലെ ഫ്ളോറിഡ. യോഗ, ആയുര്‍വേദം, ധ്യാനം, ഭക്ഷണം, സംഗീതം, കല തുടങ്ങി നിരവധി കാര്യങ്ങള്‍ ഹിന്ദുമതത്തിന്റെ സംഭാവനകളായി അംഗീകരിക്കുന്ന പ്രമേയം ബ്രോവാര്‍ഡ് കൗണ്ടി അധികൃതര്‍ പാസാക്കി.
ലോകത്തിലെ ഏറ്റവും വലുതും പുരാതനവുമായ മതങ്ങളിലൊന്നാണ് ഹിന്ദുമതം. ലോകമെമ്പാടുമുള്ള 100-ലധികം രാജ്യങ്ങളിലായി 1.20 ബില്യണിലധികം ഹിന്ദുക്കള്‍ താമസിക്കുന്നു. അവര്‍ക്ക് വ്യത്യസ്ത പാരമ്പര്യങ്ങളുണ്ട്. ഇതിനെ സനാതന ധര്‍മ്മം എന്ന് വിളിക്കുന്നു.
പ്രസിഡന്റ് ജോണ്‍ ആഡംസ്, മാര്ട്ടിന് ലൂഥര്‍ കിംഗ് തുടങ്ങിയ നൂറുകണക്കിന് അമേരിക്കക്കാരെ സ്വാധീനിച്ച ഹിന്ദു തത്വശാസ്ത്രത്തെക്കുറിച്ചും പ്രമേയം പറയുന്നു. തിന്മയുടെ മേല്‍ നന്മയുടെയും അറിവില്ലായ്മയുടെ മേലുള്ള അറിവിന്റെയും വിജയത്തെയാണ് സനാതനധര്‍മ്മത്തിലെ ദീപാവലി ഉത്സവം സൂചിപ്പിക്കുന്നത്. നേരത്തെ ജോര്‍ജിയയും ഒക്ടോബറിനെ ‘ഹിന്ദു പൈതൃക മാസമായി’ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: