ന്യൂദല്‍ഹി: ജി 20 നേതാക്കളുടെ ഉച്ചകോടിയില്‍ യുക്രൈന് സംഘര്‍ഷത്തെ കുറിച്ച് എല്ലാവര്ക്കും യോജിക്കാവുന്ന രീതിയില്‍ സംയുക്ത പ്രസ്താവന നടത്തുന്നതിനുളള സാധ്യത ഉരുത്തിരിയുന്നതായി സൂചന. അര്‍ദ്ധരാത്രി കഴിഞ്ഞും നീണ്ട ചര്‍ച്ചകളാണ് ഈ വിഷയത്തില്‍ വിവിധ രാജ്യങ്ങളിലെ ഷെര്‍പ്പകള്‍ തമ്മില്‍ നടന്നത്.
യുക്രൈന് യുദ്ധത്തെക്കുറിച്ചാണ് ജി 7 രാജ്യങ്ങളും മറുവശത്ത് റഷ്യയും ചൈനയും തമ്മില്‍ പ്രധാന ഭിന്നത. യുക്രൈനിലെ റഷ്യയുടെ അധിനിവേശത്തെ ശക്തമായി അപലപിക്കാന്‍ പടിഞ്ഞാറാന്‍ രാജ്യങ്ങള്‍ താത്പര്യപ്പെടുന്നു. എന്നാല്‍ റഷ്യയും ചൈനയും ഇതിനെ എതിര്‍ക്കുന്നു.
വെള്ളിയാഴ്ച ദിവസം മുഴുവന്‍ ഷെര്‍പ്പ തല ചര്‍ച്ചകള്‍ നടന്നെങ്കിലും ശനിയാഴ്ച രാവിലെയോടെയാണ് എന്തെങ്കിലും വഴിത്തിരിവ് കൈവരിച്ചതെന്ന് സൂചനയുണ്ട്. ഷെര്‍പ്പകള്‍ നേതാക്കളുടെ ദൂതന്മാരാണ്.അവര്‍ തയാറാക്കിയ കരട് നേതാക്കള്‍ അംഗീകരിക്കേണ്ടതുണ്ട്.
കഴിഞ്ഞ വര്‍ഷം ബാലിയില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ”ഇത് യുദ്ധകാലമല്ല” എന്ന തന്ത്രപരമായ നിലപാടാണ് പ്രതിസന്ധി പരിഹരിക്കാന്‍ സഹായിച്ചത്.
എന്നാല്‍ നിലവില്‍ ഇന്ത്യയുടെ പ്രസിഡന്റ് പദവിക്കിടെ വിഷയം വീണ്ടും തല പൊക്കി.ജി 20 അജണ്ടയിലെ മിക്ക പ്രശ്നങ്ങളും ചൈനീസ് പക്ഷം നിലപാട് മയപ്പെടുത്തിയതിന് ശേഷം ദിവസങ്ങള്‍ക്ക് മുമ്പ് പരിഹരിക്കപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: