വാഷിംഗ്ടൺ: പല പല വേഷങ്ങളിലാണ് ഖലിസ്ഥാന്‍ വാദമുയര്‍ത്തുന്ന ഗുര്‍പത് വന്ത് സിംഗ് പന്നു എന്ന നേതാവ് ഒളിവില്‍ കഴിഞ്ഞിരുന്നത്. താടിയും മീശയും വളര്‍ത്തി, തലയില്‍ സിഖ് തലപ്പാവുമണിഞ്ഞ്…മറ്റു ചിലപ്പോള്‍ നരച്ച താടിയും മീശയും വെച്ച് തലപ്പാവോടെ…വേറെ സമയങ്ങളില്‍ മുടി പോണി ടെയിലായി കെട്ടിവെച്ച്, താടിയും മീശയും വടിച്ച് തനി ഒരു പ്രൊഫഷണലിനെപ്പോലെ….അതെ സിഖ് ഫോര്‍ ജസ്റ്റിസ് എന്ന അതിവേഗം വളരുകയായിരുന്ന ഖലിസ്ഥാന്‍ സംഘടനയുടെ ഈ നേതാവിനെ കണ്ടുപിടിക്കുക എളുപ്പമല്ല. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ ഇദ്ദേഹത്തെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷം പല രീതികളില്‍ വേഷം മാറി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.
കര്‍ഷകസമരകാലത്ത് തുടര്‍ച്ചയായി ഇദ്ദേഹം മോദി സര്‍ക്കാരിനെ വിമര്‍ശിക്കുകയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു. പഞ്ചാബില്‍ ആം ആദ്മി സര്‍ക്കാര്‍ എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് അധികാരത്തില്‍ വന്നപ്പോള്‍ അരവിന്ദ് കെജ്രിവാളിന്റെ പാര്‍ട്ടിക്ക് കോടികള്‍ നല്‍കിയത് തങ്ങളാണെന്ന് സിഖ് ഫോര്‍ ജസ്റ്റിസിന്റെ ഈ നേതാവ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ പൊടുന്നനെയാണ് ബുധനാഴ്ച ഗുര് പത് വന്ത് സിങ്ങിന്റെ മരണവാര്‍ത്ത പരന്നത്. സമൂഹമാധ്യമങ്ങളില്‍ ഈ മരണവാര്‍ത്ത വൈറലാണ്. കാരണം ഖലിസ്ഥാന്‍ വാദത്തിന് ഏറ്റവുമധികം പിന്തുണയുള്ള വിദേശരാജ്യങ്ങളില്‍ നിരവധി പേരാണ് ഈ വാര്‍ത്ത പങ്കുവെച്ചത്. യുഎസില്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു എന്നാണ് വാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
സമൂഹമാധ്യമങ്ങളിലൂടെ വീഡിയോയും ഓഡിയോയുമായി ഇന്ത്യന്‍ സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി ഭീഷണികള്‍ മുഴക്കിയ നേതാവായിരുന്നു ഗുർപത് വന്ത് സിംഗ്. ഇന്ത്യന്‍ സര്‍ക്കാരിനെ ഭീഷണിപ്പെടുത്ത വിധത്തില്‍ വളര്‍ന്ന ഏതാനും ഖലിസ്ഥാന്‍ ഭീകരവാദികള്‍ ഈയിടെ തുടര്‍ച്ചയായി വിദേശരാജ്യങ്ങളില്‍ കൊല്ലപ്പെടുകയാണ്. മറ്റ് ഖാലിസ്ഥാൻ ഭീകരർ കൊല്ലപ്പെട്ട സംഭവം പുറത്തുവന്നതിന് പിന്നാലെ പന്നു ഒളിവിൽ കഴിയുന്നതിനിടെയാണ് മരണവാർത്ത പ്രചരിക്കുന്നത്. .
ഇയാളുടെ അടുത്ത സഹായികളായ ഹർദീപ് സിംഗ് നിജ്ജാർ, പരംജീത് സിംഗ് പഞ്ജ്വാർ, അവതാർ സിംഗ് ഖണ്ഡ എന്നീ ഭീകരരായിരുന്നു നേരത്തെ വിവിധ സാഹചര്യങ്ങളിൽ ലോകത്തിന്റെ വിവിധയിടങ്ങളിൽ കൊല്ലപ്പെട്ടത്. ഇവരിൽ പരംജീത് സിംഗ് പഞ്ജ്വാറിനെ അജ്ഞാതർ വകവരുത്തിയത് പാകിസ്താനിൽ വച്ചായിരുന്നു. കാനഡയിൽ വച്ചാണ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടത്. യുകെയിൽ വച്ച് മൂന്നാമനും കൊല്ലപ്പെട്ടു.
ഖാലിസ്ഥാനി ഭീകരരുടെ കൊലപാതക വിവരം ഒന്നിന് പിറകെ ഒന്നായി പുറത്തുവന്നതോടെ പന്നു ഭയന്നാണ് കഴിഞ്ഞിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെയാണ് കാറപകടത്തിൽ കൊല്ലപ്പെട്ടതായി വാര്‍ത്ത പരക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: