ന്യൂദല്‍ഹി: പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തില്‍ ജമ്മുകാശ്മീരിലെ ബാരമുളളയിലെ പാല്‍ക്ഷാമത്തിന് പരിഹാരം കണ്ടതും രാജ്യത്തിന്റെ കായിക വളര്‍ച്ചയും ഈ മാസം 21 ന് നടക്കുന്ന യോഗ ദിനവും പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി.
ബാരമുളളയില്‍ വലിയൊരു വിഭാഗം ആളുകള്‍ ക്ഷീരോത്പാദനം തുടങ്ങി. ഇതില്‍ മുന്‍പന്തിയില്‍ ഉളളത് സ്ത്രീകളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നിലവില്‍ പ്രതിദിനം 5.5 ലക്ഷം ലിറ്റര്‍ പാലാണ് ബാരാമുള്ളയില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ 500-ലധികം ഡയറി യൂണിറ്റുകളാണ് ഇവിടെ ആരംഭിച്ചത്.
വനിതാ ഹോക്കി ജൂനിയര്‍ ഏഷ്യാ കപ്പും പുരുഷ ഹോക്കി ജൂനിയര്‍ ഏഷ്യാ കപ്പും ഇന്ത്യ നേടിയതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.ജൂനിയര്‍ ഷൂട്ടിംഗ് ലോകകപ്പില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചതും മോദി ചൂണ്ടിക്കാട്ടി. ഈ മാസം ഏഷ്യന്‍ അണ്ടര്‍ ട്വന്റി അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പും നടന്നിരുന്നു. ഇതില്‍ 45 രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ മെഡല്‍ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തി.പാരീസ് ഡയമണ്ട് ലീഗ് പോലുള്ള ഇനങ്ങളില്‍ മുരളി ശ്രീശങ്കര്‍ വെങ്കലം നേടി.കിര്‍ഗിസ്ഥാനില്‍ അണ്ടര്‍ 17 വനിതാ ഗുസ്തി ടീം മെഡല്‍ നേടി. ഖേലോ ഇന്ത്യാ ഗെയിംസും പരാമര്‍ശിച്ചു.
ജൂണ്‍ 21 രാജ്യാന്തര യോഗ ദിനമാണെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.ഇത്തവണ ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനത്ത് നടക്കുന്ന യോഗാദിന പരിപാടിയില്‍ താന്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തില്‍ യോഗ ഭാഗമാക്കണമെന്ന് നിര്‍ദ്ദേശിച്ച മോദി യോഗ ചെയ്താല്‍ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാകുമെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: