Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വേലയും കൂലിയുമില്ല; കയര്‍പിരി തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയില്‍; നോക്കുകുത്തിയായി സംസ്ഥാന സര്‍ക്കാര്‍

സംഘങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മുതലുള്ള കയര്‍ കെട്ടിക്കിടക്കുന്നു. ക്വിന്റല്‍ കണക്കിന് കയറാണ് ഇത്തരത്തിലുള്ളത്. ഈ സാഹചര്യത്തില്‍ കൂലി കൊടുക്കാന്‍ പോലും പണമില്ലാതെ പല സംഘങ്ങളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. കൂടാതെ കയര്‍ സംഘങ്ങളില്‍ നിന്ന് സംഭരിച്ച കയര്‍, കയര്‍ഫെഡിലും കെട്ടിക്കിടക്കുന്നു.

Janmabhumi Online by Janmabhumi Online
May 21, 2023, 11:46 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ കൈവിട്ടതോടെ ചെറുകിട കയര്‍ മേഖലയും, കയര്‍പിരി സംഘങ്ങളും കടുത്ത പ്രതിസന്ധിയിലായി. പൊതുമേഖലാ സ്ഥാപനമായ കയര്‍ഫെഡിന്റെ സംഭരണം നിലച്ചതോടെ കയര്‍പിരി സംഘങ്ങളുടെ പ്രവര്‍ത്തനം നിശ്ചലം.

സംഘങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മുതലുള്ള കയര്‍ കെട്ടിക്കിടക്കുന്നു. ക്വിന്റല്‍ കണക്കിന് കയറാണ് ഇത്തരത്തിലുള്ളത്. ഈ സാഹചര്യത്തില്‍ കൂലി കൊടുക്കാന്‍ പോലും പണമില്ലാതെ പല സംഘങ്ങളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. കൂടാതെ കയര്‍ സംഘങ്ങളില്‍ നിന്ന് സംഭരിച്ച കയര്‍, കയര്‍ഫെഡിലും കെട്ടിക്കിടക്കുന്നു.

സംസ്ഥാനത്തെ 700ലധികം സംഘങ്ങളില്‍ നിന്നായി കയര്‍ഫെഡിന്റെ ഇരുപതോളം ഗോഡൗണുകളില്‍ 30 കോടിയോളം രൂപയുടെ കയര്‍ കെട്ടിക്കിടക്കുന്നതായാണ് വിവരം. ഇതോടെയാണ് കയര്‍ഫെഡ് സംഭരണം നിര്‍ത്തിയത്. സംസ്ഥാനത്ത് സംഭരിക്കുന്ന കയറിന്റെ 40 ശതമാനവും കായംകുളം കയര്‍ പ്രോജക്ടിലെ സംഘങ്ങളില്‍ നിന്നാണ്. 110 സംഘങ്ങളാണ് കായംകുളം കയര്‍ പ്രോജക്ടിലുള്ളത്. ചിറയിന്‍കീഴ്, ആലപ്പുഴ, കൊല്ലം, കായംകുളം, വൈക്കം, നോര്‍ത്ത് പറവൂര്‍, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പൊന്നാനി പ്രോജക്ടുകളിലായി 80,000 കയര്‍പിരി തൊഴിലാളികളും ഉത്പാദന മേഖലയില്‍ 20,000 തൊഴിലാളികളും പണിയെടുക്കുന്നു.

കയര്‍ കെട്ടിക്കിടക്കുന്നതില്‍ ഇനി എന്തു ചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ് തൊഴിലാളികള്‍. കഴിഞ്ഞ കയര്‍ കേരളയില്‍ ലഭിച്ച ഓര്‍ഡര്‍ അനുസരിച്ച് ഉത്പന്നങ്ങള്‍ കൃത്യമായി എത്തിക്കാന്‍ കയര്‍ വകുപ്പ് പരാജയപ്പെട്ടതാണ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയതെന്ന് വിവിധ തൊഴിലാളി യൂണിയനുകള്‍ കുറ്റപ്പെടുത്തുന്നു.

കയര്‍ഫെഡ് സംഭരിച്ച കയറിന്റെ വില കൃത്യമായി നല്കുകയും, കയര്‍സംഘങ്ങളില്‍ കെട്ടിക്കിടക്കുന്ന കയര്‍ സംഭരിക്കുകയും ചെയ്താല്‍ മാത്രമെ കയര്‍പിരി തൊഴിലാളികളുടെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയു. എന്നാല്‍ ഇടതു സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.

ഇടതുപക്ഷത്തിന് ഇപ്പോഴും ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള തൊഴില്‍ മേഖലയാണിത്. കയര്‍ മന്ത്രിക്കും വകുപ്പിനുമെതിരെ ഗത്യന്തരമില്ലാതെ സിപിഐക്കും, എഐടിയുസിക്കും പോലും പരസ്യമായി രംഗത്ത് വരേണ്ടി വന്നു. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലം മുതലാണ് കയര്‍ മേഖല കടുത്ത അവഗണന നേരിട്ടു തുടങ്ങിയതെന്ന് തൊഴിലാളികള്‍ പറയുന്നു.

ആലപ്പുഴ ജില്ലയില്‍ മാത്രം ഏതാനും മാസങ്ങള്‍ക്കിടെ കയര്‍ മേഖലയില്‍ പണിയെടുക്കുന്ന മൂന്നു തൊഴിലാളികളാണ് വേലയും കൂലിയുമില്ലാതെ ജീവനൊടുക്കിയത്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്ക് കോടികള്‍ ചെലവഴിക്കുന്ന സര്‍ക്കാര്‍, പരമ്പരാഗത കയര്‍ത്തൊഴിലാളികളുടെ കൂലി കൊടുക്കാനുള്ള ദയ എങ്കിലും കാണിക്കണമെന്നാണ് ആവശ്യമുയരുന്നത്.

Tags: keralaകേരള സര്‍ക്കാര്‍coircoir corporation
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയും അര്‍ജന്റീന ടീമും ഒക്ടോബര്‍ – നവംബര്‍ മാസത്തില്‍ കേരളത്തില്‍

One month old baby feet
Kerala

ഒരു വയസ്സുള്ള കുഞ്ഞിന് അധിക ഡോസ് മരുന്ന് നല്‍കിയ സംഭവം : അന്വേഷണം ആരംഭിച്ച് ആരോഗ്യ വകുപ്പ്

കോഴിക്കോട് ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് ഐഒ നടത്തിയ പ്രതിഷേധപ്രകടനം, അവര്‍ ടാറ്റ സുഡിയോ ഷോറൂമിന് മുന്നില്‍ പ്രതിഷേധിക്കുന്നു (ഇടത്ത്)  ജിതിന്‍ ജേക്കബ്ബ് (വലത്ത്)
Kerala

ടാറ്റാ സുഡിയോയ്‌ക്കെതിരായ ജമാ അത്തെ ഇസ്ലാമിയുടെ ബഹിഷ്കരണത്തിന് പിന്നില്‍ നികുതി വെട്ടിച്ച് കച്ചവടം നടത്തുന്നവരെ രക്ഷിക്കാന്‍ : ജിതിന്‍ ജേക്കബ്ബ്

India

അതിവേഗ റെയില്‍വേ തയാറാകും, സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കണം

Kerala

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് സുരേഷ് പോലീസ് കസ്റ്റഡിയില്‍; ലൈംഗികശേഷി പരിശോധിക്കും

പുതിയ വാര്‍ത്തകള്‍

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കോകോ ഗൗഫിന്

തൃശൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്

മുങ്ങിയ കപ്പലില്‍ നിന്നുള്ള കെമിക്കലുകള്‍ അടങ്ങിയ വീപ്പകള്‍ വിഴിഞ്ഞത്തടിഞ്ഞു.

കേരളത്തിലെ ജിഹാദി വെബ്സൈറ്റുകളില്‍ തലക്കെട്ട് ഇങ്ങിനെ:’ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസ്…ഇങ്ങിനെ എഴുതാമോ?

കൃഷിമന്ത്രി പി.പ്രസാദിന്റെ വീടിന് മുന്നില്‍ ചിത്രം വച്ച് പൂജ നടത്തി ബിജെപി പ്രവര്‍ത്തകര്‍

അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

താമരശേരി ചുരത്തില്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

കൂരിയാട്ട് ദേശീയപാത തകര്‍ന്നു: എന്‍എച്ച്എഐ കേരള റീജിയണല്‍ മേധാവിയെ സ്ഥലം മാറ്റി

ഡൊണാള്‍ഡ് ട്രംപ് (ഇടത്ത്) സ്കാന്‍ഡിയവും ഇട്രിയവും (നടുവില്‍) ഷീ ജിന്‍പിങ്ങ് (വലത്ത്)

ഇട്രിയം…സ്കാന്‍ഡിയം….ട്രംപ് ചൈനയുടെ മുന്‍പില്‍ വിയര്‍ക്കുന്നതിന് കാരണം ഇവ രണ്ടും

തൃശൂരില്‍ കായലില്‍ യുവാവിന്റെ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies