പനജി: 12 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ എത്തിയ പാകിസ്ഥാന്റെ വിദേശകാര്യമന്ത്രിയ്ക്ക് ഹസ്തദാനം നല്‍കാതെ കൈകൂപ്പി മാത്രം സ്വീകരിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഗോവയില്‍ നടക്കുന്ന ഷാങ് ഹായ് സഹകരണ സംഘടന (എസ് സിഒ)യുടെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പാകിസ്ഥാന് വിദേശകാര്യമന്ത്രി ബിലാവല്‍ സര്‍ദാരി ഭൂട്ടോ. 12 വര്‍ഷത്തിന് ശേഷം പാകിസ്ഥാനില്‍ നിന്നും ഒരു വിദേശകാര്യമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ഇന്ത്യാ-പാക് ബന്ധത്തില്‍ മഞ്ഞുരുക്കം ഉണ്ടാകും എന്ന പ്രതീക്ഷ അസ്ഥാനത്തായി.
ഇന്ത്യയിലെത്തിയ ബിലാവല്‍ സര്‍ദാരി ഭൂട്ടോ കിട്ടുന്ന അവസരമെല്ലാം ഇന്ത്യയുടെ കശ്മീര്‍ നയത്തെ വിമര്‍ശിക്കാന്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. അതോടെ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും നേരിട്ട് തന്നെ പാകിസ്ഥാനെയും വിദേശകാര്യമന്ത്രിയെയും വിമര്‍ശിക്കാന്‍ അവസരം ഉപയോഗിച്ചു. ബിലാവല്‍ ഭൂട്ടോ തീവ്രവാദ വ്യവസയാത്തിന്റെ വക്താവാണെന്നായിരുന്നു ജയശങ്കറിന്റെ ആരോപണം. പാകിസ്ഥാനുമായി ഇന്ത്യ പ്രത്യേകം ചര്‍ച്ച നടത്തുമോ എന്ന ചോദ്യത്തിന് തീവ്രവാദത്തിന്റെ ഇരകളായവര്‍ തീവ്രവാദത്തിന്റെ വക്താക്കളുമായി ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും ജയശങ്കര്‍ പറഞ്ഞു.
എസ് സിഒ യോഗത്തില്‍ പാകിസ്ഥാന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും തീവ്രവാദത്തിനെതിരെ ശക്തമായി മന്ത്രി ജയശങ്കര്‍ പ്രസംഗിച്ചു. അതിര്‍ത്തിക്ക് കുറുകെയുള്ള തീവ്രവാദമുള്‍പ്പെടെ തീവ്രവാദമെന്ന അത്യാപത്ത് നിര്‍ബാധം തുടരുകയാണ്. അതിര്‍ത്തിക്ക് കുറുകെയുള്ള തീവ്രവാദമുള്‍പ്പെടെ തീവ്രവാദത്തിന് യാതൊരു നീതീകരണവും ഇല്ല. തീവ്രവാദത്തെ നേരിടുക എന്നത് എസ് സിഒയുടെ പ്രധാന അജണ്ടയാണ്. തീവ്രവാദത്തിനുള്ള ധനസഹായവും തീവ്രവാദമെന്ന ഭീഷണിയും നിര്‍ത്തണം.- മന്ത്രി ജയശങ്കര്‍ പറ്ഞു.
പിന്നീട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജയശങ്കര്‍ പറഞ്ഞത് ഇതാണ്: “പാകിസ്ഥാന് ജി20 യില്‍ യാതൊന്നും ചെയ്യാനില്ല. ശ്രീനഗറിന്റെ കാര്യത്തിലും പാകിസ്ഥാന് യാതൊന്നും ചെയ്യാനില്ല. ഒരേയൊരു കാര്യമേ അവര്‍ക്ക് പാകിസ്ഥാന്റെ കാര്യത്തില്‍ ചെയ്യാനുള്ളൂ. പാക് അധിനിവേശ കശ്മീര്‍ (പാകിസ്ഥാന് കയ്യടക്കി വെച്ചിരിക്കുന്ന കശ്മീരിന്റെ ഭാഗം) എന്നാണ് വിട്ടുനല്‍കുക എന്ന കാര്യം മാത്രമേ കശ്മീരിന്റെ കാര്യത്തില്‍ പാകിസ്ഥാനുമായി ചര്‍ച്ച ചെയ്യാനുള്ളൂ.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: